കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ ഓഫീസിൽനിന്ന് രണ്ടുലക്ഷം രൂപ കവർച്ച ചെയ്തു. സെൻട്രൽ ജയിലിലെ ചപ്പാത്തി നിർമാണ യൂണിറ്റിന്റെ ഓഫീസിലാണു മോഷണം നടന്നത്. ജയിലിലെ പ്രധാന ഗേറ്റിനു സമീപത്തെ ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച പണമാണ് കവര്ന്നത്. ഇന്നലെ പുലർച്ചെയാണ് മോഷണം നടന്നതെന്ന് പോലീസ് സംശയിക്കുന്നു.
ഇത്രയും സുരക്ഷയുള്ള ജയിലിനുള്ളിൽ കവർച്ച നടന്നത് പോലീസിനെയും ജയിലധികൃതരെയും ഞെട്ടിച്ചു.ടൗൺ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ജയിലിലെത്തി പരിശോധന നടത്തി. മോഷണത്തിൽ വൈദഗ്ധ്യം നേടിയയാൾക്കു മാത്രമേ ഇത്രയും സുരക്ഷാക്രമീകരണങ്ങളുള്ള സ്ഥലത്ത് മോഷണം നടത്താനാകൂവെന്ന നിഗമനത്തിലാണ് പോലീസ്. ജയിൽ വളപ്പിലെ ചപ്പാത്തി കൗണ്ടറിൽനിന്നു വില്പന നടത്തിയ ചപ്പാത്തി, ബിരിയാണി, ചിക്കൻ കബാബ്, ചിക്കൻ കറി, ചിപ്സ് എന്നിവ വിറ്റുകിട്ടുന്ന ഒരുദിവസത്തെ കളക്ഷനായ 1,95,600 രൂപയാണു മോഷണം പോയത്. ജയിൽ ഭക്ഷണം വിറ്റുകിട്ടുന്ന പണം അതതു ദിവസങ്ങളിൽ ഫ്രീഡം ഫുഡ് ഫാക്ടറി ഓഫീസിൽ അടയ്ക്കുകയാണു പതിവ്. ഇന്നലത്തെ വിറ്റുവരവാണ് മോഷണം പോയത്.
സിസിടിവി കാമറയും ആയുധമേന്തിയ കമാൻഡോകളും കാവലുള്ള ജയിലിന് 50 മീറ്റർ മാത്രം അകലെയുള്ള ഓഫീസിൽനിന്ന് പണം കവർന്നത് പോലീസിനെയും ജയിലധികൃതരെയും അത്ഭുതപ്പെടുത്തുകയാണ്.
ഇത്രയും സുരക്ഷയുള്ള ജയിലിനുള്ളിൽ കവർച്ച നടന്നത് പോലീസിനെയും ജയിലധികൃതരെയും ഞെട്ടിച്ചു.ടൗൺ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ജയിലിലെത്തി പരിശോധന നടത്തി. മോഷണത്തിൽ വൈദഗ്ധ്യം നേടിയയാൾക്കു മാത്രമേ ഇത്രയും സുരക്ഷാക്രമീകരണങ്ങളുള്ള സ്ഥലത്ത് മോഷണം നടത്താനാകൂവെന്ന നിഗമനത്തിലാണ് പോലീസ്. ജയിൽ വളപ്പിലെ ചപ്പാത്തി കൗണ്ടറിൽനിന്നു വില്പന നടത്തിയ ചപ്പാത്തി, ബിരിയാണി, ചിക്കൻ കബാബ്, ചിക്കൻ കറി, ചിപ്സ് എന്നിവ വിറ്റുകിട്ടുന്ന ഒരുദിവസത്തെ കളക്ഷനായ 1,95,600 രൂപയാണു മോഷണം പോയത്. ജയിൽ ഭക്ഷണം വിറ്റുകിട്ടുന്ന പണം അതതു ദിവസങ്ങളിൽ ഫ്രീഡം ഫുഡ് ഫാക്ടറി ഓഫീസിൽ അടയ്ക്കുകയാണു പതിവ്. ഇന്നലത്തെ വിറ്റുവരവാണ് മോഷണം പോയത്.
സിസിടിവി കാമറയും ആയുധമേന്തിയ കമാൻഡോകളും കാവലുള്ള ജയിലിന് 50 മീറ്റർ മാത്രം അകലെയുള്ള ഓഫീസിൽനിന്ന് പണം കവർന്നത് പോലീസിനെയും ജയിലധികൃതരെയും അത്ഭുതപ്പെടുത്തുകയാണ്.