തിരുവനന്തപുരം: തെരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ശബ്ദമുയർത്തി യുഡിഎഫ് ഘടകകക്ഷി നേതാക്കളും. തെരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്വം തനിക്കാണെന്നു ഹൈക്കമാൻഡിനെ അറിയിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, അധ്യക്ഷസ്ഥാനം സ്വയം ഒഴിയില്ലെന്ന് അറിയിച്ചു.
ഉചിതമായ തീരുമാനം ഹൈക്കമാൻഡ് എടുക്കട്ടെയെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. തോൽവിയുടെ കാരണങ്ങൾ ചർച്ച ചെയ്യാൻ മേയ് ഏഴിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചു ചേർക്കാൻ കെപിസിസി നേതൃത്വം തീരുമാനിച്ചു. ഇതിനിടെ, തോൽവിയുടെ പേരിൽ മുല്ലപ്പള്ളി രാമചന്ദ്രനെ മാത്രം ബലിയാടാക്കി കൈകഴുകാനാണ് എ, ഐ ഗ്രൂപ്പ് നേതാക്കളുടെ ശ്രമമെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ ആരോപിച്ചു.
കോണ്‍ഗ്രസിലെ കുഴപ്പങ്ങളാണു വൻ തകർച്ചയ്ക്ക് ഇടയാക്കിയതെന്ന് ആർഎസ്പി നേതാവ് ഷിബു ബേബിജോണ്‍ അഭിപ്രായപ്പെട്ടു. കെട്ടുറപ്പുള്ള അന്തരീക്ഷം കോണ്‍ഗ്രസിലും യുഡിഎഫിലും ഉണ്ടാകണമെന്നായിരുന്നു കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന്റെ പ്രതികരണം. കെപിസിസി പ്രസിഡന്റിനെതിരേ കടുത്ത ആരോപണവുമായി ഹൈബി ഈഡൻ എംപി രംഗത്തെത്തി. ഉറക്കംതൂങ്ങി പ്രസിഡന്റ് പാർട്ടിക്ക് എന്തിനെന്നു പറഞ്ഞുകൊണ്ടായിരുന്നു ഫേസ്ബുക് പോസ്റ്റ്.
സംഘടനാ സംവിധാനത്തിൽ പൊളിച്ചെഴുത്തു വേണമെന്നു മുതിർന്ന നേതാവ് കെ.സി. ജോസഫ് പറഞ്ഞു. നേതൃമാറ്റം വേണമെന്ന വികാരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ഉണ്ടെന്ന അഭിപ്രായം അദ്ദേഹം പങ്കുവച്ചു.
ഉചിതമായ തീരുമാനം ഹൈക്കമാൻഡ് എടുക്കട്ടെയെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. തോൽവിയുടെ കാരണങ്ങൾ ചർച്ച ചെയ്യാൻ മേയ് ഏഴിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചു ചേർക്കാൻ കെപിസിസി നേതൃത്വം തീരുമാനിച്ചു. ഇതിനിടെ, തോൽവിയുടെ പേരിൽ മുല്ലപ്പള്ളി രാമചന്ദ്രനെ മാത്രം ബലിയാടാക്കി കൈകഴുകാനാണ് എ, ഐ ഗ്രൂപ്പ് നേതാക്കളുടെ ശ്രമമെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ ആരോപിച്ചു.
കോണ്‍ഗ്രസിലെ കുഴപ്പങ്ങളാണു വൻ തകർച്ചയ്ക്ക് ഇടയാക്കിയതെന്ന് ആർഎസ്പി നേതാവ് ഷിബു ബേബിജോണ്‍ അഭിപ്രായപ്പെട്ടു. കെട്ടുറപ്പുള്ള അന്തരീക്ഷം കോണ്‍ഗ്രസിലും യുഡിഎഫിലും ഉണ്ടാകണമെന്നായിരുന്നു കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന്റെ പ്രതികരണം. കെപിസിസി പ്രസിഡന്റിനെതിരേ കടുത്ത ആരോപണവുമായി ഹൈബി ഈഡൻ എംപി രംഗത്തെത്തി. ഉറക്കംതൂങ്ങി പ്രസിഡന്റ് പാർട്ടിക്ക് എന്തിനെന്നു പറഞ്ഞുകൊണ്ടായിരുന്നു ഫേസ്ബുക് പോസ്റ്റ്.
സംഘടനാ സംവിധാനത്തിൽ പൊളിച്ചെഴുത്തു വേണമെന്നു മുതിർന്ന നേതാവ് കെ.സി. ജോസഫ് പറഞ്ഞു. നേതൃമാറ്റം വേണമെന്ന വികാരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ഉണ്ടെന്ന അഭിപ്രായം അദ്ദേഹം പങ്കുവച്ചു.