തിരുവനന്തപുരം: കോവിഡ് വാക്സിൻ സംസ്ഥാനം നേരിട്ടു വാങ്ങുന്നതിനു ശ്രമം ആരംഭിച്ചു. ഇതിന്റെ ഭാഗമായി വാക്സിൻ കന്പനികളുമായി ചർച്ച ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തിന്റെ അടിസ്ഥാനത്തിൽ വാക്സിൻ വാങ്ങുക മാത്രമേ നിർവാഹമുള്ളൂ. അതിനുള്ള നടപടികളാണ് ആരംഭിച്ചത്. കന്പനികളുമായി ചീഫ് സെക്രട്ടറി, ധന സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവർ ചർച്ച നടത്തി വാക്സിന് ഓർഡർ കൊടുക്കാൻ നടപടിയെടുക്കും.
വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനം പ്രതീക്ഷിക്കുകയാണ്. കേന്ദ്രത്തിൽനിന്ന് കിട്ടുന്നതിനു മാത്രമായി കാത്തുനിൽക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കടകൾ 7.30 വരെ മാത്രം
സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾ രാത്രി 7.30 ന് അടയ്ക്കണമെന്ന നിർദേശമാണ് സർക്കാർ നല്കിയിട്ടുള്ളത്. അക്കാര്യത്തിൽ മാറ്റം വരുത്തേണ്ട കാര്യമില്ല.
26 നു സർവകക്ഷിയോഗം
കോവിഡ് രണ്ടാം വ്യാപനം ശക്തമായിരിക്കുന്ന പശ്ചാത്തലത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ചർച്ച നടത്താൻ സർവകക്ഷിയോഗം വിളിച്ചു. 26 നാണ് സർവകക്ഷിയോഗം വിളിച്ചിരിക്കുന്നത്. രാവിലെ 11.30 നു വീഡിയോ കോണ്ഫറൻസായാണു യോഗം.
വാക്സിനേഷനിൽ
ആശങ്ക വേണ്ട
കോവിഡ് ഒന്നാം ഡോസ് വാക്സിനെടുത്തവർ രണ്ടാം ഡോസ് എടുക്കുന്നത് വൈകുന്നു എന്ന ആശങ്ക ഇപ്പോൾ വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഭൂരിപക്ഷം ആളുകൾക്കും നൽകിയിട്ടുള്ളത് കോവിഷീൽഡ് വാക്സിനാണ്. ആ വാക്സിന്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതിൽ കുഴപ്പമില്ലെന്നും, അത്രയും വൈകി രണ്ടാമത്തെ ഡോസ് എടുക്കുന്നതാണ് ഗുണപ്രദമെന്നുമാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ ആദ്യത്തെ ഡോസ് ലഭിച്ചവർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കുകൂട്ടേണ്ടതില്ല. മറിച്ചുള്ള ആശങ്കകൾ അടിസ്ഥാനരഹിതമാണ്.
കോവിഡ് വാക്സിൻ എടുത്തയാളുകൾക്കും രോഗബാധ ഉണ്ടാകുന്നുണ്ടല്ലോ; അതുകൊണ്ട് വാക്സിനേഷൻ എടുക്കേണ്ടതുണ്ടോ എന്ന ഒരു സംശയം ചിലരിൽ ഉണ്ടാകുന്നുണ്ട്. ‘ബ്രെയ്ക് ത്രൂ ഇൻഫെക്ഷൻ’ എന്ന ഈ പ്രതിഭാസം കോവിഡ് വാക്സിനുകളുടെ കാര്യത്തിൽ മാത്രമുള്ളതല്ല. വാക്സിനെടുത്താലും അപൂർവം ചിലർക്ക് രോഗം വരാം.
വാക്സിനുകൾ രോഗം വരാനുള്ള സാധ്യത 70 ശതമാനം മുതൽ 80 ശതമാനം വരേയും, ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യത 95 ശതമാനം വരെയും കുറയ്ക്കുന്നു. മരണമുണ്ടാകാനുള്ള സാധ്യത ഏറെക്കുറെ പൂർണമായി ഇല്ലാതാക്കുകയും ചെയ്യുന്നു. വാക്സിനെടുത്ത ഒരാൾക്ക് കോവിഡ് പിടിപെട്ടാൽ, വാക്സിനെടുക്കാത്ത ആളെ അപേക്ഷിച്ച് മരണസാധ്യത കുറവായിരിക്കും.
