തിരുവനന്തപുരം : സംസ്ഥാനത്തു കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാൽ വരുന്ന രണ്ടാഴ്ച കർഫ്യു പോലുള്ള കർശന നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ഒരാളിൽ നിന്നു പത്തോ പതിനഞ്ചോ പേരിലേക്കു പെട്ടെന്നു രോഗം വ്യാപിക്കുന്ന അവസ്ഥയാണുള്ളത്.
ഇക്കഴിഞ്ഞ മാസങ്ങളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് നിബന്ധനകൾ പാലിക്കുന്നതിൽ കാര്യമായ വീഴ്ച ഉണ്ടായി. അതിന്റെ പരിണതഫലം കൂടിയാണ് ഇന്നത്തെ തീവ്ര രോഗവ്യാപനമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയാസ് പറഞ്ഞു.
ആരോഗ്യപ്രവർത്തകർക്കു കോവിഡ് വരാതെ നോക്കേണ്ടതു രോഗീപരിചരണത്തിന് ആവശ്യമാണ്. ശരിയായ വിധത്തിൽ മാസ്ക് ധരിക്കുന്നതിനും ശാരീരിക അകലം പാലിക്കുന്നതിനും വീഴ്ചവരുത്തിയ സന്ദർഭങ്ങൾ നിരവധിയാണ്.
ഇതോടൊപ്പമാണ് ആഘോഷങ്ങളും ഉത്സവ ങ്ങളും അതുപോലെ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്ന അവസ്ഥകളും. ഇതൊഴിവാക്കുന്നതിൽ പറ്റിയ വീഴ്ചയാണ് രണ്ടാം തരംഗം ഇത്രയും രൂക്ഷമാക്കിയത്. ഇനിയെങ്കിലും കർശനമായ നിയന്ത്രണ നടപടികൾ ഉണ്ടായേ മതിയാകൂ.
കടുത്ത നിയന്ത്രണങ്ങളിലൂടെ മാത്രമേ മേയ് രണ്ടിനു വോട്ടെണ്ണൽ പ്രക്രിയ നടത്താവൂ. വീണ്ടും ഒരു തീവ്ര വ്യാപനത്തിനു വഴിവയ്ക്കുന്ന രീതിയിൽ ആഹ്ലാദ പ്രകടനങ്ങളും ആഘോഷങ്ങളും ഉണ്ടായാൽ ആരോഗ്യപരിപാലന വ്യവസ്ഥ തകരുന്ന സാഹചര്യം ഉണ്ടാകുമെന്നും ഐ എംഎ പ്രസിഡന്റ് പറഞ്ഞു.
ഇക്കഴിഞ്ഞ മാസങ്ങളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് നിബന്ധനകൾ പാലിക്കുന്നതിൽ കാര്യമായ വീഴ്ച ഉണ്ടായി. അതിന്റെ പരിണതഫലം കൂടിയാണ് ഇന്നത്തെ തീവ്ര രോഗവ്യാപനമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയാസ് പറഞ്ഞു.
ആരോഗ്യപ്രവർത്തകർക്കു കോവിഡ് വരാതെ നോക്കേണ്ടതു രോഗീപരിചരണത്തിന് ആവശ്യമാണ്. ശരിയായ വിധത്തിൽ മാസ്ക് ധരിക്കുന്നതിനും ശാരീരിക അകലം പാലിക്കുന്നതിനും വീഴ്ചവരുത്തിയ സന്ദർഭങ്ങൾ നിരവധിയാണ്.
ഇതോടൊപ്പമാണ് ആഘോഷങ്ങളും ഉത്സവ ങ്ങളും അതുപോലെ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്ന അവസ്ഥകളും. ഇതൊഴിവാക്കുന്നതിൽ പറ്റിയ വീഴ്ചയാണ് രണ്ടാം തരംഗം ഇത്രയും രൂക്ഷമാക്കിയത്. ഇനിയെങ്കിലും കർശനമായ നിയന്ത്രണ നടപടികൾ ഉണ്ടായേ മതിയാകൂ.
കടുത്ത നിയന്ത്രണങ്ങളിലൂടെ മാത്രമേ മേയ് രണ്ടിനു വോട്ടെണ്ണൽ പ്രക്രിയ നടത്താവൂ. വീണ്ടും ഒരു തീവ്ര വ്യാപനത്തിനു വഴിവയ്ക്കുന്ന രീതിയിൽ ആഹ്ലാദ പ്രകടനങ്ങളും ആഘോഷങ്ങളും ഉണ്ടായാൽ ആരോഗ്യപരിപാലന വ്യവസ്ഥ തകരുന്ന സാഹചര്യം ഉണ്ടാകുമെന്നും ഐ എംഎ പ്രസിഡന്റ് പറഞ്ഞു.