തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം അതിരൂക്ഷം. തിരുവനന്തപുരം റീജണൽ വാക്സിൻ സ്റ്റോറിൽ വാക്സിൻ തീർന്നതിനെത്തുടർന്ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലേത് ഉൾപ്പെടെയുള്ള മെഗാ ക്യാന്പുകളിലെ വാക്സിനേഷൻ നിർത്തിവച്ചു. കൊല്ലം, പാലക്കാട് ഉൾപ്പെടെ സംസ്ഥാനത്തെ പല ജില്ലകളിലും വാക്സിൻ ക്ഷാമം രൂക്ഷമായി.
ഇന്നലെ വൈകുന്നേരം വരെ സംസ്ഥാനത്ത് 60,19,866 പേർക്കാണു കോവിഡ് വാക്സിൻ നല്കിയത്. ഇതിൽ 52,96,566 പേർക്ക് ഒന്നാംഘട്ടവും 7,23,300 പേർ രണ്ടാം ഘട്ടവും വാക്സിൻ ആണു നല്കിയത്. 50 ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും കാര്യമായ തോതിൽ വാക്സിൻ ലഭ്യമായിട്ടില്ല. വാക്സിൻ ലഭ്യമല്ലാതെ വന്നതോടെ സംസ്ഥാനത്തെ നിരവധി വാക്സിനേഷൻ ക്യാന്പുകൾ അടച്ചു.
കോവിഡ് വ്യാപനം രൂക്ഷമായതോടെ വാക്സിൻ എടുക്കാനെത്തുന്നവരുടേയും തിരക്കു വർധിച്ചു. അടിയന്തരമായി കൂടുതൽ വാക്സിനുകൾ എത്തിച്ചില്ലെങ്കിൽ സംസ്ഥാനത്തെ വാക്സിനേഷൻ തന്നെ നിശ്ചലമാകുന്ന സ്ഥിതിയാണ്.
സംസ്ഥാനത്ത് ഇന്നലെ രാവിലെ സ്റ്റോക്കുണ്ടായിരുന്നത് 4.72 ലക്ഷം ഡോസ് വാക്സിനായിരുന്നു. ഉച്ചയോടെ രണ്ടു ലക്ഷം വാക്സിൻകൂടി എത്തിച്ചേർന്നു. എന്നാൽ, ഇന്നലെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി എടുത്ത വാക്സിൻ ഡോസുകളുടെ എണ്ണം കുറച്ചപ്പോൾ 4.7 ലക്ഷം ഡോസ് വാക്സിനാണ് നിലവിൽ സ്റ്റോക്കുള്ളത്. മെഗാ വാക്സിൻ ക്യാന്പിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രതിദിനം 2.5 ലക്ഷം ഡോസ് വാക്സിൻ നല്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ വാക്സിൻ ക്ഷാമം ഇതിനെയും പ്രതികൂലമായി ബാധിച്ചു. അടുത്ത രണ്ടുദിവസത്തേക്ക് നല്കാനുള്ള വാക്സിൻ പോലും സംസ്ഥാനത്ത് നിലവിലില്ലാത്ത സാഹചര്യമാണ്.
ഇന്നലെ വൈകുന്നേരം വരെ സംസ്ഥാനത്ത് 60,19,866 പേർക്കാണു കോവിഡ് വാക്സിൻ നല്കിയത്. ഇതിൽ 52,96,566 പേർക്ക് ഒന്നാംഘട്ടവും 7,23,300 പേർ രണ്ടാം ഘട്ടവും വാക്സിൻ ആണു നല്കിയത്. 50 ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും കാര്യമായ തോതിൽ വാക്സിൻ ലഭ്യമായിട്ടില്ല. വാക്സിൻ ലഭ്യമല്ലാതെ വന്നതോടെ സംസ്ഥാനത്തെ നിരവധി വാക്സിനേഷൻ ക്യാന്പുകൾ അടച്ചു.
കോവിഡ് വ്യാപനം രൂക്ഷമായതോടെ വാക്സിൻ എടുക്കാനെത്തുന്നവരുടേയും തിരക്കു വർധിച്ചു. അടിയന്തരമായി കൂടുതൽ വാക്സിനുകൾ എത്തിച്ചില്ലെങ്കിൽ സംസ്ഥാനത്തെ വാക്സിനേഷൻ തന്നെ നിശ്ചലമാകുന്ന സ്ഥിതിയാണ്.
സംസ്ഥാനത്ത് ഇന്നലെ രാവിലെ സ്റ്റോക്കുണ്ടായിരുന്നത് 4.72 ലക്ഷം ഡോസ് വാക്സിനായിരുന്നു. ഉച്ചയോടെ രണ്ടു ലക്ഷം വാക്സിൻകൂടി എത്തിച്ചേർന്നു. എന്നാൽ, ഇന്നലെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി എടുത്ത വാക്സിൻ ഡോസുകളുടെ എണ്ണം കുറച്ചപ്പോൾ 4.7 ലക്ഷം ഡോസ് വാക്സിനാണ് നിലവിൽ സ്റ്റോക്കുള്ളത്. മെഗാ വാക്സിൻ ക്യാന്പിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രതിദിനം 2.5 ലക്ഷം ഡോസ് വാക്സിൻ നല്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ വാക്സിൻ ക്ഷാമം ഇതിനെയും പ്രതികൂലമായി ബാധിച്ചു. അടുത്ത രണ്ടുദിവസത്തേക്ക് നല്കാനുള്ള വാക്സിൻ പോലും സംസ്ഥാനത്ത് നിലവിലില്ലാത്ത സാഹചര്യമാണ്.