കോഴിക്കോട്: രാജ്യത്തിനുതന്നെ മാതൃകമായ ലോക്ക് ഡൗണ്‍ സമയത്തെ സാമൂഹിക അടുക്കളയ്ക്ക് ദേശീയ അംഗീകാരം ലഭിച്ചു. സംസ്ഥാനത്ത് നടത്തിയ കമ്മ്യൂണിറ്റി കിച്ചണിൽനിന്നും വ്യത്യസ്തമായി പൊതുജന പങ്കാളിത്തത്തോടെയാണ് കോഴിക്കോട്ട് പദ്ധതി നടപ്പിലാക്കിയത്.
കോർപറേഷൻ പരിധിയിൽ 12 അടുക്കളകളിലൂടെ 45 ദിവസം 5.5 ലക്ഷം പേർക്കാണ് രണ്ട് നേരത്തെ ഭക്ഷണം പാചകം ചെയ്ത് എത്തിച്ചിരുന്നത്. ഇതിനാവശ്യമായ മുഴുവൻ തുകയും പൊതുജനങ്ങളും സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സ്പോൺസർ ചെയ്യുകയായിരുന്നു.
രാജ്യത്തെ 1000 സ്ഥാപനങ്ങളിൽ നിന്നുള്ള നോമിനേഷനുകളിൽനിന്നാണു കോഴിക്കോട് നഗരസഭയെ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്. സിൽവർ അവാർഡാണ് കോഴിക്കോട് നഗരസഭയ്ക്ക് ലഭിച്ചത്.
കോർപറേഷൻ പരിധിയിൽ 12 അടുക്കളകളിലൂടെ 45 ദിവസം 5.5 ലക്ഷം പേർക്കാണ് രണ്ട് നേരത്തെ ഭക്ഷണം പാചകം ചെയ്ത് എത്തിച്ചിരുന്നത്. ഇതിനാവശ്യമായ മുഴുവൻ തുകയും പൊതുജനങ്ങളും സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സ്പോൺസർ ചെയ്യുകയായിരുന്നു.
രാജ്യത്തെ 1000 സ്ഥാപനങ്ങളിൽ നിന്നുള്ള നോമിനേഷനുകളിൽനിന്നാണു കോഴിക്കോട് നഗരസഭയെ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്. സിൽവർ അവാർഡാണ് കോഴിക്കോട് നഗരസഭയ്ക്ക് ലഭിച്ചത്.