കൊച്ചി: ഇടപ്പള്ളി മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗയെ (13) പിതാവ് കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം അപ്പാർട്ട്മെന്റ്സിലെ സനു മോഹൻ (40) കൊലപ്പെടുത്തിയ താണെന്നു പോലീസ്. കർണാടകയിലെ കാർവാറിൽനിന്നു ഞായറാഴ്ച പുലർച്ചെ പിടിയിലായ സനു മോഹൻ, മകളെ കൊലപ്പെടുത്തിയത് താനാണെന്നു സമ്മതിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
കടുത്ത സാമ്പത്തികബാധ്യതയും മാനസികസമ്മർദവുമാണു കൊലപാതകത്തിനു പ്രേരണയായതെന്നാണു സനുവിന്റെ വെളിപ്പെടുത്തല്‍. ഇനി മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നു തോന്നിയപ്പോള്‍ മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. എന്നാൽ ഇയാളുടെ മൊഴി പൂർണമായി വിശ്വസിച്ചിട്ടില്ല.
കഴിഞ്ഞ മാർച്ച 22നാണു വൈഗയുടെ മൃതദേഹം മുട്ടാർ പുഴയില്‍ കണ്ടെത്തിയത്. തലേന്നു വൈകുന്നേരം സനുവും കുടുംബവും ആലപ്പുഴയിലെ ബന്ധുവീട്ടില്‍ ചെന്നിരുന്നു. ഭാര്യ രമ്യയെ അവിടെയാക്കിയശേഷം മറ്റൊരു വീട്ടില്‍ പോയിവരാമെന്നു പറഞ്ഞു വൈഗയെയും കൂട്ടി ഇറങ്ങിയ സനു രാത്രി കങ്ങരപ്പടിയിലെ സ്വന്തം ഫ്ളാറ്റിലെത്തി. ഇവിടെ വച്ചായിരുന്നു കൊലപാതകം.
സനു മോഹന്റെ മൊഴിയിൽനിന്ന്: ഫ്ളാറ്റിൽവച്ച് ഒരുമിച്ചു മരിക്കാന്‍ പോകുന്ന കാര്യം മകളോടു പറഞ്ഞപ്പോള്‍ അവൾ കരയാന്‍ തുടങ്ങി. തുടര്‍ന്നു മകളുടെ മുഖം തന്റെ ശരീരത്തോടു ചേര്‍ത്തുപിടിച്ചു ഞെരിച്ചു. ചലനം നിലച്ചപ്പോള്‍ മൂക്കില്‍നിന്നു രക്തം വരുന്നതു കണ്ടു. മരിച്ചുവെന്നു കരുതി പുതപ്പിൽ പൊതിഞ്ഞു കാറില്‍ കയറ്റി പുഴയിൽ തള്ളി. പേടി മൂലം പുഴയിൽ ചാടി മരിക്കാൻ സാധിച്ചില്ല. അതോടെ കാറിൽ നാടുവിട്ടു. അതിർത്തി കടന്നു ബംഗളൂരുവിലെത്തി. അവിടെനിന്നു കോയമ്പത്തൂരിലെത്തി 50,000 രൂപയ്ക്കു കാർ വിറ്റു. പിന്നീടു ഗോവയിലും മംഗളൂരുവിലും എത്തി. തിരിച്ചറിഞ്ഞെന്നു മനസിലായപ്പോൾ മംഗളൂരുവിലെ ലോഡ്ജിൽനിന്നു മുങ്ങി.
ഇവിടെനിന്നു ഗോവയിലേക്കു പോകാനുള്ള ശ്രമത്തിനിടെയാണു പിടിയിലായത്. ഒളിവിൽ കഴിയുന്പോൾ പലതവണ ആത്മഹത്യക്കു ശ്രമിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വൈഗയുടെ മരണം മുങ്ങിമരണമാണ്. അതിനാൽ വൈഗയെ പുഴയിൽ തള്ളുന്പോൾ ജീവനുണ്ടായിരുന്നെന്നു പോലീസ് കരുതുന്നു. ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞാണു മരണം സംഭവിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തെളിവെടുപ്പിനായി ഇയാളെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.
കടുത്ത സാമ്പത്തികബാധ്യതയും മാനസികസമ്മർദവുമാണു കൊലപാതകത്തിനു പ്രേരണയായതെന്നാണു സനുവിന്റെ വെളിപ്പെടുത്തല്‍. ഇനി മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നു തോന്നിയപ്പോള്‍ മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. എന്നാൽ ഇയാളുടെ മൊഴി പൂർണമായി വിശ്വസിച്ചിട്ടില്ല.
കഴിഞ്ഞ മാർച്ച 22നാണു വൈഗയുടെ മൃതദേഹം മുട്ടാർ പുഴയില്‍ കണ്ടെത്തിയത്. തലേന്നു വൈകുന്നേരം സനുവും കുടുംബവും ആലപ്പുഴയിലെ ബന്ധുവീട്ടില്‍ ചെന്നിരുന്നു. ഭാര്യ രമ്യയെ അവിടെയാക്കിയശേഷം മറ്റൊരു വീട്ടില്‍ പോയിവരാമെന്നു പറഞ്ഞു വൈഗയെയും കൂട്ടി ഇറങ്ങിയ സനു രാത്രി കങ്ങരപ്പടിയിലെ സ്വന്തം ഫ്ളാറ്റിലെത്തി. ഇവിടെ വച്ചായിരുന്നു കൊലപാതകം.
സനു മോഹന്റെ മൊഴിയിൽനിന്ന്: ഫ്ളാറ്റിൽവച്ച് ഒരുമിച്ചു മരിക്കാന്‍ പോകുന്ന കാര്യം മകളോടു പറഞ്ഞപ്പോള്‍ അവൾ കരയാന്‍ തുടങ്ങി. തുടര്‍ന്നു മകളുടെ മുഖം തന്റെ ശരീരത്തോടു ചേര്‍ത്തുപിടിച്ചു ഞെരിച്ചു. ചലനം നിലച്ചപ്പോള്‍ മൂക്കില്‍നിന്നു രക്തം വരുന്നതു കണ്ടു. മരിച്ചുവെന്നു കരുതി പുതപ്പിൽ പൊതിഞ്ഞു കാറില്‍ കയറ്റി പുഴയിൽ തള്ളി. പേടി മൂലം പുഴയിൽ ചാടി മരിക്കാൻ സാധിച്ചില്ല. അതോടെ കാറിൽ നാടുവിട്ടു. അതിർത്തി കടന്നു ബംഗളൂരുവിലെത്തി. അവിടെനിന്നു കോയമ്പത്തൂരിലെത്തി 50,000 രൂപയ്ക്കു കാർ വിറ്റു. പിന്നീടു ഗോവയിലും മംഗളൂരുവിലും എത്തി. തിരിച്ചറിഞ്ഞെന്നു മനസിലായപ്പോൾ മംഗളൂരുവിലെ ലോഡ്ജിൽനിന്നു മുങ്ങി.
ഇവിടെനിന്നു ഗോവയിലേക്കു പോകാനുള്ള ശ്രമത്തിനിടെയാണു പിടിയിലായത്. ഒളിവിൽ കഴിയുന്പോൾ പലതവണ ആത്മഹത്യക്കു ശ്രമിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വൈഗയുടെ മരണം മുങ്ങിമരണമാണ്. അതിനാൽ വൈഗയെ പുഴയിൽ തള്ളുന്പോൾ ജീവനുണ്ടായിരുന്നെന്നു പോലീസ് കരുതുന്നു. ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞാണു മരണം സംഭവിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തെളിവെടുപ്പിനായി ഇയാളെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.