കൊച്ചി: ലാവലിന്‍ കേസുള്‍പ്പെടെയുള്ള പരാതികളില്‍ ക്രൈം പത്രാധിപര്‍ ടി.പി. നന്ദകുമാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ എത്തിയില്ല. ഇന്നലെ എത്തണമെന്നായിരുന്നു ഇഡി നിര്‍ദേശം. അസുഖമായതിനാൽ എത്താന്‍ കഴിയില്ലെന്നു നന്ദകുമാര്‍ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം അഞ്ചുമണിക്കൂറോളം മൊഴിയെടുത്തിരുന്നു. ലാവ്ലിന് കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും കൈമാറിയിരുന്നെങ്കിലും കൂടുതല്‍ വ്യക്തത വരുത്താനാണ് ഇഡി വീണ്ടും വിളിപ്പിച്ചത്.
ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന് 2006 മാര്‍ച്ച് 10നു നല്കിയ പരാതിയിലാണ് നന്ദകുമാറിന്റെ മൊഴിയെടുക്കുന്നത്. പിണറായി വിജയന്, തോമസ് ഐസക്, എം.എ. ബേബി എന്നിവര്‍ക്കെതിരേയായിരുന്നു നന്ദകുമാറിന്റെ പരാതി.
കഴിഞ്ഞ ദിവസം അഞ്ചുമണിക്കൂറോളം മൊഴിയെടുത്തിരുന്നു. ലാവ്ലിന് കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും കൈമാറിയിരുന്നെങ്കിലും കൂടുതല്‍ വ്യക്തത വരുത്താനാണ് ഇഡി വീണ്ടും വിളിപ്പിച്ചത്.
ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന് 2006 മാര്‍ച്ച് 10നു നല്കിയ പരാതിയിലാണ് നന്ദകുമാറിന്റെ മൊഴിയെടുക്കുന്നത്. പിണറായി വിജയന്, തോമസ് ഐസക്, എം.എ. ബേബി എന്നിവര്‍ക്കെതിരേയായിരുന്നു നന്ദകുമാറിന്റെ പരാതി.