തിരുവല്ല: 1964 സെപ്റ്റംബർ 14 മുതൽ നടന്ന രണ്ടാം വത്തിക്കാൻ കൗണ്‍സിലിലെ തൃതീയ സമ്മേളനത്തിൽ പങ്കെടുത്ത് ജീവിച്ചിരിക്കുന്ന വലിയ ഇടയനെയാണ് ക്രൈസ്തവസമൂഹത്തിന് നഷ്ടമാകുന്നത്. ക്രൈസ്തവ സഭകളിൽ പ്രായം കൊണ്ട് സീനിയറാണ് മാർ ക്രിസോസ്റ്റം. മെത്രാൻ സ്ഥാനത്തും അദ്ദേഹം റെക്കോർഡിനുടമയാണ്. 68 വർഷം ഈ സ്ഥാനത്തിരുന്ന അദ്ദേഹത്തെ വെല്ലാൻ മറ്റാരും ഇന്നില്ല.
126 വർഷത്തെ ചരിത്രമുള്ള മാരാമണ്‍ കണ്‍വൻഷനിൽ 95 വർഷം അദ്ദേഹം പങ്കെടുത്തു. 65 വർഷം മാരാമണ്‍ കണ്വൻഷൻ യോഗങ്ങളിൽ പ്രസംഗിച്ചു. എട്ടുവർഷം തുടർച്ചയായി കണ്വൻഷൻ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.
1924ലെ വെള്ളപ്പൊക്കത്തിനു സാക്ഷിയായിരുന്ന അദ്ദേഹത്തിനു 2018ൽ മഹാപ്രളയം ഉണ്ടായപ്പോൾ മാരാമണ്‍ അരമനയിൽ നിന്ന് മാറിത്താമസിക്കേണ്ടിവന്നു. 2018ൽ നൂറാംവയസിൽ മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ രാഷ്ട്രം പത്മഭൂഷണ്‍ നൽകി ആദരിച്ചതും സഭകൾക്ക് അഭിമാനമായി.
കഴിഞ്ഞ ഏപ്രിൽ 27നു 104-ാമത് ജന്മദിനവും അദ്ദേഹം ആഘോഷിച്ചു. ആശുപത്രി മുറിയിൽ ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. വലിയ മെത്രാപ്പോലീത്ത വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം വോട്ടവകാശവും വിനിയോഗിച്ചു. കുന്പനാട് ആശുപത്രിയിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി തപാൽവോട്ട് സ്വീകരിക്കുകയായിരുന്നു. വോട്ട് കവറിലാക്കി സഞ്ചിയിൽ ഇട്ടപ്പോൾ അത് കൃത്യമായി എത്തുമല്ലോയെന്ന സംശയം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പുകളിലെല്ലാം കൃത്യമായി എത്തി വോട്ടു ചെയ്യുന്ന സ്വഭാവക്കാരനായിരുന്നു മാർ ക്രിസോസ്റ്റം. 2020ലെ സ്വാതന്ത്ര്യദിനത്തിൽ ചികിത്സയിൽകഴിയുന്ന ആശുപത്രിയുടെ മുറ്റത്തേക്ക് വീൽചെയറിലെത്തി പതാക ഉയർത്തി.
ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണത്തിന് കഴിഞ്ഞ നവംബർ 14ന് മുഖ്യകാർമികനായതും മാർ ക്രിസോസ്റ്റമാണ്. കോവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസുകളും സ്വീകരിക്കുകയും ചെയ്തു.
ചൊവ്വാഴ്ച കുന്പനാട്ടെ ആശുപത്രി മുറിയിലേക്ക് മടങ്ങിയെത്തിയപ്പോഴും അദ്ദേഹം സന്തോഷവാനായിരുന്നു. ഭക്ഷണവും കഴിച്ച് പ്രാർഥനകളും നടത്തി. രാത്രിയിൽ ഉറക്കത്തിലേക്ക് വീഴുന്നതിനു മുന്‍പായി വലിയ മെത്രാപ്പോലീത്ത ഇടയ്ക്ക് പറയുന്നതുപോലെ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനം വന്നെത്തി.
പറുദീസയുടെ വാതിൽ തുറന്ന് മാലാഖമാർ തന്നെ ദൈവസന്നിധിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ആ നാളിനുവേണ്ടിയാണ് താൻ കാത്തിരിക്കുന്നതെന്ന പ്രത്യാശാനിർഭരമായ ജീവിതത്തിനാണ് ഇന്നലെ ഇഹലോകത്തിൽ തിരശീല വീണത്.
