കോഴിക്കോട്: കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ക്കിടയില്‍ അമര്‍ഷം. സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടങ്ങളുടെയും ഭാഗത്തുനിന്നുവന്ന വീഴ്ചയ്ക്ക് വ്യാപാരികളെ ബലിയാടാക്കരുതെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. വിപണി ഉണരുന്ന റംസാന് കാലയളവില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിയന്ത്രണം കടുപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്നും സര്‍ക്കാര്‍ ഇതില്‍നിന്നു പിന്‍വാങ്ങണമെന്നും വിവിധ വ്യാപാര സംഘടനകള്‍ സംയുക്തമായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് മന്ത്രിമാരുള്‍പ്പെടെ വന്റാലികള്‍ സംഘടിപ്പിച്ചു. ആരും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ല. പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ജനങ്ങള്‍ക്ക് വ്യപാരസ്ഥാപനങ്ങളില്‍ വരുന്നതിനുള്ള സാഹചര്യമൊരുക്കണം. പോലീസിന്റെ ജോലി കുറച്ചുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ മൊത്തം നിരോധനം എന്ന കാഴ്ചപ്പാടാണ് സര്‍ക്കാര്‍ വച്ചുപുലര്‍ത്തുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും സംഘടനകൾ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് മന്ത്രിമാരുള്‍പ്പെടെ വന്റാലികള്‍ സംഘടിപ്പിച്ചു. ആരും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ല. പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ജനങ്ങള്‍ക്ക് വ്യപാരസ്ഥാപനങ്ങളില്‍ വരുന്നതിനുള്ള സാഹചര്യമൊരുക്കണം. പോലീസിന്റെ ജോലി കുറച്ചുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ മൊത്തം നിരോധനം എന്ന കാഴ്ചപ്പാടാണ് സര്‍ക്കാര്‍ വച്ചുപുലര്‍ത്തുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും സംഘടനകൾ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.