കോഴിക്കോട്: ആത്മഹത്യയിലേക്കു നയിക്കുന്ന ബാങ്കിംഗ് നയങ്ങൾ തിരുത്തണമെന്നും കനറാ ബാങ്ക് തൊക്കിലങ്ങാടി ശാഖയിൽ ആത്മഹത്യ ചെയ്ത വനിതാ മാനേജരുടെ കുടുംബത്തെ ബാങ്ക് ഏറ്റെടുക്കണമെന്നും ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ബാങ്കിംഗുമായി ബന്ധമില്ലാത്ത നിരവധി ഉത്പന്നങ്ങളുടെ വിപണന കേന്ദ്രമായി ബാങ്ക് ശാഖകൾ മാറുകയാണ്. ഇതിനെല്ലാം പ്രത്യേക ടാർഗറ്റുകൾ നിശ്ചയിച്ച് ബാങ്ക് ജീവനക്കാരെ മാനസിക സംഘർഷത്തിലേക്കു നയിക്കുകയാണ്. ജനകീയ ബാങ്കുകൾ പുനഃസ്ഥാപിക്കണം, ബാങ്ക് ലയനങ്ങൾ നിർത്തിവയ്ക്കണം, കൂടുതൽ ജീവനക്കാരെ നിയമിച്ചും ശാഖകൾ തുറന്നും ബാങ്കുകളുടെ ജൈവ വളർച്ചയാണ് ലക്ഷ്യം വയ്ക്കേണ്ടതെന്നും ബിഇഎഫ്ഐ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനങ്ങളുടെ പിന്തുണയോടെ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായും സംഘടന അറിയിച്ചു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. മീന, ജില്ലാ പ്രസിഡന്റ് കെ.ടി. അനിൽകുമാർ, ജില്ലാ സെക്രട്ടറി വി.ആർ. ഗോപകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ബാങ്കിംഗുമായി ബന്ധമില്ലാത്ത നിരവധി ഉത്പന്നങ്ങളുടെ വിപണന കേന്ദ്രമായി ബാങ്ക് ശാഖകൾ മാറുകയാണ്. ഇതിനെല്ലാം പ്രത്യേക ടാർഗറ്റുകൾ നിശ്ചയിച്ച് ബാങ്ക് ജീവനക്കാരെ മാനസിക സംഘർഷത്തിലേക്കു നയിക്കുകയാണ്. ജനകീയ ബാങ്കുകൾ പുനഃസ്ഥാപിക്കണം, ബാങ്ക് ലയനങ്ങൾ നിർത്തിവയ്ക്കണം, കൂടുതൽ ജീവനക്കാരെ നിയമിച്ചും ശാഖകൾ തുറന്നും ബാങ്കുകളുടെ ജൈവ വളർച്ചയാണ് ലക്ഷ്യം വയ്ക്കേണ്ടതെന്നും ബിഇഎഫ്ഐ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനങ്ങളുടെ പിന്തുണയോടെ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായും സംഘടന അറിയിച്ചു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. മീന, ജില്ലാ പ്രസിഡന്റ് കെ.ടി. അനിൽകുമാർ, ജില്ലാ സെക്രട്ടറി വി.ആർ. ഗോപകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.