ജനനം വൈദിക പാരന്പര്യമുള്ള കുടുംബത്തിൽ
തിരുവല്ല: വൈദിക പാരന്പര്യമുള്ള കുന്പനാട് അടങ്ങപ്പുറത്ത് കലമണ്ണിൽ കുടുംബമാണ് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റേത്. മാർത്തോമ്മാ സഭയിൽ വൈദിക പാരന്പര്യമുള്ള അടങ്ങപ്പുറത്ത് കലമണ്ണിൽ റവ.കെ.ഇ. ഉമ്മൻ കശീശയുടെയും കാർത്തികപ്പള്ളി നടുക്കേവീട്ടിൽ കുടുംബാംഗമായ ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27നാണ് ജനനം. ധർമിഷ്ഠൻ എന്നു വിളിപ്പേര്. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂർ ഗ്രാമങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചു. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിൽ നിന്നു ബിഎ ഡിഗ്രി സന്പാദിച്ചു.
സുവിശേഷ പ്രവർത്തനത്തിൽ ജീവിത സാഫല്യം തേടിയ ഫിലിപ്പ് ഉമ്മൻ യുവാവായിരിക്കുന്പോൾ അങ്കോലയിൽ മിഷനറി പ്രവർത്തനത്തിനു സ്വയം സമർപ്പിതനായി. 1940 മുതൽ 42 വരെ അങ്കോലയിൽ പ്രവർത്തിച്ചശേഷം ബംഗളൂരു യുടി കോളജിൽ ദൈവശാസ്ത്ര പഠനം നടത്തി. 1944 ജനുവരി ഒന്നിനു ശെമ്മാശപട്ടവും ജൂണ്‍ മൂന്നിനു വൈദികപട്ടവും സ്വീകരിച്ചു. വൈദികനായി പഠനം തുടർന്നതിനൊപ്പം ബാംഗളൂരു മാർത്തോമ്മാ ഇടവകയിലെ ശുശ്രൂഷകൾക്കു നേതൃത്വം നല്കി. അങ്കോലയിൽ മടങ്ങിയെത്തി സുവിശേഷവേലയിൽ വ്യാപൃതനായി. പിന്നീടു നാട്ടിലെത്തി കൊട്ടാരക്കര, മൈലം, പട്ടമല, മാങ്ങാനം സെന്റ് പീറ്റേഴ്സ്, തിരുവനന്തപുരം ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചു.
1953 മേയ് 20നു റവ.ഡോ.എം.ജി. ചാണ്ടി, റവ.പി. തോമസ് എന്നിവരോടൊപ്പം റവ.ഫിലിപ്പ് ഉമ്മൻ മാർത്തോമ്മാ സഭയുടെ മെത്രാൻ (എപ്പിസ്കോപ്പ) സ്ഥാനത്തേക്കു തെരഞ്ഞെടുത്ത് റന്പാനായി വാഴിച്ചു. മേയ് 23നു ഫിലിപ്പോസ് മാർ ക്രിസോസ്റ്റം എന്ന പേരിൽ എപ്പിസ്കോപ്പയായി അഭിഷിക്തനായി. സ്വർണനാവുകാരനായ സഭാപിതാവ് ജോണ്‍ ക്രിസോസ്റ്റത്തിന്റെ പേരിൽ കേരളീയ സഭയിൽ ഒരാൾ മേല്പട്ടക്കാരനാകുന്നത് ഇദംപ്രഥമമായിട്ടായിരുന്നു. ഈ നാമധേയം എന്തുകൊണ്ടും തനിക്ക് അനുയോജ്യമെന്നു പിൽക്കാല പ്രവർത്തനങ്ങളിലൂടെ മാർ ക്രിസോസ്റ്റം തെളിയിച്ചു. തനതായ ശൈലിയിലൂടെ അദ്ദേഹം പടുത്തുയർത്തിയ ബന്ധങ്ങളും ജീവിതക്രമവും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ നാവിൻതുന്പിൽ നിന്നുള്ള വാക്കുകൾക്കു സ്വർണത്തിന്റെ മേൻമ തന്നെയുണ്ടായി.
ഭരണരംഗത്തും അദ്ദേഹത്തിന്റെ കാലഘട്ടം ശ്രദ്ധിക്കപ്പെട്ടതായിരുന്നു. എപ്പിസ്കോപ്പയായി സ്ഥാനാഭിഷിക്തനായ ശേഷം ഭദ്രാസന ഭരണം ഏൽക്കുന്നതിനു മുന്‍പായി ഉപരിപഠനത്തിനു ഇംഗ്ലണ്ടിലെ കാന്റർബറിയിലെ സെന്റ് അഗസ്റ്റിൻ കോളജിൽ ചേർന്നു. നാട്ടിൽ മടങ്ങിയെത്തിയ അദ്ദേഹം 1954ൽ കുന്നംകുളം ഭദ്രാസനത്തിന്റെ അധിപനായി ചുമതലയേറ്റു. ഇതോടൊപ്പം മാർത്തോമ്മാ വൈദികസെമിനാരി പ്രിൻസിപ്പലിന്റെ ചുമതലയും നിർവഹിച്ചു. സഭയുടെ മിഷണറി ബിഷപ്പെന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ വിലപ്പെട്ടതായി. മിഷൻ ഫീൽഡുകളിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കി.
അടൂർ - കൊട്ടാരക്കര, തിരുവനന്തപുരം - കൊല്ലം, അടൂർ - മാവേലിക്കര, റാന്നി - നിലയ്ക്കൽ, ചെങ്ങന്നൂർ - തുന്പമണ്‍, നിരണം - മാരാമണ്‍ ഭദ്രാസനങ്ങളുടെ അധിപനായി മാർ ക്രിസോസ്റ്റം പ്രവർത്തിച്ചിട്ടുണ്ട്. കേരള ക്രിസ്ത്യൻ സഭാ കൗണ്‍സിൽ, ദേശീയ സഭ കൗണ്‍സിൽ കൂട്ടായ്മവേദികളുടെ അമരക്കാരനായിരുന്നു. 1978 മേയിൽ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയായി. 1999 മാർച്ച് 15ന് ഒഫിഷിയേറ്റിംഗ് മെത്രാപ്പോലീത്തയും 1999 ഒക്ടോബർ 23ന് മാർത്തോമ്മാ മെത്രാപ്പോലീത്തയുമായി. 2007ൽ സഭാധ്യക്ഷ സ്ഥാനത്തു നിന്ന് സ്വയം വിരമിച്ചതോടെ മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത സ്ഥാനം സ്വീകരിച്ച് വിശ്രമജീവിതത്തിലായി. 2018ൽ അദ്ദേഹത്തെ രാഷ്ട്രം പത്മഭൂഷണ്‍ നൽകി ആദരിച്ചു.
126 വർഷത്തെ ചരിത്രമുള്ള മാരാമണ്‍ കണ്‍വൻഷനിൽ 95 വർഷം അദ്ദേഹം പങ്കെടുത്തു. 65 വർഷം മാരാമണ്‍ കണ്വൻഷൻ യോഗങ്ങളിൽ പ്രസംഗിച്ചു. എട്ടുവർഷം തുടർച്ചയായി കണ്വൻഷൻ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.
1924ലെ വെള്ളപ്പൊക്കത്തിനു സാക്ഷിയായിരുന്ന അദ്ദേഹത്തിനു 2018ൽ മഹാപ്രളയം ഉണ്ടായപ്പോൾ മാരാമണ്‍ അരമനയിൽ നിന്ന് മാറിത്താമസിക്കേണ്ടിവന്നു. 2018ൽ നൂറാംവയസിൽ മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ രാഷ്ട്രം പത്മഭൂഷണ്‍ നൽകി ആദരിച്ചതും സഭകൾക്ക് അഭിമാനമായി.
കഴിഞ്ഞ ഏപ്രിൽ 27നു 104-ാമത് ജന്മദിനവും അദ്ദേഹം ആഘോഷിച്ചു. ആശുപത്രി മുറിയിൽ ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. വലിയ മെത്രാപ്പോലീത്ത വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം വോട്ടവകാശവും വിനിയോഗിച്ചു. കുന്പനാട് ആശുപത്രിയിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി തപാൽവോട്ട് സ്വീകരിക്കുകയായിരുന്നു. വോട്ട് കവറിലാക്കി സഞ്ചിയിൽ ഇട്ടപ്പോൾ അത് കൃത്യമായി എത്തുമല്ലോയെന്ന സംശയം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പുകളിലെല്ലാം കൃത്യമായി എത്തി വോട്ടു ചെയ്യുന്ന സ്വഭാവക്കാരനായിരുന്നു മാർ ക്രിസോസ്റ്റം. 2020ലെ സ്വാതന്ത്ര്യദിനത്തിൽ ചികിത്സയിൽകഴിയുന്ന ആശുപത്രിയുടെ മുറ്റത്തേക്ക് വീൽചെയറിലെത്തി പതാക ഉയർത്തി.
ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണത്തിന് കഴിഞ്ഞ നവംബർ 14ന് മുഖ്യകാർമികനായതും മാർ ക്രിസോസ്റ്റമാണ്. കോവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസുകളും സ്വീകരിക്കുകയും ചെയ്തു.
ചൊവ്വാഴ്ച കുന്പനാട്ടെ ആശുപത്രി മുറിയിലേക്ക് മടങ്ങിയെത്തിയപ്പോഴും അദ്ദേഹം സന്തോഷവാനായിരുന്നു. ഭക്ഷണവും കഴിച്ച് പ്രാർഥനകളും നടത്തി. രാത്രിയിൽ ഉറക്കത്തിലേക്ക് വീഴുന്നതിനു മുന്‍പായി വലിയ മെത്രാപ്പോലീത്ത ഇടയ്ക്ക് പറയുന്നതുപോലെ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനം വന്നെത്തി.
പറുദീസയുടെ വാതിൽ തുറന്ന് മാലാഖമാർ തന്നെ ദൈവസന്നിധിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ആ നാളിനുവേണ്ടിയാണ് താൻ കാത്തിരിക്കുന്നതെന്ന പ്രത്യാശാനിർഭരമായ ജീവിതത്തിനാണ് ഇന്നലെ ഇഹലോകത്തിൽ തിരശീല വീണത്.
ജനനം വൈദിക പാരന്പര്യമുള്ള കുടുംബത്തിൽ
തിരുവല്ല: വൈദിക പാരന്പര്യമുള്ള കുന്പനാട് അടങ്ങപ്പുറത്ത് കലമണ്ണിൽ കുടുംബമാണ് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റേത്. മാർത്തോമ്മാ സഭയിൽ വൈദിക പാരന്പര്യമുള്ള അടങ്ങപ്പുറത്ത് കലമണ്ണിൽ റവ.കെ.ഇ. ഉമ്മൻ കശീശയുടെയും കാർത്തികപ്പള്ളി നടുക്കേവീട്ടിൽ കുടുംബാംഗമായ ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27നാണ് ജനനം. ധർമിഷ്ഠൻ എന്നു വിളിപ്പേര്. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂർ ഗ്രാമങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചു. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിൽ നിന്നു ബിഎ ഡിഗ്രി സന്പാദിച്ചു.
സുവിശേഷ പ്രവർത്തനത്തിൽ ജീവിത സാഫല്യം തേടിയ ഫിലിപ്പ് ഉമ്മൻ യുവാവായിരിക്കുന്പോൾ അങ്കോലയിൽ മിഷനറി പ്രവർത്തനത്തിനു സ്വയം സമർപ്പിതനായി. 1940 മുതൽ 42 വരെ അങ്കോലയിൽ പ്രവർത്തിച്ചശേഷം ബംഗളൂരു യുടി കോളജിൽ ദൈവശാസ്ത്ര പഠനം നടത്തി. 1944 ജനുവരി ഒന്നിനു ശെമ്മാശപട്ടവും ജൂണ്‍ മൂന്നിനു വൈദികപട്ടവും സ്വീകരിച്ചു. വൈദികനായി പഠനം തുടർന്നതിനൊപ്പം ബാംഗളൂരു മാർത്തോമ്മാ ഇടവകയിലെ ശുശ്രൂഷകൾക്കു നേതൃത്വം നല്കി. അങ്കോലയിൽ മടങ്ങിയെത്തി സുവിശേഷവേലയിൽ വ്യാപൃതനായി. പിന്നീടു നാട്ടിലെത്തി കൊട്ടാരക്കര, മൈലം, പട്ടമല, മാങ്ങാനം സെന്റ് പീറ്റേഴ്സ്, തിരുവനന്തപുരം ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചു.
