തൃശൂർ: ഓർമച്ചെപ്പിൽ മറക്കാതെ സൂക്ഷിക്കേണ്ട പൂരത്തിന് ഇന്നു തൃശൂർ സാക്ഷ്യം വഹിക്കും. പൂരത്തിന്റെ എല്ലാ ചടങ്ങുകളും പതിവുപോലെ നടക്കുമെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാം പ്രതീകാത്മകമായി അരങ്ങേറുമ്പോൾ പൂരപ്രേമികളുടെ മനസിൽ പഴയ പൂരങ്ങൾ കൊട്ടിക്കയറും. നിറഞ്ഞുതുളുമ്പി നിൽക്കുന്ന തെക്കേഗോപുരനടയിലെ കുടമാറ്റവും പ്രസിദ്ധമായ മഠത്തിൽവരവും താളവിസ്മയത്തിന്റെ ഇലഞ്ഞിത്തറ മേളവുമൊക്കെ ആസ്വദിക്കാൻ ഇക്കുറി ജനസാഗരമെത്തില്ല. വീടുകളിലിരുന്നാകും പൂരം കാണുക.
തൃശൂർ പൂരം ചരിത്രത്തിലേക്കാണ് തിടമ്പേറ്റുന്നത്. പതിവുള്ള എല്ലാ ചടങ്ങുകളും ആൾക്കൂട്ടത്തെ ഒഴിവാക്കി പേരിനു മാത്രമായി നടത്താനാണ് തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങളും പൂരത്തിനെത്തുന്ന എട്ടു ഘടകക്ഷേത്രങ്ങളും നിശ്ചയിച്ചിരിക്കുന്നത്. പാറമേക്കാവ് ഒഴികെ ബാക്കിയുള്ളവരെല്ലാം അവരുടെ എഴുന്നള്ളിപ്പുകൾ ഒരാനപ്പുറത്താക്കി ചുരുക്കിയിട്ടുണ്ട്. പാറമേക്കാവ് പതിനഞ്ചാനകളെ പതിവുപോലെ എഴുന്നള്ളിക്കും. പാറമേക്കാവ് വിഭാഗത്തിന്റെ ഉച്ചയ്ക്കുള്ള പൂരം പുറപ്പാട്, ഇലഞ്ഞിത്തറ മേളം എന്നിവയെല്ലാം നടത്തുമെന്നും വിപുലമായിരി ക്കില്ലെന്നുമാണ് ദേവസ്വം ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്.
തെക്കോട്ടിറക്കവും തിരുവമ്പാടി - പാറമേക്കാവ് ഭഗവതിമാരുടെ മുഖാമുഖമുള്ള കൂടിക്കാഴ്ചയുമുണ്ടാകും. കുടമാറ്റം പേരിനു മാത്രം. ഒന്നോ രണ്ടോ കുടകൾ മാറ്റും. നാളെ പുലർച്ചെയുള്ള വെടിക്കെട്ട് ഇരുവിഭാഗവും മുടക്കമില്ലാതെ നടത്തുമെന്നാണ് വിവരം. വെടിക്കെട്ടുസാമഗ്രികളുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞതിനാൽ ഇവ നിർവീര്യമാക്കാൻ എളുപ്പമല്ലെന്നും അതിനാൽ വെടിക്കെട്ട് നടത്തണമെന്നുമാണ് ദേവസ്വങ്ങൾ നിലപാടെടുത്തിരിക്കുന്നത്. വെടിക്കെട്ട് കാണാന്‍ സ്വരാജ് റൗണ്ടിലേക്കു പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. നാളത്തെ പകൽപ്പൂരം പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
രണ്ടു ഡോസ് വാക്സിനെടുത്തതിന്റെ സർട്ടിഫിക്കറ്റോ 72 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ പരിശോധനയുടെ ഫലമോ ഉള്ള സംഘാടകർ, സർക്കാർ ഉദ്യോഗസ്ഥർ, പൂരത്തിനെത്തുന്ന കലാകാരൻമാർ, മാധ്യമപ്രവർത്തകർ എന്നിവർക്കു മാത്രമായിരിക്കും റൗണ്ടിലേക്ക് ഇന്നു പ്രവേശനം.
പൂരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്
തിരുവനന്തപുരം: തൃശൂർ പൂരംകോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുജനങ്ങളെ പങ്കെടുപ്പിക്കാതെ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യമന്ത്രി. ശക്തമായ പോലീസ് സുരക്ഷയിലായിരിക്കും തൃശൂർ പൂരം. പൂരം ചടങ്ങുകളിൽ പങ്കെടുക്കുന്ന സംഘാടകർക്കും മാധ്യമപ്രവർത്തകർക്കുമായി സർക്കാർ ആർടിപിസിആർ ടെസ്റ്റ് നടത്തിയിരുന്നു.
തൃശൂർ പൂരം ചരിത്രത്തിലേക്കാണ് തിടമ്പേറ്റുന്നത്. പതിവുള്ള എല്ലാ ചടങ്ങുകളും ആൾക്കൂട്ടത്തെ ഒഴിവാക്കി പേരിനു മാത്രമായി നടത്താനാണ് തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങളും പൂരത്തിനെത്തുന്ന എട്ടു ഘടകക്ഷേത്രങ്ങളും നിശ്ചയിച്ചിരിക്കുന്നത്. പാറമേക്കാവ് ഒഴികെ ബാക്കിയുള്ളവരെല്ലാം അവരുടെ എഴുന്നള്ളിപ്പുകൾ ഒരാനപ്പുറത്താക്കി ചുരുക്കിയിട്ടുണ്ട്. പാറമേക്കാവ് പതിനഞ്ചാനകളെ പതിവുപോലെ എഴുന്നള്ളിക്കും. പാറമേക്കാവ് വിഭാഗത്തിന്റെ ഉച്ചയ്ക്കുള്ള പൂരം പുറപ്പാട്, ഇലഞ്ഞിത്തറ മേളം എന്നിവയെല്ലാം നടത്തുമെന്നും വിപുലമായിരി ക്കില്ലെന്നുമാണ് ദേവസ്വം ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്.
തെക്കോട്ടിറക്കവും തിരുവമ്പാടി - പാറമേക്കാവ് ഭഗവതിമാരുടെ മുഖാമുഖമുള്ള കൂടിക്കാഴ്ചയുമുണ്ടാകും. കുടമാറ്റം പേരിനു മാത്രം. ഒന്നോ രണ്ടോ കുടകൾ മാറ്റും. നാളെ പുലർച്ചെയുള്ള വെടിക്കെട്ട് ഇരുവിഭാഗവും മുടക്കമില്ലാതെ നടത്തുമെന്നാണ് വിവരം. വെടിക്കെട്ടുസാമഗ്രികളുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞതിനാൽ ഇവ നിർവീര്യമാക്കാൻ എളുപ്പമല്ലെന്നും അതിനാൽ വെടിക്കെട്ട് നടത്തണമെന്നുമാണ് ദേവസ്വങ്ങൾ നിലപാടെടുത്തിരിക്കുന്നത്. വെടിക്കെട്ട് കാണാന്‍ സ്വരാജ് റൗണ്ടിലേക്കു പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. നാളത്തെ പകൽപ്പൂരം പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
രണ്ടു ഡോസ് വാക്സിനെടുത്തതിന്റെ സർട്ടിഫിക്കറ്റോ 72 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ പരിശോധനയുടെ ഫലമോ ഉള്ള സംഘാടകർ, സർക്കാർ ഉദ്യോഗസ്ഥർ, പൂരത്തിനെത്തുന്ന കലാകാരൻമാർ, മാധ്യമപ്രവർത്തകർ എന്നിവർക്കു മാത്രമായിരിക്കും റൗണ്ടിലേക്ക് ഇന്നു പ്രവേശനം.
പൂരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്
തിരുവനന്തപുരം: തൃശൂർ പൂരംകോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുജനങ്ങളെ പങ്കെടുപ്പിക്കാതെ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യമന്ത്രി. ശക്തമായ പോലീസ് സുരക്ഷയിലായിരിക്കും തൃശൂർ പൂരം. പൂരം ചടങ്ങുകളിൽ പങ്കെടുക്കുന്ന സംഘാടകർക്കും മാധ്യമപ്രവർത്തകർക്കുമായി സർക്കാർ ആർടിപിസിആർ ടെസ്റ്റ് നടത്തിയിരുന്നു.