ഇന്ത്യയിൽ ഇതുവരെ നടന്ന കോവിഡ് വാക്സിനേഷൻ ഐസിഎംആർ പഠനവിധേയമാക്കിയപ്പോൾ 10,000 ൽ നാലു പേർക്ക് എന്ന നിരക്കിൽ മാത്രമാണ് ബ്രെയ്ക് ത്രൂ ഇൻഫെക്ഷൻ ഉണ്ടായതായി കണ്ടെത്തിയത്. ഇതിൽ നിന്നും വാക്സിൻ സുരക്ഷിതമാണ് എന്നു മനസിലാക്കാം. ലഭ്യമാകുന്ന മുറയ്ക്ക് മടികൂടാതെ വാക്സിൻ സ്വീകരിക്കാൻ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനം പ്രതീക്ഷിക്കുകയാണ്. കേന്ദ്രത്തിൽനിന്ന് കിട്ടുന്നതിനു മാത്രമായി കാത്തുനിൽക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കടകൾ 7.30 വരെ മാത്രം
സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾ രാത്രി 7.30 ന് അടയ്ക്കണമെന്ന നിർദേശമാണ് സർക്കാർ നല്കിയിട്ടുള്ളത്. അക്കാര്യത്തിൽ മാറ്റം വരുത്തേണ്ട കാര്യമില്ല.
26 നു സർവകക്ഷിയോഗം
കോവിഡ് രണ്ടാം വ്യാപനം ശക്തമായിരിക്കുന്ന പശ്ചാത്തലത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ചർച്ച നടത്താൻ സർവകക്ഷിയോഗം വിളിച്ചു. 26 നാണ് സർവകക്ഷിയോഗം വിളിച്ചിരിക്കുന്നത്. രാവിലെ 11.30 നു വീഡിയോ കോണ്ഫറൻസായാണു യോഗം.
വാക്സിനേഷനിൽ
ആശങ്ക വേണ്ട
കോവിഡ് ഒന്നാം ഡോസ് വാക്സിനെടുത്തവർ രണ്ടാം ഡോസ് എടുക്കുന്നത് വൈകുന്നു എന്ന ആശങ്ക ഇപ്പോൾ വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഭൂരിപക്ഷം ആളുകൾക്കും നൽകിയിട്ടുള്ളത് കോവിഷീൽഡ് വാക്സിനാണ്. ആ വാക്സിന്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതിൽ കുഴപ്പമില്ലെന്നും, അത്രയും വൈകി രണ്ടാമത്തെ ഡോസ് എടുക്കുന്നതാണ് ഗുണപ്രദമെന്നുമാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ ആദ്യത്തെ ഡോസ് ലഭിച്ചവർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കുകൂട്ടേണ്ടതില്ല. മറിച്ചുള്ള ആശങ്കകൾ അടിസ്ഥാനരഹിതമാണ്.
കോവിഡ് വാക്സിൻ എടുത്തയാളുകൾക്കും രോഗബാധ ഉണ്ടാകുന്നുണ്ടല്ലോ; അതുകൊണ്ട് വാക്സിനേഷൻ എടുക്കേണ്ടതുണ്ടോ എന്ന ഒരു സംശയം ചിലരിൽ ഉണ്ടാകുന്നുണ്ട്. ‘ബ്രെയ്ക് ത്രൂ ഇൻഫെക്ഷൻ’ എന്ന ഈ പ്രതിഭാസം കോവിഡ് വാക്സിനുകളുടെ കാര്യത്തിൽ മാത്രമുള്ളതല്ല. വാക്സിനെടുത്താലും അപൂർവം ചിലർക്ക് രോഗം വരാം.
വാക്സിനുകൾ രോഗം വരാനുള്ള സാധ്യത 70 ശതമാനം മുതൽ 80 ശതമാനം വരേയും, ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യത 95 ശതമാനം വരെയും കുറയ്ക്കുന്നു. മരണമുണ്ടാകാനുള്ള സാധ്യത ഏറെക്കുറെ പൂർണമായി ഇല്ലാതാക്കുകയും ചെയ്യുന്നു. വാക്സിനെടുത്ത ഒരാൾക്ക് കോവിഡ് പിടിപെട്ടാൽ, വാക്സിനെടുക്കാത്ത ആളെ അപേക്ഷിച്ച് മരണസാധ്യത കുറവായിരിക്കും.
ഇന്ത്യയിൽ ഇതുവരെ നടന്ന കോവിഡ് വാക്സിനേഷൻ ഐസിഎംആർ പഠനവിധേയമാക്കിയപ്പോൾ 10,000 ൽ നാലു പേർക്ക് എന്ന നിരക്കിൽ മാത്രമാണ് ബ്രെയ്ക് ത്രൂ ഇൻഫെക്ഷൻ ഉണ്ടായതായി കണ്ടെത്തിയത്. ഇതിൽ നിന്നും വാക്സിൻ സുരക്ഷിതമാണ് എന്നു മനസിലാക്കാം. ലഭ്യമാകുന്ന മുറയ്ക്ക് മടികൂടാതെ വാക്സിൻ സ്വീകരിക്കാൻ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.