തിരുവനന്തപുരം: പ്രമുഖ ജ്വല്ലറി ഉടമയുടെ കവടിയാറിലെ വീട്ടിൽ മോഷണം നടത്തിയ പ്രതി റോബിൻഹുഡ് എന്നറിയപ്പെടുന്ന ബിഹാർ സ്വദേശിയായ മോഷ്ടാവ് മുഹമ്മദ് ഇർഫാൻ ഗോവയിൽ പിടിയിലായി.
ഗോവയിലെ പനാജിയിൽ നടത്തിയ ഒരുകോടി രൂപയുടെ മറ്റൊരു മോഷണക്കേസിലാണ് മുഹമ്മദ് ഇർഫാനെ ഗോവൻ പോലീസ് പിടികൂടിയ വിവരം കേരള പോലീസിനെ അറിയിക്കുകയായിരുന്നു.
മുഹമ്മദ് ഇർഫാനെ കേരളത്തിൽ എത്തിച്ചു തെളിവെടുപ്പു നടത്താൻ വൈകും. കാരണം പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി കോടതിയുടെ അനുമതി തേടേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ കേസുണ്ടെങ്കിൽ അവിടുത്തെ പോലീസ് ഇയാൾക്കായി കസ്റ്റഡി അപേക്ഷ നൽകും. തുടർന്നു കോവിഡ് മാനദണ്ഡങ്ങൾ കൂടി പാലിച്ചാകും വിട്ടു കിട്ടുക. പ്രതിയെ കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള നടപടിക്രമങ്ങൾ ഇന്നു തുടങ്ങുമെന്നു മ്യൂസിയം പോലീസ് അറിയിച്ചു. പ്രമുഖ ജ്വല്ലറി ഉടമയുടെ കവടിയാറിലെ വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപ വില വരുന്ന ഡയമണ്ട് നെക്ലേസും 60,000 രൂപയുമാണു കവർന്നത്.
കഴിഞ്ഞ ഏപ്രിൽ 14ന് പുലർച്ചെയാണ് സിസിടിവി കാമറ നിരീക്ഷണവും സുരക്ഷാ ഉദ്യോഗസ്ഥരെയും കാവൽ നായ്ക്കളെയും മറികടന്നു വീട്ടിനുള്ളിൽ നിന്ന് ആഭരണവും പണവും കവർന്നത്. സിസിടിവി കാമറകൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
കൈയിൽ കാമുകിയുടെ ചിത്രം വരച്ചിരുന്നതാണ് മോഷണത്തിനു പിന്നിൽ മുഹമ്മദ് ഇർഫാനെണെന്നു പോലീസിനു വ്യക്തമായത്. തുടർന്ന് ഇയാൾക്കായി സംസ്ഥാനത്തിനകത്തു തെരച്ചിൽ നടത്തിയെങ്കിലും ഒരു തുന്പും ലഭിച്ചില്ല. മറ്റു സംസ്ഥാനങ്ങൾക്കും മോഷണം സംബന്ധിച്ച വിവരം കൈമാറിയിരുന്നു. തുടർന്നാണ് ഗോവൻ പോലീസ് ഇയാളെ പിടികൂടിയ വിവരം കൈമാറിയത്. ഗോവയിലെ ഒരു വീട്ടിൽ കവർച്ച നടത്തി യ കേസിലാണ് ഇയാൾ പിടിയിലായത്.
ഗോവയിലെ പനാജിയിൽ നടത്തിയ ഒരുകോടി രൂപയുടെ മറ്റൊരു മോഷണക്കേസിലാണ് മുഹമ്മദ് ഇർഫാനെ ഗോവൻ പോലീസ് പിടികൂടിയ വിവരം കേരള പോലീസിനെ അറിയിക്കുകയായിരുന്നു.
മുഹമ്മദ് ഇർഫാനെ കേരളത്തിൽ എത്തിച്ചു തെളിവെടുപ്പു നടത്താൻ വൈകും. കാരണം പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി കോടതിയുടെ അനുമതി തേടേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ കേസുണ്ടെങ്കിൽ അവിടുത്തെ പോലീസ് ഇയാൾക്കായി കസ്റ്റഡി അപേക്ഷ നൽകും. തുടർന്നു കോവിഡ് മാനദണ്ഡങ്ങൾ കൂടി പാലിച്ചാകും വിട്ടു കിട്ടുക. പ്രതിയെ കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള നടപടിക്രമങ്ങൾ ഇന്നു തുടങ്ങുമെന്നു മ്യൂസിയം പോലീസ് അറിയിച്ചു. പ്രമുഖ ജ്വല്ലറി ഉടമയുടെ കവടിയാറിലെ വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപ വില വരുന്ന ഡയമണ്ട് നെക്ലേസും 60,000 രൂപയുമാണു കവർന്നത്.
കഴിഞ്ഞ ഏപ്രിൽ 14ന് പുലർച്ചെയാണ് സിസിടിവി കാമറ നിരീക്ഷണവും സുരക്ഷാ ഉദ്യോഗസ്ഥരെയും കാവൽ നായ്ക്കളെയും മറികടന്നു വീട്ടിനുള്ളിൽ നിന്ന് ആഭരണവും പണവും കവർന്നത്. സിസിടിവി കാമറകൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
കൈയിൽ കാമുകിയുടെ ചിത്രം വരച്ചിരുന്നതാണ് മോഷണത്തിനു പിന്നിൽ മുഹമ്മദ് ഇർഫാനെണെന്നു പോലീസിനു വ്യക്തമായത്. തുടർന്ന് ഇയാൾക്കായി സംസ്ഥാനത്തിനകത്തു തെരച്ചിൽ നടത്തിയെങ്കിലും ഒരു തുന്പും ലഭിച്ചില്ല. മറ്റു സംസ്ഥാനങ്ങൾക്കും മോഷണം സംബന്ധിച്ച വിവരം കൈമാറിയിരുന്നു. തുടർന്നാണ് ഗോവൻ പോലീസ് ഇയാളെ പിടികൂടിയ വിവരം കൈമാറിയത്. ഗോവയിലെ ഒരു വീട്ടിൽ കവർച്ച നടത്തി യ കേസിലാണ് ഇയാൾ പിടിയിലായത്.