മലപ്പുറം: മുസ്ലിംലീഗ് നിയമസഭാ പാർലമെന്ററി പാർട്ടി ലീഡറായി പി.കെ. കുഞ്ഞാലിക്കുട്ടിയെയും ഡെപ്യൂട്ടി ലീഡറായി എം.കെ. മുനീറിനെയും സെക്രട്ടറിയായി കെ.പി.എ. മജീദിനെയും തെരഞ്ഞെടുത്തു. പി.കെ. ബഷീറാണു വിപ്പ്. എൻ.എ. നെല്ലിക്കുന്ന് ട്രഷററാണ്.
ഇന്നലെ ചേർന്ന സംസ്ഥാന ഉന്നതാധികാര സമിതിയുടെയും നിയുക്ത എംഎൽഎമാരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയായ പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങര നിയോജക മണ്ഡലത്തിൽ നിന്നാണു വിജയിച്ചത്. ഡെപ്യൂട്ടി ലീഡറായ എം.കെ. മുനീർ കൊടുവള്ളിയിൽനിന്നാണു വിജയിച്ചത്. യുഡിഎഫിനു നഷ്ടപ്പെട്ട കൊടുവള്ളി തിരിച്ചു പിടിച്ച തിളക്കത്തിലാണ് എം.കെ മുനീർ. 14-ാം നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവായിരുന്നു.
കെ.പി.എ. മജീദ് തിരൂരങ്ങാടിയിൽനിന്നാണു വിജയിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. വിപ്പ് പി.കെ. ബഷീർ ഏറനാട്ടിൽ നിന്നും ട്രഷറർ എൻ.എ. നെല്ലിക്കുന്ന് കാസർഗോട്ടുനിന്നുമാണ് നിയമസഭയിലെത്തുന്നത്.
ഇന്നലെ ചേർന്ന സംസ്ഥാന ഉന്നതാധികാര സമിതിയുടെയും നിയുക്ത എംഎൽഎമാരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയായ പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങര നിയോജക മണ്ഡലത്തിൽ നിന്നാണു വിജയിച്ചത്. ഡെപ്യൂട്ടി ലീഡറായ എം.കെ. മുനീർ കൊടുവള്ളിയിൽനിന്നാണു വിജയിച്ചത്. യുഡിഎഫിനു നഷ്ടപ്പെട്ട കൊടുവള്ളി തിരിച്ചു പിടിച്ച തിളക്കത്തിലാണ് എം.കെ മുനീർ. 14-ാം നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവായിരുന്നു.
കെ.പി.എ. മജീദ് തിരൂരങ്ങാടിയിൽനിന്നാണു വിജയിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. വിപ്പ് പി.കെ. ബഷീർ ഏറനാട്ടിൽ നിന്നും ട്രഷറർ എൻ.എ. നെല്ലിക്കുന്ന് കാസർഗോട്ടുനിന്നുമാണ് നിയമസഭയിലെത്തുന്നത്.