തിരുവനന്തപുരം: കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിൽ രാജ്യമാകെ വിറങ്ങലിച്ചു നിൽക്കുന്പോൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വാക്സിൻ നയം വിനാശകരമാണെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയും ഇടതുമുന്നണി കൺവീനറുമായ എ. വിജയരാഘവൻ.
സ്വന്തം ജനതയോട് കരുതലുള്ള ഒരു ഭരണകൂടവും ഇത്തരം ഘട്ടങ്ങളിൽ സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഉല്പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനം ഇഷ്ടമുള്ള വിലയ്ക്ക് സംസ്ഥാനങ്ങൾക്കും സ്വകാര്യമേഖലയ്ക്കും വിൽക്കാൻ കേന്ദ്രം അനുമതി നൽകിയിരിക്കുകയാണ്. ഉത്പാദകരിൽനിന്ന് നേരിട്ട് വിലകൊടുത്തു വാങ്ങാനാണ് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചിട്ടുള്ളത്. ഒന്നിച്ചു തുഴഞ്ഞ് ഈ മഹാമാരിയിൽനിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനു പകരം, പ്രതിരോധ കുത്തിവയ്പിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ തലയിലിടുകയാണ് നരേന്ദ്രമോദി സർക്കാർ ചെയ്യുന്നത്.
ലോകത്ത് ഒരു സർക്കാരും ഈ രീതിയിൽ സ്വന്തം ജനതയെ സ്വകാര്യ വിപണിക്ക് എറിഞ്ഞുകൊടുത്ത് മാറിനിന്നിട്ടില്ല. സർക്കാരിന്റെ ചെലവിലാണ് എല്ലാ രാജ്യങ്ങളിലും വാക്സിനേഷൻ നടക്കുന്നത്. ഇത്രയും കാലം നമ്മുടെ രാഷ്ട്രവും അതുതന്നെയാണ് ചെയ്തിരുന്നത്. പോളിയോ വാക്സിൻ ഉദാഹരണമാണ്.
എല്ലാ കോണുകളിൽ നിന്നും വലിയ പ്രതിഷേധം ഉയർന്നപ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രി പറയുന്നത് 18നും 44നും ഇടയ്ക്ക് പ്രായമുള്ളവർ മാത്രം വാക്സിന് വിലകൊടുത്താൽ മതിയെന്നാണ്. ഈ പ്രായപരിധിയിൽ രാജ്യത്ത് 59.5 കോടി ജനങ്ങളുണ്ട്. ഒരാൾക്ക് രണ്ടു ഡോസ് വേണമെന്നതിനാൽ 119 കോടി. ഇത്രയും പേർക്കുള്ള വാക്സിന് വിലകൊടുക്കണമെന്നത് തീരെ നിസാരമായി കാണുന്ന ഭരണാധികാരികളെക്കുറിച്ച് എന്തു പറയാനാണ്.പൊതുമേഖലയിൽ വാക്സിൻ ഉത്പാദനം ആരംഭിക്കാനുള്ള നടപടികൾ കേന്ദ്രം സ്വീകരിക്കേണ്ടതായിരുന്നു.
നമ്മുടെ പൊതുമേഖലാ മരുന്ന് ഉത്പാദന കന്പനികൾക്ക് അതിനുള്ള ശേഷിയുണ്ട്. തമിഴ്നാട്ടിൽ 600 കോടി രൂപ മുതൽ മുടക്കിൽ ഇന്റഗ്രേറ്റഡ് വാക്സിൻ കോംപ്ലക്സ് സ്ഥാപിച്ചിരുന്നു. അത് ഉപയോഗിക്കാതെ കിടക്കുന്നു. കോവിഡ് പ്രതിരോധത്തിന് കഴിഞ്ഞ കേന്ദ്ര ബജറ്റിൽ 35,000 കോടി രൂപ വകയിരുത്തിയിരുന്നു. വാക്സിൻ ഉത്പാദനം കൂട്ടാൻ ആ തുക ഉപയോഗപ്പെടുത്തിയില്ല എന്നത് മാപ്പർഹിക്കാത്ത കുറ്റമാണ്.
