കൊച്ചി: കേരള സർവകലാശാലയിലെ വിവിധ വകുപ്പുകളിലെ അധ്യാപക ഒഴിവുകളെല്ലാം കൂടി ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണ തത്വം ബാധകമാക്കി നിയമനം നടത്താനുള്ള 2017ലെ സര്‍വകലാശാല വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. ഈ വിജ്ഞാപനം അടിസ്ഥാനമാക്കി ഇതിനകം നടത്തിയ നിയമനങ്ങള്‍ ഹര്‍ജികളിലെ തീര്‍പ്പിനു വിധേയമായതിനാല്‍ സര്‍വകലാശാല നിയമപരമായ തുടര്‍നടപടിയെടുക്കണമെന്നും ജസ്റ്റീസ് അമിത് റാവലിന്റെ വിധിയില്‍ പറയുന്നു. വിജ്ഞാപന പ്രകാരം സര്‍വകലാശാല 58 പേരെ ഇതിനകം നിയമിച്ചിരുന്നു. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് ഈ നിയമനങ്ങള്‍ പുനഃപരിശോധിക്കേണ്ടി വരും.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈഫ് സയന്‍സ് വിഭാഗത്തിലെ അധ്യാപകന് ഡോ. ജി. രാധാകൃഷ്ണപിള്ള ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജികളാണു സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. കേരള സര്‍വകലാശാലയിലെ വിവിധ വകുപ്പുകളിലായി പ്രഫസര്‍, അസോ. പ്രഫസര്‍, അസി. പ്രഫസര്‍ എന്നീ തസ്തികകളിലുണ്ടായിരുന്ന 105 ഒഴിവുകള്‍ ഒരുമിച്ചു പരിഗണിച്ച് സംവരണ തത്വം ബാധകമാക്കി നിയമനം നടത്താന്‍ 2017 നവംബര്‍ 27നാണ് വിജ്ഞാപനമിറക്കിയത്. ഇതനുസരിച്ച് അക്വാട്ടിക് ബയോജളി ആന്‍ഡ് ഫിഷറീസ് വിഷയത്തിലെ പ്രഫസര്‍ തസ്തിക ഈഴവ, തിയ്യ വിഭാഗങ്ങള്‍ക്കും സുവോളജിയിലെ പ്രഫസര്‍ തസ്തിക മുസ്ലിംകള്ക്കും സംവരണം ചെയ്തിരുന്നു.
ഇങ്ങനെ ഓരോ വകുപ്പും ഓരോ സമുദായത്തിന് സംവരണം ചെയ്യുന്നത് അതത് വകുപ്പുകളില്‍ 100 ശതമാനം സംവരണത്തിന് വഴിയൊരുക്കുമെന്നും മെറിറ്റില്‍ നിയമനം ലഭിക്കേണ്ടവര്‍ക്ക് അവസരം നഷ്ടമാകുമെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. സംവരണ വിഷയത്തില്‍ സുപ്രീം കോടതി വിധിക്കു വിരുദ്ധമാണ് ഈ രീതിയെന്നും വാദിച്ചു. ഇതു ശരിവച്ചാണ് ഹൈക്കോടതി വിജ്ഞാപനം റദ്ദാക്കിയത്. ഇതേ രീതിയില്‍ കാലിക്കറ്റ്, കണ്ണൂര്‍, കാലടി സര്‍വകലാശാലകളില്‍ നടത്തിയ നിയമനങ്ങള്‍ക്കെതിരായ ഹര്‍ജികളും ഹൈക്കോടതിയിലുണ്ട്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈഫ് സയന്‍സ് വിഭാഗത്തിലെ അധ്യാപകന് ഡോ. ജി. രാധാകൃഷ്ണപിള്ള ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജികളാണു സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. കേരള സര്‍വകലാശാലയിലെ വിവിധ വകുപ്പുകളിലായി പ്രഫസര്‍, അസോ. പ്രഫസര്‍, അസി. പ്രഫസര്‍ എന്നീ തസ്തികകളിലുണ്ടായിരുന്ന 105 ഒഴിവുകള്‍ ഒരുമിച്ചു പരിഗണിച്ച് സംവരണ തത്വം ബാധകമാക്കി നിയമനം നടത്താന്‍ 2017 നവംബര്‍ 27നാണ് വിജ്ഞാപനമിറക്കിയത്. ഇതനുസരിച്ച് അക്വാട്ടിക് ബയോജളി ആന്‍ഡ് ഫിഷറീസ് വിഷയത്തിലെ പ്രഫസര്‍ തസ്തിക ഈഴവ, തിയ്യ വിഭാഗങ്ങള്‍ക്കും സുവോളജിയിലെ പ്രഫസര്‍ തസ്തിക മുസ്ലിംകള്ക്കും സംവരണം ചെയ്തിരുന്നു.
ഇങ്ങനെ ഓരോ വകുപ്പും ഓരോ സമുദായത്തിന് സംവരണം ചെയ്യുന്നത് അതത് വകുപ്പുകളില്‍ 100 ശതമാനം സംവരണത്തിന് വഴിയൊരുക്കുമെന്നും മെറിറ്റില്‍ നിയമനം ലഭിക്കേണ്ടവര്‍ക്ക് അവസരം നഷ്ടമാകുമെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. സംവരണ വിഷയത്തില്‍ സുപ്രീം കോടതി വിധിക്കു വിരുദ്ധമാണ് ഈ രീതിയെന്നും വാദിച്ചു. ഇതു ശരിവച്ചാണ് ഹൈക്കോടതി വിജ്ഞാപനം റദ്ദാക്കിയത്. ഇതേ രീതിയില്‍ കാലിക്കറ്റ്, കണ്ണൂര്‍, കാലടി സര്‍വകലാശാലകളില്‍ നടത്തിയ നിയമനങ്ങള്‍ക്കെതിരായ ഹര്‍ജികളും ഹൈക്കോടതിയിലുണ്ട്.