തിരുവനന്തപുരം: ക്ഷേത്രങ്ങൾ രാവിലെ ആറുമുതൽ രാത്രി ഏഴുവരെ മാത്രമേ തുറന്നു പ്രവർത്തിക്കാവൂ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ക്ഷേത്രങ്ങളിൽ ദർശനത്തിനായി ഒരേസമയം 10 പേരിൽ കൂടുതൽ പാടില്ല. പൂജാസമയത്ത് ശ്രീകോവിലിനു മുന്നിൽ തിരക്കില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ക്ഷേത്രജീവനക്കാരും ഭക്തരും മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ദർശനത്തിന് എത്തുന്നവരെ തെർമൽ സ്കാനിംഗ് നടത്തിയശേഷമേ പ്രവേശിപ്പിക്കാവൂ. ദർശനം കഴിഞ്ഞ് ഉടൻ മടങ്ങുന്നുവെന്ന് ഉറപ്പുവരുത്തണം. 60 വയസിനു മുകളിലുള്ളവർക്കും 10 വയസിനു താഴെയുള്ളവർക്കും ദർശനത്തിന് അനുമതി നൽകില്ല.
വഴിപാടിന്റെ ഭാഗമായല്ലാതെ അന്നദാനം പാടില്ല. ബലിയിടൽ ചടങ്ങും അതോടനുബന്ധിച്ചുള്ള അന്നദാനവും കോവിഡ് മാനദണ്ഡം പാലിച്ചാകണം.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ആനകളെ ക്ഷേത്രചടങ്ങുകൾക്ക് ഉപയോഗിക്കാൻ പാടില്ല. ഇതിനോടകം തീരുമാനിച്ച ചടങ്ങുകൾക്ക് ഉത്തരവ് ബാധകമല്ല. ആചാരപരമായി ആനകളെ ഒഴിച്ചുകൂടാനാകാത്ത ചടങ്ങുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
ക്ഷേത്രങ്ങളിൽ ദർശനത്തിനായി ഒരേസമയം 10 പേരിൽ കൂടുതൽ പാടില്ല. പൂജാസമയത്ത് ശ്രീകോവിലിനു മുന്നിൽ തിരക്കില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ക്ഷേത്രജീവനക്കാരും ഭക്തരും മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ദർശനത്തിന് എത്തുന്നവരെ തെർമൽ സ്കാനിംഗ് നടത്തിയശേഷമേ പ്രവേശിപ്പിക്കാവൂ. ദർശനം കഴിഞ്ഞ് ഉടൻ മടങ്ങുന്നുവെന്ന് ഉറപ്പുവരുത്തണം. 60 വയസിനു മുകളിലുള്ളവർക്കും 10 വയസിനു താഴെയുള്ളവർക്കും ദർശനത്തിന് അനുമതി നൽകില്ല.
വഴിപാടിന്റെ ഭാഗമായല്ലാതെ അന്നദാനം പാടില്ല. ബലിയിടൽ ചടങ്ങും അതോടനുബന്ധിച്ചുള്ള അന്നദാനവും കോവിഡ് മാനദണ്ഡം പാലിച്ചാകണം.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ആനകളെ ക്ഷേത്രചടങ്ങുകൾക്ക് ഉപയോഗിക്കാൻ പാടില്ല. ഇതിനോടകം തീരുമാനിച്ച ചടങ്ങുകൾക്ക് ഉത്തരവ് ബാധകമല്ല. ആചാരപരമായി ആനകളെ ഒഴിച്ചുകൂടാനാകാത്ത ചടങ്ങുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.