തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കോവിഡ് വാക്സിൻ എത്തിക്കാൻ ഗവർണർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് നിവേദനം നൽകി. കോവിഡിന്റെ രണ്ടാം തരംഗം കേരളത്തിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ വ്യാപനം തടയാനുളള ഫലപ്രദമായ നടപടികൾ ഉണ്ടാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഉപരാഷ്ട്രപതി വിളിച്ചുകൂട്ടിയ യോഗത്തിൽ ഈ വിഷയം ഉന്നയിച്ചെന്നു ഗവർണർ പറഞ്ഞെന്നു കൂടിക്കാഴ്ച്ചയ്ക്കുശേഷം രമേശ് ചെന്നിത്തല അറിയിച്ചു. ആരോഗ്യമന്ത്രാലയമായും കേന്ദ്ര സർക്കാരുമായും ഈ വിഷയം സംസാരിക്കാമെന്നും കൂടുതൽ വാക്സിൻ കേരളത്തിലെത്തിക്കാമെന്നും ഗവർണർ ഉറപ്പ് നൽകിയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ആരോഗ്യ പ്രവർത്തകർക്കായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ആരോഗ്യ ഇൻഷ്വറൻസിന്റെ ആറുമാസമെന്ന കാലാവധി അവസാനിച്ച സാഹചര്യത്തിൽ ഇൻഷ്വറൻസിന്റെ കാലാവധി നീട്ടണമെന്ന് കേന്ദ്ര സർക്കാരിനോടാവശ്യപ്പെടണമെന്ന നിർദേശവും ഗവർണർക്ക് മുന്നിൽ വച്ചു. ചെറുകിട കർഷകർക്കായി നബാർഡ് നൽകിയ 2500 കോടിയുടെ ലോണ്‍ തിരിച്ചുപിടിക്കുന്ന നടപടി ഉടനടി നിർത്തി വയക്ണമെന്ന ആവശ്യവും ഗവർണറുടെ ശ്രദ്ധയിൽ പെടുത്തിയതായും ചെന്നിത്തല കൂട്ടിച്ചേർത്തു.
തൃശൂർ പൂരം ആചാരാനുഷ്ഠാനങ്ങളോടെ നടത്തണമെന്നും കോവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യപ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കണം ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടതെന്നും പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു.
ഉപരാഷ്ട്രപതി വിളിച്ചുകൂട്ടിയ യോഗത്തിൽ ഈ വിഷയം ഉന്നയിച്ചെന്നു ഗവർണർ പറഞ്ഞെന്നു കൂടിക്കാഴ്ച്ചയ്ക്കുശേഷം രമേശ് ചെന്നിത്തല അറിയിച്ചു. ആരോഗ്യമന്ത്രാലയമായും കേന്ദ്ര സർക്കാരുമായും ഈ വിഷയം സംസാരിക്കാമെന്നും കൂടുതൽ വാക്സിൻ കേരളത്തിലെത്തിക്കാമെന്നും ഗവർണർ ഉറപ്പ് നൽകിയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ആരോഗ്യ പ്രവർത്തകർക്കായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ആരോഗ്യ ഇൻഷ്വറൻസിന്റെ ആറുമാസമെന്ന കാലാവധി അവസാനിച്ച സാഹചര്യത്തിൽ ഇൻഷ്വറൻസിന്റെ കാലാവധി നീട്ടണമെന്ന് കേന്ദ്ര സർക്കാരിനോടാവശ്യപ്പെടണമെന്ന നിർദേശവും ഗവർണർക്ക് മുന്നിൽ വച്ചു. ചെറുകിട കർഷകർക്കായി നബാർഡ് നൽകിയ 2500 കോടിയുടെ ലോണ്‍ തിരിച്ചുപിടിക്കുന്ന നടപടി ഉടനടി നിർത്തി വയക്ണമെന്ന ആവശ്യവും ഗവർണറുടെ ശ്രദ്ധയിൽ പെടുത്തിയതായും ചെന്നിത്തല കൂട്ടിച്ചേർത്തു.
തൃശൂർ പൂരം ആചാരാനുഷ്ഠാനങ്ങളോടെ നടത്തണമെന്നും കോവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യപ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കണം ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടതെന്നും പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു.