തിരുവനന്തപുരം: 4.75 ലക്ഷം ഡോസ് വാക്സിൻ കൂടി എത്തിയതോടെ സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താത്കാലിക ആശ്വസമായെന്ന് ആരോഗ്യ വകുപ്പ്. നാല് ലക്ഷം ഡോസ് കോവി ഷീൽഡും 75000 ഡോസ് കോവാക്സിനുമാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തിയത്. ഇവ മേഖല കേന്ദ്രങ്ങൾക്കും ജില്ലകൾക്കും നൽകിയിട്ടുണ്ട്.
ഇന്നലെ 25000 ത്തോളം ഡോസ് വാക്സിൻ സംസ്ഥാനത്ത് വിതരണം ചെയ്തു. വാക്സിൻ ക്ഷാമത്തെ തടർന്ന് സ്വകാര്യ മേഖലയിലെ വാക്സിൻ വിതരണ കേന്ദ്രങ്ങളുടെ എണ്ണം കുറച്ചിരുന്നു.
കൂടുതൽ വാക്സിൻ ഡോസുകൾ എത്തിയ സാഹചര്യത്തിൽ ഇന്നു മുതൽ സംസ്ഥാനത്ത് കൂടുതൽ വാക്സിൻ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
രണ്ടാം ഡോസുകാർക്കാണ് നിലവിൽ മുൻഗണന നൽകുന്നത്. ഒന്നാം ഡോസിനായുള്ള പുതിയ രജിസ്ട്രേഷനിൽ മുൻഗണന 80 കഴിഞ്ഞവർക്കും. അതേസമയം പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ സംബന്ധിച്ച് ഇതുവരെ വ്യക്തമായ തീരുമാനമുണ്ടായിട്ടില്ല. സംസ്ഥാനം നേരിട്ട് വാക്സിൻ വാങ്ങുന്പോഴല്ലാതെ 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ വിതരണം ചെയ്യാൻ കഴിയില്ലെന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്.
ഇന്നലെ 25000 ത്തോളം ഡോസ് വാക്സിൻ സംസ്ഥാനത്ത് വിതരണം ചെയ്തു. വാക്സിൻ ക്ഷാമത്തെ തടർന്ന് സ്വകാര്യ മേഖലയിലെ വാക്സിൻ വിതരണ കേന്ദ്രങ്ങളുടെ എണ്ണം കുറച്ചിരുന്നു.
കൂടുതൽ വാക്സിൻ ഡോസുകൾ എത്തിയ സാഹചര്യത്തിൽ ഇന്നു മുതൽ സംസ്ഥാനത്ത് കൂടുതൽ വാക്സിൻ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
രണ്ടാം ഡോസുകാർക്കാണ് നിലവിൽ മുൻഗണന നൽകുന്നത്. ഒന്നാം ഡോസിനായുള്ള പുതിയ രജിസ്ട്രേഷനിൽ മുൻഗണന 80 കഴിഞ്ഞവർക്കും. അതേസമയം പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ സംബന്ധിച്ച് ഇതുവരെ വ്യക്തമായ തീരുമാനമുണ്ടായിട്ടില്ല. സംസ്ഥാനം നേരിട്ട് വാക്സിൻ വാങ്ങുന്പോഴല്ലാതെ 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ വിതരണം ചെയ്യാൻ കഴിയില്ലെന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്.