തിരുവനന്തപുരം: പ്രതിദിന കോവിഡ് വാക്സിനേഷൻ 2.5 ലക്ഷം ഡോസ് വരെ എടുത്തിരുന്നത് വാക്സിൻ ക്ഷാമത്തെ തുടര്ന്ന് ഒരു ലക്ഷമായി ചുരുങ്ങി. കോവിഡ് വാക്സിനേഷൻ സംസ്ഥാനത്ത് ആരംഭിച്ചതിനുശേഷം ഏറ്റവുമധികം വാക്സിനേഷൻ നടത്തിയത് ഈ മാസം 12നായിരുന്നു.
ഏപ്രിൽ 12ന് സംസ്ഥാനത്ത് 264869 പേർക്കു വാക്സിനേഷൻ നല്കി. അതേ നിലയിൽ തുടർന്നുള്ള ദിവസങ്ങളിലും വാക്സിനേഷൻ നല്കാൻ സാധിച്ചിരുന്നെങ്കിൽ മുൻ തീരുമാനപ്രകാരമുള്ള 45 വയസിനു മുകളിലുള്ള 1.13 കോടി ആളുകൾക്ക് മേയ് 20നുള്ളിൽ വാക്സിനേഷൻ പൂർണമായും നല്കാൻ സാധിച്ചേനെ. എന്നാൽ സംസ്ഥാനത്ത് വാക്സിൻക്ഷാമം നേരിട്ടതോടെ കഴിഞ്ഞ ആഴ്ചകളിൽ വാക്സിനേഷനിൽ വൻ ഇടിവാണ് വന്നത്. ഏപ്രിൽ 12ന് 2.6 ലക്ഷം ഡോസ് വാക്സിൻ നല്കാൻ സാധിച്ചെങ്കിൽ തൊട്ടടുത്ത ദിവസമായ 13ന് 1.67 ലക്ഷം ഡോസാണ് നല്കിയത്. ഏപ്രിൽ 14ന് അത് 18325 ആയി കുറഞ്ഞു. മാസ് വാക്സിനേഷൻ പ്രഖ്യാപനത്തിനുശേഷം കഴിഞ്ഞ ബുധനാഴ്ച്ച 103230 പേർക്കാണ് വാക്സിൻ നല്കാൻ സാധിച്ചത്.
ഏപ്രിൽ 12നുശേഷം 15നും 20നും മാത്രമാണ് രണ്ടുലക്ഷത്തിലധികം ഡോസ് വാക്സിനുകൾ വിതരണം ചെയ്യാൻ സാധിച്ചത്. കഴിഞ്ഞ ഞായറാഴ്ച വാക്സിനേഷൻ 35645 ആയി കുറയുകയും ചെയ്തിരുന്നു. വാക്സിൻ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിൽ മുൻ തീരുമാനപ്രകാരം മേയ് 20 നുള്ളിൽ 45 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ നല്കാൻ കഴിയുമോ എന്ന ചോദ്യം ഉയരുന്നു. ഒപ്പം മേയ് ഒന്നു മുതൽ 18 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ നല്കുമെന്ന പ്രഖ്യാപനം കൂടി വന്ന പശ്ചാത്തലത്തിൽ പ്രതിദിനം മൂന്നുലക്ഷം പേർക്കെങ്കിലും വാക്സിനേഷൻ നല്കാനുള്ള ക്രമീകരണം ഉണ്ടായെങ്കിൽ മാത്രമേ വാക്സിനേഷൻ വിജയകരമാക്കാൻ കഴിയുകയുള്ളു. സംസ്ഥാനത്ത് നിലവിൽ കൂടുതൽ ആളുകൾ വാക്സിനേഷൻ സ്വീകരിച്ചത് എറണാകുളം ജില്ലയിലാണ്. തൊട്ടു പിന്നിൽ തിരുവനന്തപുരവും.
തോമസ് വർഗീസ്
ഏപ്രിൽ 12ന് സംസ്ഥാനത്ത് 264869 പേർക്കു വാക്സിനേഷൻ നല്കി. അതേ നിലയിൽ തുടർന്നുള്ള ദിവസങ്ങളിലും വാക്സിനേഷൻ നല്കാൻ സാധിച്ചിരുന്നെങ്കിൽ മുൻ തീരുമാനപ്രകാരമുള്ള 45 വയസിനു മുകളിലുള്ള 1.13 കോടി ആളുകൾക്ക് മേയ് 20നുള്ളിൽ വാക്സിനേഷൻ പൂർണമായും നല്കാൻ സാധിച്ചേനെ. എന്നാൽ സംസ്ഥാനത്ത് വാക്സിൻക്ഷാമം നേരിട്ടതോടെ കഴിഞ്ഞ ആഴ്ചകളിൽ വാക്സിനേഷനിൽ വൻ ഇടിവാണ് വന്നത്. ഏപ്രിൽ 12ന് 2.6 ലക്ഷം ഡോസ് വാക്സിൻ നല്കാൻ സാധിച്ചെങ്കിൽ തൊട്ടടുത്ത ദിവസമായ 13ന് 1.67 ലക്ഷം ഡോസാണ് നല്കിയത്. ഏപ്രിൽ 14ന് അത് 18325 ആയി കുറഞ്ഞു. മാസ് വാക്സിനേഷൻ പ്രഖ്യാപനത്തിനുശേഷം കഴിഞ്ഞ ബുധനാഴ്ച്ച 103230 പേർക്കാണ് വാക്സിൻ നല്കാൻ സാധിച്ചത്.
ഏപ്രിൽ 12നുശേഷം 15നും 20നും മാത്രമാണ് രണ്ടുലക്ഷത്തിലധികം ഡോസ് വാക്സിനുകൾ വിതരണം ചെയ്യാൻ സാധിച്ചത്. കഴിഞ്ഞ ഞായറാഴ്ച വാക്സിനേഷൻ 35645 ആയി കുറയുകയും ചെയ്തിരുന്നു. വാക്സിൻ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിൽ മുൻ തീരുമാനപ്രകാരം മേയ് 20 നുള്ളിൽ 45 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ നല്കാൻ കഴിയുമോ എന്ന ചോദ്യം ഉയരുന്നു. ഒപ്പം മേയ് ഒന്നു മുതൽ 18 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ നല്കുമെന്ന പ്രഖ്യാപനം കൂടി വന്ന പശ്ചാത്തലത്തിൽ പ്രതിദിനം മൂന്നുലക്ഷം പേർക്കെങ്കിലും വാക്സിനേഷൻ നല്കാനുള്ള ക്രമീകരണം ഉണ്ടായെങ്കിൽ മാത്രമേ വാക്സിനേഷൻ വിജയകരമാക്കാൻ കഴിയുകയുള്ളു. സംസ്ഥാനത്ത് നിലവിൽ കൂടുതൽ ആളുകൾ വാക്സിനേഷൻ സ്വീകരിച്ചത് എറണാകുളം ജില്ലയിലാണ്. തൊട്ടു പിന്നിൽ തിരുവനന്തപുരവും.
തോമസ് വർഗീസ്