തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ 20 നു നടന്നേക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൊതുഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. 17ന് ഇടതുമുന്നണി യോഗം ചേരും. അതിനു മുന്പായി മുന്നണിയിലെ ഘടകകക്ഷികൾ തമ്മിലുള്ള ഉഭയകക്ഷി ചർച്ച നടക്കും.
ചർച്ചയ്ക്കു നേതൃത്വം നൽകാൻ പാർട്ടി പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെയും ചുമതലപ്പെടുത്തി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഉഭയകക്ഷി ചർച്ചയ്ക്കു നേതൃത്വം നൽകും.
ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് സത്യപ്രതിജ്ഞയുടെ വിശദാംശങ്ങൾ തീരുമാനിക്കേണ്ടത്. ഈ സമിതി വൈകാതെ യോഗം ചേരും.
കോവിഡ് സാഹചര്യത്തിൽ രാജ്ഭവനിലെ പാർക്കിംഗ് ഏരിയായിൽ പന്തൽ നിർമിച്ചു സത്യപ്രതിജ്ഞ നടത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ എത്ര പേരെ പങ്കെടുപ്പിക്കണമെന്നത് അടക്കമുള്ള തീരുമാനങ്ങൾ കോ ഓർഡിനേഷൻ കമ്മിറ്റി സ്വീകരിക്കും. നിയുക്ത മന്ത്രിമാർ, എംഎൽഎമാർ, കുടുംബാംഗങ്ങൾ, പ്രമുഖ രാഷ്ട്രീയ- സാമൂഹിക നേതാക്കൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്കു മാത്രം പ്രവേശനം നിജപ്പെടുത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.
ഒൻപതു വരെ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണ് ഒരാഴ്ച കൂടി നീളാൻ ഇടയുള്ള സാഹചര്യത്തിലാണ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വൈകുന്നത്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിടുക്കത്തിൽ വേണ്ടെന്നാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.
സിപിഎം മന്ത്രിമാർ ആരൊക്കെയാകണം എന്നതു സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമുണ്ടായില്ല. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പോളിറ്റ്ബ്യൂറോ അംഗങ്ങളായ എസ്.രാമചന്ദ്രൻ പിള്ള, എം.എ. ബേബി, കോടിയേരി ബാലകൃഷ്ണൻ എന്നിവർ മന്ത്രിമാരെ സംബന്ധിച്ചു ചർച്ച നടത്തുന്നുണ്ട്. എം.എം. മണിയെയും ടി.പി. രാമകൃഷ്ണനെയും വീണ്ടും പരിഗണിക്കണമെന്ന അഭിപ്രായം പാർട്ടിയിലുണ്ട്.
മന്ത്രിസഭയിൽ അധികവും പുതുമുഖങ്ങൾ വേണമെന്നു തീരുമാനിച്ചാൽ എം.എം. മണിയും ടി.പി. രാമകൃഷ്ണനും മന്ത്രിസഭയിൽ ഉണ്ടാകില്ല.
പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി. ഗോവിന്ദൻ, കെ.കെ. ശൈലജ, കെ. രാധാകൃഷ്ണൻ എന്നിവർ ഉറപ്പായും മന്ത്രിമാരാകും. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവരും മന്ത്രിമാരാകും.
മത- ജാതീയ പരിഗണനകളൊന്നും മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതിൽ വേണ്ടായെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. തിരുവനന്തപുരത്തു നിന്നും വി.ശിവൻകുട്ടി മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. പി.പി. ചിത്തരഞ്ജൻ, സജി ചെറിയാൻ, വി.എൻ. വാസവൻ, കാനത്തിൽ ജമീല, എ.എൻ. ഷംസീർ, വീണാ ജോർജ് എന്നിവരും പരിഗണനയിലുണ്ട്.
വരുന്ന വെള്ളിയാഴ്ച ഇടതുമുന്നണി വിജയദിനമായി ആചരിക്കും. അന്നു രാത്രി ഏഴിന് വീടുകളിൽ പ്രവർത്തകർ ദീപശിഖ തെളിയിച്ചു മധുരം പങ്കുവയ്ക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു.
