ഒരുമിച്ചു പങ്കുചേർന്ന ഒരുപാടു സമ്മേളനങ്ങളുടെയും സൗഹൃദങ്ങളുടെയും ആഹ്ലാദകരമായഓർമ്മകൾ ശേഷിപ്പിച്ചുകൊണ്ടാണ് അഭിവന്ദ്യ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി കടന്നുപോകുന്നത.് ചിരിച്ചും ചിരിപ്പിച്ചും ഒപ്പം ചിന്തിപ്പിച്ചും തിരുമേനി കടന്നുപോകുന്പോൾ ഇവിടെശേഷിക്കുന്നത് തിരുമേനി തന്നെ പകർന്നുനൽകിയ പരസ്നേഹത്തിന്റെ ഒരു നവീനസംസ്ക്കാരമാണ്.
ആറു പതിറ്റാണ്ടുകളോളം നീണ്ട ഒരു സൗഹൃദവും സാഹോദര്യവും പ്രിയപ്പെട്ട ദിവംഗതനായ ക്രിസോസ്റ്റം തിരുമേനിയുമായി എനിക്കുണ്ട്. 1960കളിൽ ഞാൻ ചങ്ങനാശേരി എസ്ബി കോളജ് അധ്യാപകനായിരുന്ന അവസരത്തിൽ കോളജിൽ നടത്തുന്ന എക്യുമെനിക്കൽ പ്രാർഥനാസംഗമത്തിൽ പലപ്പോഴും തിരുമേനി പ്രഭാഷകനായി എത്തിയിരുന്നു. ചങ്ങനാശേരിയിലെ സഹായമെത്രാനായിരുന്നപ്പോഴും കാഞ്ഞിരപ്പള്ളിയിലെ ബിഷപ്പായിരുന്നപ്പോഴും പിന്നീട് ചങ്ങനാശേരി ആർച്ചുബിഷപ്പായി ശുശ്രൂഷചെയ്തപ്പോഴും അദ്ദേഹവുമായി അടുത്ത് ഇടപഴകാനും ഒരുമിച്ചു പ്രവർത്തിക്കാനും ഒരുപാടുവേദികൾ പങ്കിടാനും കഴിഞ്ഞിട്ടുണ്ട്.
നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിലും ഇന്റർ ചർച്ച് കൗണ്‍സിൽ ഫോർ എഡ്യൂക്കേഷനിലും വർഷംതോറും നടത്താറുള്ള കേരളത്തിലെ ക്രൈസ്തവമെത്രാന്മാരുടെ സമ്മേളനത്തിലും എക്യുമെനിക്കൽ മദ്യവിരുദ്ധ സമിതിയിലുമെല്ലാം ക്രിസോസ്റ്റം തിരുമേനി സജീവസാന്നിധ്യമായിരുന്നു. നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിന്റെ നിർണ്ണായക തീരുമാനങ്ങളിലും ഇന്റർ ചർച്ച് കൗണ്‍സിൽ ഫോർ എഡ്യുക്കേഷന്റെ വിദ്യാഭ്യാസ നിലപാടുകളിലും തിരുമേനിയുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഇന്റർ ചർച്ച് കൗണ്‍സിലിന്റെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ കേരളത്തിലെ ക്രൈസ്തവ സഭകളുടെ എല്ലാ തലവന്മാരും ഒപ്പിട്ട സംയുക്ത ഇടയലേഖനങ്ങൾ രണ്ടിലും ക്രിസോസ്റ്റം തിരുമേനിയുടെ സ്വാധീനമുണ്ടായിരുന്നു.
