+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുരുഷാരമില്ലാതെ തൃശൂർ പൂരം

തൃശൂർ: തൃശൂർ പൂരം പുരുഷാരമില്ലാതെ നടക്കും. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ഒരാനപ്പുറത്തു പൂരം നട
പുരുഷാരമില്ലാതെ തൃശൂർ പൂരം
തൃശൂർ: തൃശൂർ പൂരം പുരുഷാരമില്ലാതെ നടക്കും. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ഒരാനപ്പുറത്തു പൂരം നടത്താൻ തിരുവമ്പാടി വിഭാഗം തീരുമാനിച്ചു. എന്നാൽ 15 ആനപ്പുറത്തുതന്നെ പൂരം നടത്തുമെന്നു പാറമേക്കാവ് ദേവസ്വം വ്യക്തമാക്കി.

പൂരം നടത്താൻ സർക്കാർ എല്ലാവിധ സഹകരണവും നൽകുന്ന സാഹചര്യത്തിൽ ആഘോഷത്തിന് ഒട്ടും കുറവു വരുത്തേണ്ടതില്ലെന്നാണ് തീരുമാനമെന്നു പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. പക്ഷേ, തിരുവമ്പാടി ഒരാനപ്പുറത്തു പൂരം പ്രതീകാത്മകമായി നടത്തുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തിൽ സമ്മർദമേറി വരുന്നതിനാൽ പാറമേക്കാവ് വിഭാഗം ഇന്നു വീണ്ടും യോഗം ചേർന്നേക്കും.

ഇന്നലെ വൈകുന്നേരം ചീഫ് സെക്രട്ടറിയുമായുള്ള യോഗത്തിനുശേഷമാണ് തിരുവമ്പാടി ദേവസ്വം ആഘോഷ കമ്മിറ്റി യോഗം ചേർന്ന് ആളുകളുടെ സുരക്ഷ കണക്കിലെടുത്തു പൂരം ചടങ്ങു മാത്രമാക്കി നടത്താൻ തീരുമാനമെടുത്തത്. ഒരാനപ്പുറത്തെ പൂരമെന്നതു കമ്മിറ്റി ഏകകണ്ഠമായി എടുത്ത തീരുമാനമാണെന്നു പ്രസിഡന്‍റ് പ്രഫ. പി. ചന്ദ്രശേഖരൻ, സെക്രട്ടറി എം.വി. രവികുമാർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

പൂരത്തിന്‍റെ എല്ലാ ചടങ്ങുകളും ഒരാനയെ വച്ചു നടത്തും. കുടമാറ്റത്തിനു മുപ്പതു സെറ്റ് കുടകൾ നിർമിച്ചിട്ടുണ്ടെങ്കിലും കുടമാറ്റം നടത്തില്ല. മഠത്തിൽവരവിനും തെക്കോട്ടിറക്കത്തിനുമെല്ലാം ഒരാനപ്പുറത്തുതന്നെയായിരിക്കും ചടങ്ങുകൾ.

ചമയപ്രദർശനം ഉണ്ടാകില്ല. നാളെ നടത്തുന്ന സാമ്പിൾ വെടിക്കെട്ടിന് ഒരു കുഴിമിന്നൽ മാത്രമാണുണ്ടാകുക. പൂരം വെടിക്കെട്ടും ചടങ്ങായി മാത്രം നടത്തും.

അതേസമയം, പാറമേക്കാവ് വിഭാഗം പതിവുപോലെ പതിനഞ്ചാനപ്പുറത്തു തന്നെ പൂരം നടത്തുമെന്നു ദേവസ്വം ഭാരവാഹികൾ അറിയിച്ചു. ലോകപ്രസിദ്ധമായ ഇലഞ്ഞിത്തറ മേളവും തെക്കോട്ടിറക്കത്തിനുശേഷം കുടമാറ്റവും നടത്തും. മുപ്പതു സെറ്റ് കുടകളാണ് നിർമിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പൂരം നടത്താൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ ലോകം മുഴുവൻ കുടമാറ്റവും ഇലഞ്ഞിത്തറ മേളവുമൊക്കെ കാണാൻ അവസരമുണ്ടാക്കുമെന്നു പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് വ്യക്തമാക്കി.

സംഘാടകരായി മൂവായിരം പേരാണ് ചടങ്ങുകളിൽ വിവിധ സമയങ്ങളിൽ ഉണ്ടാകുക. ഇലഞ്ഞിത്തറ മേളത്തിനു പുറമേനിന്ന് ആരെയും അനുവദിക്കില്ല.