1953 മേയ് 20നു റവ.ഡോ.എം.ജി. ചാണ്ടി, റവ.പി. തോമസ് എന്നിവരോടൊപ്പം റവ.ഫിലിപ്പ് ഉമ്മൻ മാർത്തോമ്മാ സഭയുടെ മെത്രാൻ (എപ്പിസ്കോപ്പ) സ്ഥാനത്തേക്കു തെരഞ്ഞെടുത്ത് റന്പാനായി വാഴിച്ചു. മേയ് 23നു ഫിലിപ്പോസ് മാർ ക്രിസോസ്റ്റം എന്ന പേരിൽ എപ്പിസ്കോപ്പയായി അഭിഷിക്തനായി. സ്വർണനാവുകാരനായ സഭാപിതാവ് ജോണ്‍ ക്രിസോസ്റ്റത്തിന്റെ പേരിൽ കേരളീയ സഭയിൽ ഒരാൾ മേല്പട്ടക്കാരനാകുന്നത് ഇദംപ്രഥമമായിട്ടായിരുന്നു. ഈ നാമധേയം എന്തുകൊണ്ടും തനിക്ക് അനുയോജ്യമെന്നു പിൽക്കാല പ്രവർത്തനങ്ങളിലൂടെ മാർ ക്രിസോസ്റ്റം തെളിയിച്ചു. തനതായ ശൈലിയിലൂടെ അദ്ദേഹം പടുത്തുയർത്തിയ ബന്ധങ്ങളും ജീവിതക്രമവും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ നാവിൻതുന്പിൽ നിന്നുള്ള വാക്കുകൾക്കു സ്വർണത്തിന്റെ മേൻമ തന്നെയുണ്ടായി.
ഭരണരംഗത്തും അദ്ദേഹത്തിന്റെ കാലഘട്ടം ശ്രദ്ധിക്കപ്പെട്ടതായിരുന്നു. എപ്പിസ്കോപ്പയായി സ്ഥാനാഭിഷിക്തനായ ശേഷം ഭദ്രാസന ഭരണം ഏൽക്കുന്നതിനു മുന്‍പായി ഉപരിപഠനത്തിനു ഇംഗ്ലണ്ടിലെ കാന്റർബറിയിലെ സെന്റ് അഗസ്റ്റിൻ കോളജിൽ ചേർന്നു. നാട്ടിൽ മടങ്ങിയെത്തിയ അദ്ദേഹം 1954ൽ കുന്നംകുളം ഭദ്രാസനത്തിന്റെ അധിപനായി ചുമതലയേറ്റു. ഇതോടൊപ്പം മാർത്തോമ്മാ വൈദികസെമിനാരി പ്രിൻസിപ്പലിന്റെ ചുമതലയും നിർവഹിച്ചു. സഭയുടെ മിഷണറി ബിഷപ്പെന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ വിലപ്പെട്ടതായി. മിഷൻ ഫീൽഡുകളിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കി.
അടൂർ - കൊട്ടാരക്കര, തിരുവനന്തപുരം - കൊല്ലം, അടൂർ - മാവേലിക്കര, റാന്നി - നിലയ്ക്കൽ, ചെങ്ങന്നൂർ - തുന്പമണ്‍, നിരണം - മാരാമണ്‍ ഭദ്രാസനങ്ങളുടെ അധിപനായി മാർ ക്രിസോസ്റ്റം പ്രവർത്തിച്ചിട്ടുണ്ട്. കേരള ക്രിസ്ത്യൻ സഭാ കൗണ്‍സിൽ, ദേശീയ സഭ കൗണ്‍സിൽ കൂട്ടായ്മവേദികളുടെ അമരക്കാരനായിരുന്നു. 1978 മേയിൽ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയായി. 1999 മാർച്ച് 15ന് ഒഫിഷിയേറ്റിംഗ് മെത്രാപ്പോലീത്തയും 1999 ഒക്ടോബർ 23ന് മാർത്തോമ്മാ മെത്രാപ്പോലീത്തയുമായി. 2007ൽ സഭാധ്യക്ഷ സ്ഥാനത്തു നിന്ന് സ്വയം വിരമിച്ചതോടെ മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത സ്ഥാനം സ്വീകരിച്ച് വിശ്രമജീവിതത്തിലായി. 2018ൽ അദ്ദേഹത്തെ രാഷ്ട്രം പത്മഭൂഷണ്‍ നൽകി ആദരിച്ചു.