തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബസ് സർവീസുകൾക്ക് കെഎസ്ആർടിസി നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും തിരക്കുള്ള രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെയുള്ള സമയത്ത് കൂടുതൽ സർവീസുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ പരമാവധി ഓർഡിനറി, ഹ്രസ്വദൂര ഫാസ്റ്റ് ബസുകൾ സർവീസ് നടത്തും. 12 മണിക്കൂറിൽ തിരക്കുള്ള സമയമായ രാവിലെ ഏഴുമുതൽ 11 വരെയും, ഉച്ചകഴിഞ്ഞ് മൂന്നുമുതൽ ഏഴുവരെയും ജീവനക്കാരെ പ്രത്യേകം ക്രമീകരിക്കും. രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ സമയം സർക്കാർ പൊതുഗതാഗതം അനുവദിച്ച സാഹചര്യത്തിൽ 60 ശതമാനം ദീർഘദൂര സർവീസുകൾ ഓപ്പറേറ്റ് ചെയ്യും. കൂടാതെ യാത്രാക്കാരുടെ ആവശ്യത്തിനനുസരിച്ച് പരിമിതമായ ഓർഡിനറി സർവീസുകളും ഓപ്പറേറ്റ് ചെയ്യും. പകൽ സമയം മുഴുവൻ ദീർഘദൂര സർവീസുകളും ഓപ്പറേറ്റ് ചെയ്യും. ഒരേ ഡിപ്പോയിൽനിന്ന് ഒരേസമയം ഒന്നിൽ കൂടുതൽ ബസുകൾ ഒരു റൂട്ടിലേക്കു സർവീസ് നടത്തില്ല. ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ തമ്മിൽ 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ഇടവേള ഉണ്ടായിരിക്കും.
കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നതിന് മാസ്ക് നിർബന്ധമായിരിക്കും. മാസ്ക് ധരിക്കാത്ത ഒരാളെപ്പോലും ബസിൽ പ്രവേശിപ്പിക്കില്ല. യാത്രക്കാർ യാത്രയിലുടനീളം മാസ്ക് ശരിയായ രീതിയിൽ ധരിച്ചിട്ടുണ്ടെന്ന് കണ്ടക്ടർമാർ ഉറപ്പ് വരുത്തണം. ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തവരെ യാത്രചെയ്യാൻ അനുവദിക്കില്ല. തർക്കമുണ്ടായാൽ പോലീസിന്റെ സഹായവും ഉറപ്പാക്കും.
രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ പരമാവധി ഓർഡിനറി, ഹ്രസ്വദൂര ഫാസ്റ്റ് ബസുകൾ സർവീസ് നടത്തും. 12 മണിക്കൂറിൽ തിരക്കുള്ള സമയമായ രാവിലെ ഏഴുമുതൽ 11 വരെയും, ഉച്ചകഴിഞ്ഞ് മൂന്നുമുതൽ ഏഴുവരെയും ജീവനക്കാരെ പ്രത്യേകം ക്രമീകരിക്കും. രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ സമയം സർക്കാർ പൊതുഗതാഗതം അനുവദിച്ച സാഹചര്യത്തിൽ 60 ശതമാനം ദീർഘദൂര സർവീസുകൾ ഓപ്പറേറ്റ് ചെയ്യും. കൂടാതെ യാത്രാക്കാരുടെ ആവശ്യത്തിനനുസരിച്ച് പരിമിതമായ ഓർഡിനറി സർവീസുകളും ഓപ്പറേറ്റ് ചെയ്യും. പകൽ സമയം മുഴുവൻ ദീർഘദൂര സർവീസുകളും ഓപ്പറേറ്റ് ചെയ്യും. ഒരേ ഡിപ്പോയിൽനിന്ന് ഒരേസമയം ഒന്നിൽ കൂടുതൽ ബസുകൾ ഒരു റൂട്ടിലേക്കു സർവീസ് നടത്തില്ല. ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ തമ്മിൽ 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ഇടവേള ഉണ്ടായിരിക്കും.
കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നതിന് മാസ്ക് നിർബന്ധമായിരിക്കും. മാസ്ക് ധരിക്കാത്ത ഒരാളെപ്പോലും ബസിൽ പ്രവേശിപ്പിക്കില്ല. യാത്രക്കാർ യാത്രയിലുടനീളം മാസ്ക് ശരിയായ രീതിയിൽ ധരിച്ചിട്ടുണ്ടെന്ന് കണ്ടക്ടർമാർ ഉറപ്പ് വരുത്തണം. ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തവരെ യാത്രചെയ്യാൻ അനുവദിക്കില്ല. തർക്കമുണ്ടായാൽ പോലീസിന്റെ സഹായവും ഉറപ്പാക്കും.