തിരുവനന്തപുരം: പഠനം പൂർത്തിയാക്കി മെഡിക്കൽ കൗണ്‍സിലിൽ രജിസ്ട്രേഷനു വേണ്ടി കാത്തിരിക്കുന്നവർക്ക് താത്കാലിക രജിസ്ട്രേഷൻ നൽകാൻ തീരുമാനം. കോവിഡ് ചികിത്സാരംഗത്തേക്ക് ഇവരുടെ സേവനം ലഭ്യമാക്കാനാണ് ഈ തീരുമാനമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മെഡിക്കൽ കൗണ്‍സിൽ രജിസ്ട്രേഷൻ ലഭിക്കാൻ കാലതാമസമെടുക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. വിദേശത്തു മെഡിക്കൽ പഠനം പൂർത്തിയാക്കി നാട്ടിലെത്തി രജിസ്ട്രേഷനു കാത്തിരിക്കുന്നവർക്കും താൽക്കാലിക രജിസ്ട്രേഷൻ നൽകും.
വാർഡ് തല സമിതികളിലും റാപ്പിഡ് റെസ്പോണ്‍സ് ടീമിലും മെഡിക്കൽ വിദ്യാർഥികളെ ഉൾപ്പെടുത്തും. തെരഞ്ഞെടുപ്പു ജോലികളിൽ പങ്കെടുത്ത എല്ലാ ഉദ്യോഗസ്ഥരെയും ഈ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തും. ഇവർക്കെല്ലാം വാക്സിൻ ലഭിച്ചതാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഹോസ്റ്റലുകൾ, ലോഡ്ജുകൾ തുടങ്ങിയവ സിഎഫ്എൽടിസികളാക്കി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
കെഎസ്ഇബി, വാട്ടർ അഥോറിറ്റി കുടിശിക പിരിവ് നിർത്തും
തിരുവനന്തപുരം: കെഎസ്ഇബിയുടെയും വാട്ടർ അഥോറിറ്റിയുടെയും കുടിശിക പിരിവ് രണ്ടു മാസത്തേക്കു നിർത്തിവയ്ക്കാൻ നിർദേശം. രോഗവ്യാപന ഘട്ടത്തിൽ കുടിശിഖ പിരിക്കുന്നതു ശരിയല്ലെന്നു കണ്ടതിനാലാണ് ഈ തീരുമാനമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
റിക്കവറി നടപടികൾ നിർത്തി വയ്ക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടാനും തീരുമാനിച്ചു. സ്വകാര്യ പണമിടപാടുകാർ ഉൾപ്പെടെയുള്ള ആരും ഈ ഘട്ടത്തിൽ കുടിശിഖ പിരിവിനായി ഇറങ്ങരുതെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു .
മെഡിക്കൽ കൗണ്‍സിൽ രജിസ്ട്രേഷൻ ലഭിക്കാൻ കാലതാമസമെടുക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. വിദേശത്തു മെഡിക്കൽ പഠനം പൂർത്തിയാക്കി നാട്ടിലെത്തി രജിസ്ട്രേഷനു കാത്തിരിക്കുന്നവർക്കും താൽക്കാലിക രജിസ്ട്രേഷൻ നൽകും.
വാർഡ് തല സമിതികളിലും റാപ്പിഡ് റെസ്പോണ്‍സ് ടീമിലും മെഡിക്കൽ വിദ്യാർഥികളെ ഉൾപ്പെടുത്തും. തെരഞ്ഞെടുപ്പു ജോലികളിൽ പങ്കെടുത്ത എല്ലാ ഉദ്യോഗസ്ഥരെയും ഈ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തും. ഇവർക്കെല്ലാം വാക്സിൻ ലഭിച്ചതാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഹോസ്റ്റലുകൾ, ലോഡ്ജുകൾ തുടങ്ങിയവ സിഎഫ്എൽടിസികളാക്കി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
കെഎസ്ഇബി, വാട്ടർ അഥോറിറ്റി കുടിശിക പിരിവ് നിർത്തും
തിരുവനന്തപുരം: കെഎസ്ഇബിയുടെയും വാട്ടർ അഥോറിറ്റിയുടെയും കുടിശിക പിരിവ് രണ്ടു മാസത്തേക്കു നിർത്തിവയ്ക്കാൻ നിർദേശം. രോഗവ്യാപന ഘട്ടത്തിൽ കുടിശിഖ പിരിക്കുന്നതു ശരിയല്ലെന്നു കണ്ടതിനാലാണ് ഈ തീരുമാനമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
റിക്കവറി നടപടികൾ നിർത്തി വയ്ക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടാനും തീരുമാനിച്ചു. സ്വകാര്യ പണമിടപാടുകാർ ഉൾപ്പെടെയുള്ള ആരും ഈ ഘട്ടത്തിൽ കുടിശിഖ പിരിവിനായി ഇറങ്ങരുതെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു .