തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം കടുത്ത പോരിലേക്കു നീങ്ങുമെന്നുറപ്പായതോടെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ ഹൈക്കമാൻഡ് നിരീക്ഷകരെത്തും. ഹൈക്കമാൻഡ് നിരീക്ഷകരായി മല്ലികാർജുൻ ഖാർഗെയെയും എം.ബി. വൈദ്യലിംഗത്തെയും അയയ്ക്കാനാണു തീരുമാനം.
സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെയും എംഎൽഎമാരുടെയുമെല്ലാം അഭിപ്രായം വ്യക്തിപരമായി കേട്ടശേഷമാകും നിയമസഭാ കക്ഷി നേതാവിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ലോക്ക്ഡൗണിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളു. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും കാര്യത്തിൽ ഒന്നിച്ചു തീരുമാനമെടുക്കാനാണു സാധ്യതയെന്നാണു മുതിർന്ന നേതാക്കൾ നൽകുന്ന സൂചന.
തെരഞ്ഞെടുപ്പു പരാജയം ചർച്ച ചെയ്യാനായി കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്നു രാവിലെ 10നു ചേരും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽസെക്രട്ടറി താരിഖ് അൻവർ ഓണ്‍ലൈനിൽ പങ്കെടുക്കും.
തെരഞ്ഞെടുപ്പു പരാജയം ഗ്രൂപ്പു പോരിലേക്കു നീങ്ങവേ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ തേജോവധം ചെയ്യുന്ന തരത്തിലുള്ള ബാനറുമായി ഇന്ദിരാഭവന് മുന്നിൽ പ്രതിഷേധമുണ്ടായി. മുല്ലപ്പള്ളിയെ അധ്യക്ഷനാക്കി അനുഗ്രഹിച്ച എ.കെ.ആന്റണിക്കും കെ.സി. വേണുഗോപാലിനും നന്ദി എന്നായിരുന്നു ബാനറിലെ പരിഹാസം.
സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെയും എംഎൽഎമാരുടെയുമെല്ലാം അഭിപ്രായം വ്യക്തിപരമായി കേട്ടശേഷമാകും നിയമസഭാ കക്ഷി നേതാവിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ലോക്ക്ഡൗണിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളു. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും കാര്യത്തിൽ ഒന്നിച്ചു തീരുമാനമെടുക്കാനാണു സാധ്യതയെന്നാണു മുതിർന്ന നേതാക്കൾ നൽകുന്ന സൂചന.
തെരഞ്ഞെടുപ്പു പരാജയം ചർച്ച ചെയ്യാനായി കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്നു രാവിലെ 10നു ചേരും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽസെക്രട്ടറി താരിഖ് അൻവർ ഓണ്‍ലൈനിൽ പങ്കെടുക്കും.
തെരഞ്ഞെടുപ്പു പരാജയം ഗ്രൂപ്പു പോരിലേക്കു നീങ്ങവേ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ തേജോവധം ചെയ്യുന്ന തരത്തിലുള്ള ബാനറുമായി ഇന്ദിരാഭവന് മുന്നിൽ പ്രതിഷേധമുണ്ടായി. മുല്ലപ്പള്ളിയെ അധ്യക്ഷനാക്കി അനുഗ്രഹിച്ച എ.കെ.ആന്റണിക്കും കെ.സി. വേണുഗോപാലിനും നന്ദി എന്നായിരുന്നു ബാനറിലെ പരിഹാസം.