ചർച്ചയ്ക്കു നേതൃത്വം നൽകാൻ പാർട്ടി പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെയും ചുമതലപ്പെടുത്തി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഉഭയകക്ഷി ചർച്ചയ്ക്കു നേതൃത്വം നൽകും.
ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് സത്യപ്രതിജ്ഞയുടെ വിശദാംശങ്ങൾ തീരുമാനിക്കേണ്ടത്. ഈ സമിതി വൈകാതെ യോഗം ചേരും.
കോവിഡ് സാഹചര്യത്തിൽ രാജ്ഭവനിലെ പാർക്കിംഗ് ഏരിയായിൽ പന്തൽ നിർമിച്ചു സത്യപ്രതിജ്ഞ നടത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ എത്ര പേരെ പങ്കെടുപ്പിക്കണമെന്നത് അടക്കമുള്ള തീരുമാനങ്ങൾ കോ ഓർഡിനേഷൻ കമ്മിറ്റി സ്വീകരിക്കും. നിയുക്ത മന്ത്രിമാർ, എംഎൽഎമാർ, കുടുംബാംഗങ്ങൾ, പ്രമുഖ രാഷ്ട്രീയ- സാമൂഹിക നേതാക്കൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്കു മാത്രം പ്രവേശനം നിജപ്പെടുത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.
ഒൻപതു വരെ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണ് ഒരാഴ്ച കൂടി നീളാൻ ഇടയുള്ള സാഹചര്യത്തിലാണ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വൈകുന്നത്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിടുക്കത്തിൽ വേണ്ടെന്നാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.
സിപിഎം മന്ത്രിമാർ ആരൊക്കെയാകണം എന്നതു സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമുണ്ടായില്ല. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പോളിറ്റ്ബ്യൂറോ അംഗങ്ങളായ എസ്.രാമചന്ദ്രൻ പിള്ള, എം.എ. ബേബി, കോടിയേരി ബാലകൃഷ്ണൻ എന്നിവർ മന്ത്രിമാരെ സംബന്ധിച്ചു ചർച്ച നടത്തുന്നുണ്ട്. എം.എം. മണിയെയും ടി.പി. രാമകൃഷ്ണനെയും വീണ്ടും പരിഗണിക്കണമെന്ന അഭിപ്രായം പാർട്ടിയിലുണ്ട്.
മന്ത്രിസഭയിൽ അധികവും പുതുമുഖങ്ങൾ വേണമെന്നു തീരുമാനിച്ചാൽ എം.എം. മണിയും ടി.പി. രാമകൃഷ്ണനും മന്ത്രിസഭയിൽ ഉണ്ടാകില്ല.
പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി. ഗോവിന്ദൻ, കെ.കെ. ശൈലജ, കെ. രാധാകൃഷ്ണൻ എന്നിവർ ഉറപ്പായും മന്ത്രിമാരാകും. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവരും മന്ത്രിമാരാകും.
മത- ജാതീയ പരിഗണനകളൊന്നും മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതിൽ വേണ്ടായെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. തിരുവനന്തപുരത്തു നിന്നും വി.ശിവൻകുട്ടി മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. പി.പി. ചിത്തരഞ്ജൻ, സജി ചെറിയാൻ, വി.എൻ. വാസവൻ, കാനത്തിൽ ജമീല, എ.എൻ. ഷംസീർ, വീണാ ജോർജ് എന്നിവരും പരിഗണനയിലുണ്ട്.
വരുന്ന വെള്ളിയാഴ്ച ഇടതുമുന്നണി വിജയദിനമായി ആചരിക്കും. അന്നു രാത്രി ഏഴിന് വീടുകളിൽ പ്രവർത്തകർ ദീപശിഖ തെളിയിച്ചു മധുരം പങ്കുവയ്ക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു.