തിരുവനന്തപുരം: സന്പത്തിക സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധിപ്പകർപ്പു പരിശോധിച്ചാൽ മാത്രമേ വ്യക്തമായ ചിത്രം ലഭിക്കുകയുള്ളൂ എന്നു സംസ്ഥാന സർക്കാർ വൃത്തങ്ങൾ. വിധിപ്പകർപ്പു കിട്ടിയതിനുശേഷം വിശദമായ പരിശോധന നടത്തി തുടർനടപടികൾ ആവശ്യമെങ്കിൽ സ്വീകരിക്കാം എന്ന നിലപാടിലാണു സർക്കാർ.
സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധി കേരളത്തിൽ നടപ്പിലാക്കിയ സാന്പത്തിക സംവരണത്തെ ബാധിക്കുമോ എന്ന ആശങ്ക ചിലർ ഉയർത്തിയ പശ്ചാത്തലത്തിലാണ് സർക്കാർ വിശദീകരണം. മുന്നാക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമാണ് ഏർപ്പെടുത്തിയത്. പൊതുവിഭാഗത്തിൽ നിന്നുള്ള 10 ശതമാനമാണ് ഈ സംവരണത്തിനായി കേരളത്തി ൽ നീക്കി വച്ചത്.
ഭരണഘടനാഭേദഗതിയിലൂടെയാണ് 10 ശതമാനം സാന്പത്തിക സംവരണം കേന്ദ്രസർക്കാർ നടപ്പിലാക്കിയത്. അതു നടപ്പിലാക്കുക മാത്രമാണു കേരളം ചെയ്തത്.
സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധി കേരളത്തിൽ നടപ്പിലാക്കിയ സാന്പത്തിക സംവരണത്തെ ബാധിക്കുമോ എന്ന ആശങ്ക ചിലർ ഉയർത്തിയ പശ്ചാത്തലത്തിലാണ് സർക്കാർ വിശദീകരണം. മുന്നാക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമാണ് ഏർപ്പെടുത്തിയത്. പൊതുവിഭാഗത്തിൽ നിന്നുള്ള 10 ശതമാനമാണ് ഈ സംവരണത്തിനായി കേരളത്തി ൽ നീക്കി വച്ചത്.
ഭരണഘടനാഭേദഗതിയിലൂടെയാണ് 10 ശതമാനം സാന്പത്തിക സംവരണം കേന്ദ്രസർക്കാർ നടപ്പിലാക്കിയത്. അതു നടപ്പിലാക്കുക മാത്രമാണു കേരളം ചെയ്തത്.