സ്വകാര്യ വിപണിയിൽനിന്ന് വാക്സിൻ വലിയ വിലയ്ക്കു വാങ്ങേണ്ട സാഹചര്യം കേന്ദ്രസർക്കാർ സൃഷ്ടിച്ചിട്ടും സൗജന്യമായി വാക്സിൻ നൽകുമെന്ന് ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിൽ നിന്ന് പിന്മാറാൻ കേരളം തയാറായിട്ടില്ല. രണ്ടു സർക്കാരുകളുടെ രണ്ടു നയമാണ് ഇതിൽ തെളിയുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധത്തിന് പിന്തുണ നൽകുന്നതിന് പകരം, കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന പ്രവർത്തനവുമായി കേന്ദ്രത്തിലെ വിദേശ സഹമന്ത്രി വി. മുരളീധരൻ മുന്പോട്ടു പോവുകയാണ്. സ്വന്തം നാടിനോട് ഇത്രയും ശത്രുതയോടെ പെരുമാറാൻ ഒരു കേന്ദ്രമന്ത്രിക്ക് കഴിയുന്നു എന്നത് അതിശയകരമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ജനതയോട് കരുതലുള്ള ഒരു ഭരണകൂടവും ഇത്തരം ഘട്ടങ്ങളിൽ സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഉല്പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനം ഇഷ്ടമുള്ള വിലയ്ക്ക് സംസ്ഥാനങ്ങൾക്കും സ്വകാര്യമേഖലയ്ക്കും വിൽക്കാൻ കേന്ദ്രം അനുമതി നൽകിയിരിക്കുകയാണ്. ഉത്പാദകരിൽനിന്ന് നേരിട്ട് വിലകൊടുത്തു വാങ്ങാനാണ് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചിട്ടുള്ളത്. ഒന്നിച്ചു തുഴഞ്ഞ് ഈ മഹാമാരിയിൽനിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനു പകരം, പ്രതിരോധ കുത്തിവയ്പിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ തലയിലിടുകയാണ് നരേന്ദ്രമോദി സർക്കാർ ചെയ്യുന്നത്.
ലോകത്ത് ഒരു സർക്കാരും ഈ രീതിയിൽ സ്വന്തം ജനതയെ സ്വകാര്യ വിപണിക്ക് എറിഞ്ഞുകൊടുത്ത് മാറിനിന്നിട്ടില്ല. സർക്കാരിന്റെ ചെലവിലാണ് എല്ലാ രാജ്യങ്ങളിലും വാക്സിനേഷൻ നടക്കുന്നത്. ഇത്രയും കാലം നമ്മുടെ രാഷ്ട്രവും അതുതന്നെയാണ് ചെയ്തിരുന്നത്. പോളിയോ വാക്സിൻ ഉദാഹരണമാണ്.
എല്ലാ കോണുകളിൽ നിന്നും വലിയ പ്രതിഷേധം ഉയർന്നപ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രി പറയുന്നത് 18നും 44നും ഇടയ്ക്ക് പ്രായമുള്ളവർ മാത്രം വാക്സിന് വിലകൊടുത്താൽ മതിയെന്നാണ്. ഈ പ്രായപരിധിയിൽ രാജ്യത്ത് 59.5 കോടി ജനങ്ങളുണ്ട്. ഒരാൾക്ക് രണ്ടു ഡോസ് വേണമെന്നതിനാൽ 119 കോടി. ഇത്രയും പേർക്കുള്ള വാക്സിന് വിലകൊടുക്കണമെന്നത് തീരെ നിസാരമായി കാണുന്ന ഭരണാധികാരികളെക്കുറിച്ച് എന്തു പറയാനാണ്.പൊതുമേഖലയിൽ വാക്സിൻ ഉത്പാദനം ആരംഭിക്കാനുള്ള നടപടികൾ കേന്ദ്രം സ്വീകരിക്കേണ്ടതായിരുന്നു.
നമ്മുടെ പൊതുമേഖലാ മരുന്ന് ഉത്പാദന കന്പനികൾക്ക് അതിനുള്ള ശേഷിയുണ്ട്. തമിഴ്നാട്ടിൽ 600 കോടി രൂപ മുതൽ മുടക്കിൽ ഇന്റഗ്രേറ്റഡ് വാക്സിൻ കോംപ്ലക്സ് സ്ഥാപിച്ചിരുന്നു. അത് ഉപയോഗിക്കാതെ കിടക്കുന്നു. കോവിഡ് പ്രതിരോധത്തിന് കഴിഞ്ഞ കേന്ദ്ര ബജറ്റിൽ 35,000 കോടി രൂപ വകയിരുത്തിയിരുന്നു. വാക്സിൻ ഉത്പാദനം കൂട്ടാൻ ആ തുക ഉപയോഗപ്പെടുത്തിയില്ല എന്നത് മാപ്പർഹിക്കാത്ത കുറ്റമാണ്.
സ്വകാര്യ വിപണിയിൽനിന്ന് വാക്സിൻ വലിയ വിലയ്ക്കു വാങ്ങേണ്ട സാഹചര്യം കേന്ദ്രസർക്കാർ സൃഷ്ടിച്ചിട്ടും സൗജന്യമായി വാക്സിൻ നൽകുമെന്ന് ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിൽ നിന്ന് പിന്മാറാൻ കേരളം തയാറായിട്ടില്ല. രണ്ടു സർക്കാരുകളുടെ രണ്ടു നയമാണ് ഇതിൽ തെളിയുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധത്തിന് പിന്തുണ നൽകുന്നതിന് പകരം, കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന പ്രവർത്തനവുമായി കേന്ദ്രത്തിലെ വിദേശ സഹമന്ത്രി വി. മുരളീധരൻ മുന്പോട്ടു പോവുകയാണ്. സ്വന്തം നാടിനോട് ഇത്രയും ശത്രുതയോടെ പെരുമാറാൻ ഒരു കേന്ദ്രമന്ത്രിക്ക് കഴിയുന്നു എന്നത് അതിശയകരമാണെന്നും അദ്ദേഹം പറഞ്ഞു.