തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുകയും സിപിഎം -ബിജെപി ഡീൽ തകർത്ത് ബിജെപി മുന്നേറ്റത്തെ തടയുകയും ചെയ്തത് കോണ്‍ഗ്രസും യുഡിഎഫുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ബിജെപിയും സിപിഎമ്മും തമ്മിലുള്ള വോട്ടുകച്ചവടം പുറത്തുവരുമെന്നു കണ്ടപ്പോൾ രക്ഷപ്പെടാനായി മുൻകൂട്ടി എറിഞ്ഞതാണു യുഡിഎഫിന് ബിജെപി വോട്ടുമറിച്ചു നൽകിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണമെന്ന് അദ്ദേഹം പറഞ്ഞു.
യഥാർഥത്തിൽ 69 സീറ്റിൽ സിപിഎമ്മിനു ബിജെപി വോട്ടുമറിച്ചു നൽകിയെന്ന് കണക്കുകൾ കാണിക്കുന്നു. മറ്റു സീറ്റുകളിലും വ്യാപകമായി കച്ചവടം നടന്നിട്ടുണ്ട്. നേമം, പാലക്കാട്, മഞ്ചേശ്വരം മണ്ഡലങ്ങളാണ് ബിജെപി ജയിക്കാൻ സാധ്യതയുള്ളതായി കണ്ടിരുന്നത്. ഇവിടെ ബിജെപിയുടെ മുന്നേറ്റത്തെ തടഞ്ഞത് യുഡിഎഫാണെന്ന് വോട്ടുകളുടെ കണക്കുകളിൽനിന്നു വ്യക്തമാണ്.
ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് കോണ്‍ഗ്രസിലെ കെ. മുരളീധരൻ കഴിഞ്ഞ തവണത്തെ 13,860 വോട്ടുകൾ 36,952 ആയി വർധിപ്പിച്ചാണ് ബിജെപിയെ തളച്ചത്. ഇടതിലെ ശിവൻകുട്ടിക്കാകട്ടെ കഴിഞ്ഞ തവണ പിടിച്ച 59,192 വോട്ട് 55,837 ആയി കുറഞ്ഞു. കുറഞ്ഞ 3,305 വോട്ടുകൾ സിപിഎം, ബിജെപിക്കു കൊടുക്കുകയായിരുന്നു. പാലക്കാട്ട് ബിജെപിയുടെ സ്റ്റാർ സ്ഥാനാർഥി ഇ. ശ്രീധരന്റെ മുന്നേറ്റം ധീരമായി നേരിട്ടത് കോണ്‍ഗ്രസിന്റെ ഷാഫി പറന്പിലാണ്. സിപിഎം അവിടെ കഴിഞ്ഞ തവണത്തേക്കാൾ 2242 വോട്ടുകൾ ബിജെപിക്കു കൊടുത്തു.
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന്റെ സ്ഥാനാർഥി എ.കെ.എം. അഷ്റഫിന്റെ മുന്നേറ്റമാണ് ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രന്റെ വിജയത്തെ തകർത്തത്. കഴിഞ്ഞ തവണത്തേക്കാൾ യുഡിഎഫ് 8,888 വോട്ടുകൾ കൂടുതൽ പിടിച്ചു.
ബിജെപിക്ക് ഇത്തവണ 4,35,606 വോട്ടുകളാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേ ക്കാൾ കുറഞ്ഞത്. 3.71 ശതമാനം കുറവുണ്ടായി. ഈ വോട്ടുകൾ ഭൂരിഭാഗവും കിട്ടിയത് സിപിഎമ്മിനും ഇടതു മുന്നണിക്കുമാണ്. 69 മണ്ഡലങ്ങളിൽ സിപിഎമ്മിനും ഇടതുമുന്നണിക്കും ബിജെപി വോട്ടുമറിച്ചിട്ടുണ്ട്. സിപിഎമ്മിലെ പി. രാജീവ് മത്സരിച്ച കളമശേരിയിൽ എൻഡിഎ സ്ഥാനാർഥിക്ക് 13,065 വോട്ടുകളുടെ കുറവാണ് ഉണ്ടായത്. അത് ലഭിച്ചത് സിപിഎം സ്ഥാനാർഥിക്കാണ്. കുട്ടനാട്ടിൽ എൻഡിഎ സ്ഥാനാർഥിക്ക് കുറഞ്ഞത് 18,098 വോട്ടുകളാണ്.
ഏറ്റുമാനൂർ, അരുവിക്കര, തൃത്താല, വടക്കാഞ്ചേരി, ഇടുക്കി, പീരുമേട്, ചങ്ങനാശേരി, വാമനപുരം, കോവളം, കയ്പമംഗലം തുടങ്ങി ബിജെപി ഇടതു മുന്നണിക്ക് വോട്ട് മറിച്ച് നൽകിയ മണ്ഡലങ്ങളുടെ ലിസ്റ്റും ഉണ്ടെന്നു ചെന്നിത്തല പറഞ്ഞു.
