കൊച്ചി: യുവതിയെ പാതിരാത്രിയില്‍ നടുറോഡില്‍ നിര്‍ത്തി സദാചാര പോലീസിന്റെ ‘ജാഗ്രത’. പനമ്പിള്ളിനഗറിലെ ഒരു ഫ്ളാറ്റില്‍ താമസിക്കുന്ന സീതാലക്ഷ്മിയാണ് റെസിഡന്റ്സ് അസോസിയേഷന്റെ സദാചാരപോലീസ് കളിക്കെതിരേ പരാതിപ്പെട്ടത്. സിനിമാ മേഖലയിൽ പിആർഒ ആയി പ്രവർത്തിക്കുകയാണിവർ.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സീതാലക്ഷ്മി രാത്രിയിൽ സ്വന്തം താമസസ്ഥലത്തു നേരിട്ട അവഹേളനം വെളിപ്പെടുത്തിയത്. അമ്മയും സഹോദരനും ഏഴുവയസുള്ള മകളും അടങ്ങിയതാണു സീതയുടെ കുടുംബം. കോവിഡും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായിരുന്ന സിനിമാമേഖല സജീവമായതോടെയാണു വീണ്ടും ജോലിചെയ്യാന്‍ സാധിച്ചത്. മീറ്റിംഗുകളും യാത്രകളും കഴിഞ്ഞ് തളര്‍ന്ന് വീട്ടില്‍ എത്തുന്ന തനിക്കു നേരേ സമൂഹത്തില്‍നിന്നുണ്ടാകുന്ന അവഗണനയും മുറുമുറുപ്പുകളും ചെറുതല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഏപ്രില്‍ 12ന് ഒരു മീറ്റിംഗ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ സെക്യൂരിറ്റി വാതില്‍ തുറന്നു നല്‍കാതെ മണിക്കൂറുകളോളം വീടിനു മുന്നില്‍ നിര്‍ത്തി. എത്താൻ വൈകുമെന്നു സെക്യൂരിറ്റിയെ നേരത്തേതന്നെ വിളിച്ചറിയിച്ചതാണെങ്കിലും 10.30ഓടെ ഗേറ്റുകള്‍ അടയ്ക്കാനാണ് അസോസിയേഷന്റെ തീരുമാനമെന്നു പറഞ്ഞ് അയാള്‍ കൈയൊഴിയുകയായിരുന്നു. തുടര്‍ന്ന് അമ്മയെ ഫോണ്‍ വിളിച്ചു വരുത്തിയെങ്കിലും ഗേറ്റ് തുറക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ല. പിന്നീട് പോലീസെത്തി റെസിഡന്റ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്തിയാണ് സീതാലക്ഷ്മിയെ വീടിനുള്ളില്‍ പ്രവേശിപ്പിച്ചത്.
സദാചാര പോലീസിന്റെ ഈ നടപടിക്കെതിരേ കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്ക്റെയ്ക്ക് സീതാലക്ഷ്മി പരാതി നല്കി.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സീതാലക്ഷ്മി രാത്രിയിൽ സ്വന്തം താമസസ്ഥലത്തു നേരിട്ട അവഹേളനം വെളിപ്പെടുത്തിയത്. അമ്മയും സഹോദരനും ഏഴുവയസുള്ള മകളും അടങ്ങിയതാണു സീതയുടെ കുടുംബം. കോവിഡും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായിരുന്ന സിനിമാമേഖല സജീവമായതോടെയാണു വീണ്ടും ജോലിചെയ്യാന്‍ സാധിച്ചത്. മീറ്റിംഗുകളും യാത്രകളും കഴിഞ്ഞ് തളര്‍ന്ന് വീട്ടില്‍ എത്തുന്ന തനിക്കു നേരേ സമൂഹത്തില്‍നിന്നുണ്ടാകുന്ന അവഗണനയും മുറുമുറുപ്പുകളും ചെറുതല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഏപ്രില്‍ 12ന് ഒരു മീറ്റിംഗ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ സെക്യൂരിറ്റി വാതില്‍ തുറന്നു നല്‍കാതെ മണിക്കൂറുകളോളം വീടിനു മുന്നില്‍ നിര്‍ത്തി. എത്താൻ വൈകുമെന്നു സെക്യൂരിറ്റിയെ നേരത്തേതന്നെ വിളിച്ചറിയിച്ചതാണെങ്കിലും 10.30ഓടെ ഗേറ്റുകള്‍ അടയ്ക്കാനാണ് അസോസിയേഷന്റെ തീരുമാനമെന്നു പറഞ്ഞ് അയാള്‍ കൈയൊഴിയുകയായിരുന്നു. തുടര്‍ന്ന് അമ്മയെ ഫോണ്‍ വിളിച്ചു വരുത്തിയെങ്കിലും ഗേറ്റ് തുറക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ല. പിന്നീട് പോലീസെത്തി റെസിഡന്റ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്തിയാണ് സീതാലക്ഷ്മിയെ വീടിനുള്ളില്‍ പ്രവേശിപ്പിച്ചത്.
സദാചാര പോലീസിന്റെ ഈ നടപടിക്കെതിരേ കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്ക്റെയ്ക്ക് സീതാലക്ഷ്മി പരാതി നല്കി.