തിരുവനന്തപുരം: വാക്സിനുകൾ ലഭിക്കുന്നില്ല എന്നതാണ് കേരളം നേരിടുന്ന പ്രശ്നമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നുകിൽ 45 വയസിനു മുകളിലുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണം. അല്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് വാങ്ങാൻ സാധിക്കുന്ന തരത്തിൽ രാജ്യത്തെ വാക്സിൻ ലഭ്യത ഉറപ്പു വരുത്തുകയെങ്കിലും വേണം.
പതിനെട്ടു വയസിനു മുകളിലുള്ളവർക്കു വാക്സിനേഷൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചെങ്കിലും അതിനുള്ള സാഹചര്യം നിലവിലില്ല. വാക്സിൻ ലഭ്യമാക്കാൻ സർക്കാർ പരമാവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ തീരുമാനിച്ചാൽ വാക്സിൻ കിട്ടില്ല. കന്പനികളിൽ നിന്നു ലഭിക്കണം. വാക്സിൻ ലഭിച്ചു കഴിഞ്ഞാൽ പതിനെട്ടു വയസിനു മുകളിലുള്ളവർക്കു പ്രത്യേക ക്രമീകരണത്തോടെ കുത്തിവയ്പ് തുടങ്ങും.
കേന്ദ്ര സർക്കാരിൽ നിന്നു ലഭിച്ച വാക്സിൻ കേരളം പരമാവധി ഉപയോഗപ്പെടുത്തി. ഇതുവരെ ലഭിച്ചത് 73,38,860 ഡോസുകളാണ്. എന്നാൽ നമ്മൾ ഉപയോഗിച്ചത് 74,26,164 ഡോസുകളാണ്.
ഓരോ വാക്സിൻ വൈലിനകത്തും പത്തു ഡോസ് കൂടാതെ വേയ്സ്റ്റേജ് ഫാക്ടർ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാൽ ഈഅധിക ഡോസ് കൂടി നൽകാൻ സാധിച്ചു. കേന്ദ്ര സർക്കാർ തന്നതിൽ കൂടുതൽ നമ്മൾ ഇതിനോടകം നൽകിക്കഴിഞ്ഞു എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ അതീവശ്രദ്ധയോടെ വാക്സിൻ വിതരണം ചെയ്ത നഴ്സുമാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
പതിനെട്ടു വയസിനു മുകളിലുള്ളവർക്കു വാക്സിനേഷൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചെങ്കിലും അതിനുള്ള സാഹചര്യം നിലവിലില്ല. വാക്സിൻ ലഭ്യമാക്കാൻ സർക്കാർ പരമാവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ തീരുമാനിച്ചാൽ വാക്സിൻ കിട്ടില്ല. കന്പനികളിൽ നിന്നു ലഭിക്കണം. വാക്സിൻ ലഭിച്ചു കഴിഞ്ഞാൽ പതിനെട്ടു വയസിനു മുകളിലുള്ളവർക്കു പ്രത്യേക ക്രമീകരണത്തോടെ കുത്തിവയ്പ് തുടങ്ങും.
കേന്ദ്ര സർക്കാരിൽ നിന്നു ലഭിച്ച വാക്സിൻ കേരളം പരമാവധി ഉപയോഗപ്പെടുത്തി. ഇതുവരെ ലഭിച്ചത് 73,38,860 ഡോസുകളാണ്. എന്നാൽ നമ്മൾ ഉപയോഗിച്ചത് 74,26,164 ഡോസുകളാണ്.
ഓരോ വാക്സിൻ വൈലിനകത്തും പത്തു ഡോസ് കൂടാതെ വേയ്സ്റ്റേജ് ഫാക്ടർ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാൽ ഈഅധിക ഡോസ് കൂടി നൽകാൻ സാധിച്ചു. കേന്ദ്ര സർക്കാർ തന്നതിൽ കൂടുതൽ നമ്മൾ ഇതിനോടകം നൽകിക്കഴിഞ്ഞു എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ അതീവശ്രദ്ധയോടെ വാക്സിൻ വിതരണം ചെയ്ത നഴ്സുമാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.