കോളജിലെ അധ്യാപന കാലഘട്ടത്തിൽ എന്റെ വിദ്യാർഥികളിൽ പലരും പിന്നീട് എല്ലാ ക്രൈസ്തവ സഭകളിലും വൈദികരും മെത്രാന്മാരുമായിട്ടുണ്ട്. മാർത്തോമ്മാ സഭയിലെ പല വൈദികരും എന്റെ വിദ്യാർഥികളായിരുന്നു. അവരുമായി ആഴമേറിയ ഗുരുശിഷ്യ ബന്ധമുണ്ടായിരുന്നു. അവരെല്ലാം എന്നെക്കുറിച്ച് ഞങ്ങളുടെ തിരുമേനി എന്ന് പറയുമായിരുന്നുവെന്ന് ക്രിസോസ്റ്റം തിരുമേനി എന്നെ ഓർമ്മിപ്പിക്കും. അങ്ങനെ ഞാനും മാർത്തോമ്മാ സഭയുടെ സ്വന്തമാണെന്ന ഓർമ്മപ്പെടുത്തലായാണ് ആ വാക്കുകൾ എനിക്ക് അനുഭവവേദ്യമായിരുന്നത്.രണ്ടാം വത്തിക്കാൻ കൗണ്‍സിലിൽ (1962-65) മാർത്തോമ്മാ സഭയുടെ പ്രതിനിധിയായി,ഒരു നിരീക്ഷകനായി പങ്കുചേർന്ന കാലഘട്ടത്തെ ക്രിസോസറ്റം തിരുമേനി പലപ്പോഴും ഓർത്തെടുക്കും. അന്ന് സഭകളുടെ ഐക്യത്തിനായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ തലവനായിരുന്ന കർദ്ദിനാൾ അഗസ്റ്റിൻ ബെയയും സെക്രട്ടറിയായിരുന്ന കർദ്ദിനാൾ യോഹന്നെസ്വില്ലെബ്രാണ്ടും ബിഷപ് പിയർ ദുപ്രെയ്യും തിരുമേനിയുടെ സൗഹൃദവലയത്തിൽപ്പെട്ടിരുന്നു.
ചങ്ങനാശേരിയിൽ ആർച്ചുബിഷപ്പായിരുന്ന കാവുകാട്ട് പിതാവുമായും ഉൗഷ്മളമായഒരു സൗഹൃദം ക്രിസോസ്റ്റം തിരുമേനിക്കുണ്ടായിരുന്നു. പരിശുദ്ധനും എനിക്ക് ജ്യേഷ്ഠസഹോദരതുല്യനുമായിരുന്ന അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലിത്തയും അക്കാലത്ത് സഫ്രഗണ്‍ മെത്രാപ്പോലിത്തയായിരുന്ന ക്രിസോസ്റ്റം തിരുമേനിയും ഒരുമിച്ച് പങ്കെടുത്ത മാരാമണ്‍ കണ്‍വെൻഷനുകളിലെയും പ്രാദേശിക എക്യുമെനിക്കൽ വൈദികസമ്മേളനങ്ങളിലെയും മെത്രാൻസംഘാംഗങ്ങളിലെയും ചർച്ചകളുടെ ഓർമ്മകൾതന്നെ എനിക്കെന്നും പ്രചോദനമാണ്.
അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനി കടന്നുപോകുന്പോഴും ആദ്ദേഹം ശേഷിപ്പിച്ച സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും വിശുദ്ധ സംസ്കാരം എന്നും നമ്മോടുകൂടി ഉണ്ടാകും എന്ന് ഓർക്കുന്നു. തിരുമേനിക്കുവേണ്ടി പ്രാർഥിക്കുന്നു.
മാർ ജോസഫ് പവ്വത്തിൽ
ആറു പതിറ്റാണ്ടുകളോളം നീണ്ട ഒരു സൗഹൃദവും സാഹോദര്യവും പ്രിയപ്പെട്ട ദിവംഗതനായ ക്രിസോസ്റ്റം തിരുമേനിയുമായി എനിക്കുണ്ട്. 1960കളിൽ ഞാൻ ചങ്ങനാശേരി എസ്ബി കോളജ് അധ്യാപകനായിരുന്ന അവസരത്തിൽ കോളജിൽ നടത്തുന്ന എക്യുമെനിക്കൽ പ്രാർഥനാസംഗമത്തിൽ പലപ്പോഴും തിരുമേനി പ്രഭാഷകനായി എത്തിയിരുന്നു. ചങ്ങനാശേരിയിലെ സഹായമെത്രാനായിരുന്നപ്പോഴും കാഞ്ഞിരപ്പള്ളിയിലെ ബിഷപ്പായിരുന്നപ്പോഴും പിന്നീട് ചങ്ങനാശേരി ആർച്ചുബിഷപ്പായി ശുശ്രൂഷചെയ്തപ്പോഴും അദ്ദേഹവുമായി അടുത്ത് ഇടപഴകാനും ഒരുമിച്ചു പ്രവർത്തിക്കാനും ഒരുപാടുവേദികൾ പങ്കിടാനും കഴിഞ്ഞിട്ടുണ്ട്.
നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിലും ഇന്റർ ചർച്ച് കൗണ്‍സിൽ ഫോർ എഡ്യൂക്കേഷനിലും വർഷംതോറും നടത്താറുള്ള കേരളത്തിലെ ക്രൈസ്തവമെത്രാന്മാരുടെ സമ്മേളനത്തിലും എക്യുമെനിക്കൽ മദ്യവിരുദ്ധ സമിതിയിലുമെല്ലാം ക്രിസോസ്റ്റം തിരുമേനി സജീവസാന്നിധ്യമായിരുന്നു. നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിന്റെ നിർണ്ണായക തീരുമാനങ്ങളിലും ഇന്റർ ചർച്ച് കൗണ്‍സിൽ ഫോർ എഡ്യുക്കേഷന്റെ വിദ്യാഭ്യാസ നിലപാടുകളിലും തിരുമേനിയുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഇന്റർ ചർച്ച് കൗണ്‍സിലിന്റെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ കേരളത്തിലെ ക്രൈസ്തവ സഭകളുടെ എല്ലാ തലവന്മാരും ഒപ്പിട്ട സംയുക്ത ഇടയലേഖനങ്ങൾ രണ്ടിലും ക്രിസോസ്റ്റം തിരുമേനിയുടെ സ്വാധീനമുണ്ടായിരുന്നു.
കോളജിലെ അധ്യാപന കാലഘട്ടത്തിൽ എന്റെ വിദ്യാർഥികളിൽ പലരും പിന്നീട് എല്ലാ ക്രൈസ്തവ സഭകളിലും വൈദികരും മെത്രാന്മാരുമായിട്ടുണ്ട്. മാർത്തോമ്മാ സഭയിലെ പല വൈദികരും എന്റെ വിദ്യാർഥികളായിരുന്നു. അവരുമായി ആഴമേറിയ ഗുരുശിഷ്യ ബന്ധമുണ്ടായിരുന്നു. അവരെല്ലാം എന്നെക്കുറിച്ച് ഞങ്ങളുടെ തിരുമേനി എന്ന് പറയുമായിരുന്നുവെന്ന് ക്രിസോസ്റ്റം തിരുമേനി എന്നെ ഓർമ്മിപ്പിക്കും. അങ്ങനെ ഞാനും മാർത്തോമ്മാ സഭയുടെ സ്വന്തമാണെന്ന ഓർമ്മപ്പെടുത്തലായാണ് ആ വാക്കുകൾ എനിക്ക് അനുഭവവേദ്യമായിരുന്നത്.രണ്ടാം വത്തിക്കാൻ കൗണ്‍സിലിൽ (1962-65) മാർത്തോമ്മാ സഭയുടെ പ്രതിനിധിയായി,ഒരു നിരീക്ഷകനായി പങ്കുചേർന്ന കാലഘട്ടത്തെ ക്രിസോസറ്റം തിരുമേനി പലപ്പോഴും ഓർത്തെടുക്കും. അന്ന് സഭകളുടെ ഐക്യത്തിനായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ തലവനായിരുന്ന കർദ്ദിനാൾ അഗസ്റ്റിൻ ബെയയും സെക്രട്ടറിയായിരുന്ന കർദ്ദിനാൾ യോഹന്നെസ്വില്ലെബ്രാണ്ടും ബിഷപ് പിയർ ദുപ്രെയ്യും തിരുമേനിയുടെ സൗഹൃദവലയത്തിൽപ്പെട്ടിരുന്നു.
ചങ്ങനാശേരിയിൽ ആർച്ചുബിഷപ്പായിരുന്ന കാവുകാട്ട് പിതാവുമായും ഉൗഷ്മളമായഒരു സൗഹൃദം ക്രിസോസ്റ്റം തിരുമേനിക്കുണ്ടായിരുന്നു. പരിശുദ്ധനും എനിക്ക് ജ്യേഷ്ഠസഹോദരതുല്യനുമായിരുന്ന അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലിത്തയും അക്കാലത്ത് സഫ്രഗണ്‍ മെത്രാപ്പോലിത്തയായിരുന്ന ക്രിസോസ്റ്റം തിരുമേനിയും ഒരുമിച്ച് പങ്കെടുത്ത മാരാമണ്‍ കണ്‍വെൻഷനുകളിലെയും പ്രാദേശിക എക്യുമെനിക്കൽ വൈദികസമ്മേളനങ്ങളിലെയും മെത്രാൻസംഘാംഗങ്ങളിലെയും ചർച്ചകളുടെ ഓർമ്മകൾതന്നെ എനിക്കെന്നും പ്രചോദനമാണ്.
അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനി കടന്നുപോകുന്പോഴും ആദ്ദേഹം ശേഷിപ്പിച്ച സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും വിശുദ്ധ സംസ്കാരം എന്നും നമ്മോടുകൂടി ഉണ്ടാകും എന്ന് ഓർക്കുന്നു. തിരുമേനിക്കുവേണ്ടി പ്രാർഥിക്കുന്നു.
മാർ ജോസഫ് പവ്വത്തിൽ