ബിജെപിയും സിപിഎമ്മും തമ്മിലുള്ള വോട്ടുകച്ചവടം പുറത്തുവരുമെന്നു കണ്ടപ്പോൾ രക്ഷപ്പെടാനായി മുൻകൂട്ടി എറിഞ്ഞതാണു യുഡിഎഫിന് ബിജെപി വോട്ടുമറിച്ചു നൽകിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണമെന്ന് അദ്ദേഹം പറഞ്ഞു.
യഥാർഥത്തിൽ 69 സീറ്റിൽ സിപിഎമ്മിനു ബിജെപി വോട്ടുമറിച്ചു നൽകിയെന്ന് കണക്കുകൾ കാണിക്കുന്നു. മറ്റു സീറ്റുകളിലും വ്യാപകമായി കച്ചവടം നടന്നിട്ടുണ്ട്. നേമം, പാലക്കാട്, മഞ്ചേശ്വരം മണ്ഡലങ്ങളാണ് ബിജെപി ജയിക്കാൻ സാധ്യതയുള്ളതായി കണ്ടിരുന്നത്. ഇവിടെ ബിജെപിയുടെ മുന്നേറ്റത്തെ തടഞ്ഞത് യുഡിഎഫാണെന്ന് വോട്ടുകളുടെ കണക്കുകളിൽനിന്നു വ്യക്തമാണ്.
ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് കോണ്‍ഗ്രസിലെ കെ. മുരളീധരൻ കഴിഞ്ഞ തവണത്തെ 13,860 വോട്ടുകൾ 36,952 ആയി വർധിപ്പിച്ചാണ് ബിജെപിയെ തളച്ചത്. ഇടതിലെ ശിവൻകുട്ടിക്കാകട്ടെ കഴിഞ്ഞ തവണ പിടിച്ച 59,192 വോട്ട് 55,837 ആയി കുറഞ്ഞു. കുറഞ്ഞ 3,305 വോട്ടുകൾ സിപിഎം, ബിജെപിക്കു കൊടുക്കുകയായിരുന്നു. പാലക്കാട്ട് ബിജെപിയുടെ സ്റ്റാർ സ്ഥാനാർഥി ഇ. ശ്രീധരന്റെ മുന്നേറ്റം ധീരമായി നേരിട്ടത് കോണ്‍ഗ്രസിന്റെ ഷാഫി പറന്പിലാണ്. സിപിഎം അവിടെ കഴിഞ്ഞ തവണത്തേക്കാൾ 2242 വോട്ടുകൾ ബിജെപിക്കു കൊടുത്തു.
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന്റെ സ്ഥാനാർഥി എ.കെ.എം. അഷ്റഫിന്റെ മുന്നേറ്റമാണ് ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രന്റെ വിജയത്തെ തകർത്തത്. കഴിഞ്ഞ തവണത്തേക്കാൾ യുഡിഎഫ് 8,888 വോട്ടുകൾ കൂടുതൽ പിടിച്ചു.
ബിജെപിക്ക് ഇത്തവണ 4,35,606 വോട്ടുകളാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേ ക്കാൾ കുറഞ്ഞത്. 3.71 ശതമാനം കുറവുണ്ടായി. ഈ വോട്ടുകൾ ഭൂരിഭാഗവും കിട്ടിയത് സിപിഎമ്മിനും ഇടതു മുന്നണിക്കുമാണ്. 69 മണ്ഡലങ്ങളിൽ സിപിഎമ്മിനും ഇടതുമുന്നണിക്കും ബിജെപി വോട്ടുമറിച്ചിട്ടുണ്ട്. സിപിഎമ്മിലെ പി. രാജീവ് മത്സരിച്ച കളമശേരിയിൽ എൻഡിഎ സ്ഥാനാർഥിക്ക് 13,065 വോട്ടുകളുടെ കുറവാണ് ഉണ്ടായത്. അത് ലഭിച്ചത് സിപിഎം സ്ഥാനാർഥിക്കാണ്. കുട്ടനാട്ടിൽ എൻഡിഎ സ്ഥാനാർഥിക്ക് കുറഞ്ഞത് 18,098 വോട്ടുകളാണ്.
ഏറ്റുമാനൂർ, അരുവിക്കര, തൃത്താല, വടക്കാഞ്ചേരി, ഇടുക്കി, പീരുമേട്, ചങ്ങനാശേരി, വാമനപുരം, കോവളം, കയ്പമംഗലം തുടങ്ങി ബിജെപി ഇടതു മുന്നണിക്ക് വോട്ട് മറിച്ച് നൽകിയ മണ്ഡലങ്ങളുടെ ലിസ്റ്റും ഉണ്ടെന്നു ചെന്നിത്തല പറഞ്ഞു.