തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി നാൽപതിനായിരത്തിനു മുകളിലെത്തി. ഇന്നലെ 41,953 പേർക്കു രോഗം സ്ഥിരീകരിച്ചു. ഗൗരവമുള്ള അവസ്ഥയാണു നിലനിൽക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 എന്ന ഉയർന്ന നിലയിലാണ്. പരിശോധിക്കുന്ന നാലിൽ ഒരാൾ പോസിറ്റീവ് ആകുന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,75,658 ആയി. മരണസംഖ്യയും വർധിച്ചു വരികയാണ്. ഇന്നലെ 58 മരണം സ്ഥിരീകരിച്ചു. ആകെ മരണം 5565 ആയി.
കഴിഞ്ഞ 24 മണിക്കൂറിൽ 1,63,321 സാന്പിളുകൾ പരിശോധിച്ചു. 23,106 പേർ ഇന്നലെ രോഗമുക്തി നേടി ആലപ്പുഴയിൽ രോഗികളുടെ എണ്ണം വർധിക്കുന്നതു പരിശോധിക്കാൻ ഇന്നലെ ചേർന്ന അവലോകനസമിതി യോഗം നിർദേശിച്ചു. എറണാകുളം ജില്ലയിൽ 25 ശതമാനത്തിനു മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ പഞ്ചായത്തുകളും ഇന്നലെ മുതൽ അടച്ചു. ജില്ലയിൽ ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി 27 ശതമാനമാണ്. മുനന്പം ഹാർബർ അടച്ചിടാനും തീരുമാനിച്ചു. എറണാകുളത്ത് പ്രതിദിന രോഗികളുടെ എണ്ണം 6500 നു മുകളിലെത്തി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 എന്ന ഉയർന്ന നിലയിലാണ്. പരിശോധിക്കുന്ന നാലിൽ ഒരാൾ പോസിറ്റീവ് ആകുന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,75,658 ആയി. മരണസംഖ്യയും വർധിച്ചു വരികയാണ്. ഇന്നലെ 58 മരണം സ്ഥിരീകരിച്ചു. ആകെ മരണം 5565 ആയി.
കഴിഞ്ഞ 24 മണിക്കൂറിൽ 1,63,321 സാന്പിളുകൾ പരിശോധിച്ചു. 23,106 പേർ ഇന്നലെ രോഗമുക്തി നേടി ആലപ്പുഴയിൽ രോഗികളുടെ എണ്ണം വർധിക്കുന്നതു പരിശോധിക്കാൻ ഇന്നലെ ചേർന്ന അവലോകനസമിതി യോഗം നിർദേശിച്ചു. എറണാകുളം ജില്ലയിൽ 25 ശതമാനത്തിനു മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ പഞ്ചായത്തുകളും ഇന്നലെ മുതൽ അടച്ചു. ജില്ലയിൽ ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി 27 ശതമാനമാണ്. മുനന്പം ഹാർബർ അടച്ചിടാനും തീരുമാനിച്ചു. എറണാകുളത്ത് പ്രതിദിന രോഗികളുടെ എണ്ണം 6500 നു മുകളിലെത്തി.