തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന വാക്സിൻ ക്ഷാമത്തിന് താൽക്കാലിക ആശ്വാസമായി 4.75 ലക്ഷം ഡോസ് വാക്സിൻകൂടി എത്തി. 75,000 ഡോസ് കോവാക്സിൻ ഇന്നലെ രാവിലെയും നാല് ലക്ഷം ഡോസ് കോവിഷീൽഡ് ഇന്നലെ രാത്രിയുമാണ് സംസ്ഥാനത്തെത്തിയത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മേഖലകളിലേക്കുള്ള വാക്സിൻ ഇന്ന് വിതരണം ചെയ്യും. സംസ്ഥാനത്തെ ആകെ വാക്സിൻ സ്റ്റോക്ക് രണ്ടു ലക്ഷമായി കുറഞ്ഞതിനു പിന്നാലെയാണ് ഇന്നലെ കൂടുതൽ വാക്സിൻ എത്തിയത്. ഇന്നലെ 63,381 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. ഇതോടെ, സംസ്ഥാനത്ത് ആകെ വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ എണ്ണം 75,76,588 ആയി.
ആവശ്യത്തിന് വാക്സിൻ സ്റ്റോക്കില്ലാത്തതിനാൽ കർശന നിയന്ത്രണങ്ങളോടെയായിരുന്നു ഇന്നലെ മിക്ക ജില്ലകളിലും വാക്സിനേഷൻ നടന്നത്. സാധാരണ പ്രതിദിനം വിതരണം ചെയ്യുന്ന വാക്സിൻ ഡോസുകളുടെ എണ്ണത്തിന്റെ മൂന്നിലൊന്ന് ഡോസുകൾ മാത്രമാണ് പലയിടങ്ങളിലും സ്റ്റോക്കുണ്ടായിരുന്നത്. അതിനാൽ തന്നെ പലയിടങ്ങളിലും വാക്സിൻ വിതരണം അവതാളത്തിലായി. നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ രണ്ടായിരത്തോളം പേരാണ് ഇന്നലെ വാക്സിൻ എടുക്കാനെത്തിയത്. ടോക്കൻ ലഭിക്കാത്തവരും ഇവിടെ വാക്സിനേഷന് എത്തിയിരുന്നു.
അതേസമയം, വാക്സിൻ ക്ഷാമം കാരണം കുറച്ചുസമയം മാത്രമാണ് രജിസ്ട്രേഷനായി കോവിൻ പോർട്ടൽ തുറന്നു കൊടുക്കുന്നതും. ചുരുങ്ങിയ സമയത്തിനുള്ളിൽ സ്ലോട്ടുകൾ തീരുന്നതിനാൽ പലർക്കും രജിസ്റ്റർ ചെയ്യാനും പറ്റിയില്ല. നിലവിൽ സ്റ്റോക്കുള്ള ആറു ലക്ഷത്തോളം ഡോസ് വാക്സിൻ ഉപയോഗിച്ച് രണ്ടോ മൂന്നോ ദിവസം വിപുലമായി വാക്സിനേഷൻ നടത്താനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ വാക്സിൻ എത്തിയില്ലെങ്കിൽ ക്ഷാമം രൂക്ഷമാകും.
കൂടാതെ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ എപ്പോൾ തുടങ്ങാനാകുമെന്ന കാര്യത്തിലും ഇതുവരെ വ്യക്തതയായിട്ടില്ല.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മേഖലകളിലേക്കുള്ള വാക്സിൻ ഇന്ന് വിതരണം ചെയ്യും. സംസ്ഥാനത്തെ ആകെ വാക്സിൻ സ്റ്റോക്ക് രണ്ടു ലക്ഷമായി കുറഞ്ഞതിനു പിന്നാലെയാണ് ഇന്നലെ കൂടുതൽ വാക്സിൻ എത്തിയത്. ഇന്നലെ 63,381 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. ഇതോടെ, സംസ്ഥാനത്ത് ആകെ വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ എണ്ണം 75,76,588 ആയി.
ആവശ്യത്തിന് വാക്സിൻ സ്റ്റോക്കില്ലാത്തതിനാൽ കർശന നിയന്ത്രണങ്ങളോടെയായിരുന്നു ഇന്നലെ മിക്ക ജില്ലകളിലും വാക്സിനേഷൻ നടന്നത്. സാധാരണ പ്രതിദിനം വിതരണം ചെയ്യുന്ന വാക്സിൻ ഡോസുകളുടെ എണ്ണത്തിന്റെ മൂന്നിലൊന്ന് ഡോസുകൾ മാത്രമാണ് പലയിടങ്ങളിലും സ്റ്റോക്കുണ്ടായിരുന്നത്. അതിനാൽ തന്നെ പലയിടങ്ങളിലും വാക്സിൻ വിതരണം അവതാളത്തിലായി. നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ രണ്ടായിരത്തോളം പേരാണ് ഇന്നലെ വാക്സിൻ എടുക്കാനെത്തിയത്. ടോക്കൻ ലഭിക്കാത്തവരും ഇവിടെ വാക്സിനേഷന് എത്തിയിരുന്നു.
അതേസമയം, വാക്സിൻ ക്ഷാമം കാരണം കുറച്ചുസമയം മാത്രമാണ് രജിസ്ട്രേഷനായി കോവിൻ പോർട്ടൽ തുറന്നു കൊടുക്കുന്നതും. ചുരുങ്ങിയ സമയത്തിനുള്ളിൽ സ്ലോട്ടുകൾ തീരുന്നതിനാൽ പലർക്കും രജിസ്റ്റർ ചെയ്യാനും പറ്റിയില്ല. നിലവിൽ സ്റ്റോക്കുള്ള ആറു ലക്ഷത്തോളം ഡോസ് വാക്സിൻ ഉപയോഗിച്ച് രണ്ടോ മൂന്നോ ദിവസം വിപുലമായി വാക്സിനേഷൻ നടത്താനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ വാക്സിൻ എത്തിയില്ലെങ്കിൽ ക്ഷാമം രൂക്ഷമാകും.
കൂടാതെ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ എപ്പോൾ തുടങ്ങാനാകുമെന്ന കാര്യത്തിലും ഇതുവരെ വ്യക്തതയായിട്ടില്ല.