തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗ വ്യാപനം തടയാൻ സർക്കാർ നിശ്ചയിച്ച നിയന്ത്രണങ്ങൾ പോലീസ് കർശനമായി നടപ്പാക്കും. കോവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് ഉയർന്ന അഞ്ച് ജില്ലകളിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. മാസ്ക് കൃത്യമായി ധരിക്കൽ, ആളകലം പാലിക്കൽ തുടങ്ങിയ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഡ്രോണ് ഉൾപ്പടെയുള്ളവ ഉപയോഗിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കോവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കൂടുതലുള്ള കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുമെന്നും പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
പോലീസിനെ മുഴുവൻ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ അല്ലാതെ രാത്രികാല യാത്ര ഉൾപ്പെടെയുള്ളവ അനുവദിക്കില്ല. പൊതുഗതാഗത സംവിധാനങ്ങൾ, ചരക്ക് വാഹനങ്ങൾ, എമർജൻസി വാഹനങ്ങൾ എന്നിവയ്ക്കു നിയന്ത്രണമില്ല. അടിയന്തര സാഹചര്യങ്ങളിൽ പുറത്തിറങ്ങുന്ന സ്വകാര്യ വാഹനങ്ങളും മതിയായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ അനുവദിക്കും. രാത്രികാല നിയന്ത്രണം കർശനമാക്കുന്നതിന് കൂടുതൽ പോലീസ് പട്രോൾ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള സ്പെഷൽ യൂണിറ്റുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ലോക്കൽ പോലീസ് സ്റ്റഷനുകളിൽ അറ്റാച്ച് ചെയ്തിട്ടുമുണ്ട്.
രാത്രി ഏഴു വരെ മാത്രം പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾ അതിനപ്പുറം പ്രവർത്തിച്ചാൽ കർശന നടപടിയുണ്ടാകും. സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പാലിക്കാതിരുന്നാൽ സ്ഥാപനങ്ങൾ രണ്ടു ദിവസത്തേക്ക് അടപ്പിക്കാൻ നടപടിയെടുക്കും.
ഓട്ടോറിക്ഷകളിൽ ഡ്രൈവറെ കൂടാതെ രണ്ടുപേരെയേ അനുവദിക്കൂ. ടാക്സികളിൽ ഡ്രൈവറെ കൂടാതെ മൂന്നുപേരെയും അനുവദിക്കും. കുടുംബങ്ങൾ യാത്ര ചെയ്യുന്പോൾ ഇളവുണ്ടാകുമെന്നും ഡിജിപി അറിയിച്ചു.
കോവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കൂടുതലുള്ള കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുമെന്നും പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
പോലീസിനെ മുഴുവൻ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ അല്ലാതെ രാത്രികാല യാത്ര ഉൾപ്പെടെയുള്ളവ അനുവദിക്കില്ല. പൊതുഗതാഗത സംവിധാനങ്ങൾ, ചരക്ക് വാഹനങ്ങൾ, എമർജൻസി വാഹനങ്ങൾ എന്നിവയ്ക്കു നിയന്ത്രണമില്ല. അടിയന്തര സാഹചര്യങ്ങളിൽ പുറത്തിറങ്ങുന്ന സ്വകാര്യ വാഹനങ്ങളും മതിയായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ അനുവദിക്കും. രാത്രികാല നിയന്ത്രണം കർശനമാക്കുന്നതിന് കൂടുതൽ പോലീസ് പട്രോൾ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള സ്പെഷൽ യൂണിറ്റുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ലോക്കൽ പോലീസ് സ്റ്റഷനുകളിൽ അറ്റാച്ച് ചെയ്തിട്ടുമുണ്ട്.
രാത്രി ഏഴു വരെ മാത്രം പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾ അതിനപ്പുറം പ്രവർത്തിച്ചാൽ കർശന നടപടിയുണ്ടാകും. സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പാലിക്കാതിരുന്നാൽ സ്ഥാപനങ്ങൾ രണ്ടു ദിവസത്തേക്ക് അടപ്പിക്കാൻ നടപടിയെടുക്കും.
ഓട്ടോറിക്ഷകളിൽ ഡ്രൈവറെ കൂടാതെ രണ്ടുപേരെയേ അനുവദിക്കൂ. ടാക്സികളിൽ ഡ്രൈവറെ കൂടാതെ മൂന്നുപേരെയും അനുവദിക്കും. കുടുംബങ്ങൾ യാത്ര ചെയ്യുന്പോൾ ഇളവുണ്ടാകുമെന്നും ഡിജിപി അറിയിച്ചു.