കൊച്ചി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ (ലാസറസ്) വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നതിനു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കര്‍ദിനാള്‍മാരുടെ യോഗം (കണ്‍സിസ്റ്ററി) ഔദ്യോഗിക അംഗീകാരം നല്കി.
ദേവസഹായം പിള്ള ഉള്‍പ്പെ ടെ ഏഴു വാഴ്ത്തപ്പെട്ടവരുടെ വിശുദ്ധപദവി പ്രഖ്യാപനത്തിനാണു കണ്‍സിസ്റ്ററി അംഗീകാരം നല്‍കിയത്. വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ലെന്നു വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.
വാഴ്ത്തപ്പെട്ട ചാള്‍സ് ദെ ഫുക്കോ (ഫ്രാന്‍സ്), വിവിധ സന്യാസസമൂഹങ്ങളുടെ സ്ഥാപകരായ ചെസാർ ദെ ബുസ്, ലൂയിജി മരിയ പാലസോളോ, ജുസ്തിനോ മരിയ റുസ്സോലിലോ, മരിയ ഫ്രാന്‍ചെസ്ക ദി ജേസു, മരിയ ദൊമെനിക്ക മന്തോവാനി(ഇറ്റലി) എന്നിവരെയും കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന് അംഗീകാരം നല്കി.
ദേവസഹായം പിള്ള ഉള്‍പ്പെ ടെ ഏഴു വാഴ്ത്തപ്പെട്ടവരുടെ വിശുദ്ധപദവി പ്രഖ്യാപനത്തിനാണു കണ്‍സിസ്റ്ററി അംഗീകാരം നല്‍കിയത്. വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ലെന്നു വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.
വാഴ്ത്തപ്പെട്ട ചാള്‍സ് ദെ ഫുക്കോ (ഫ്രാന്‍സ്), വിവിധ സന്യാസസമൂഹങ്ങളുടെ സ്ഥാപകരായ ചെസാർ ദെ ബുസ്, ലൂയിജി മരിയ പാലസോളോ, ജുസ്തിനോ മരിയ റുസ്സോലിലോ, മരിയ ഫ്രാന്‍ചെസ്ക ദി ജേസു, മരിയ ദൊമെനിക്ക മന്തോവാനി(ഇറ്റലി) എന്നിവരെയും കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന് അംഗീകാരം നല്കി.