അടിമാലി: അടിമാലി മാങ്കടവിൽനിന്നു ആറുദിവസം മുൻപ് കാണാതായ കമിതാക്കളെ പാൽക്കുളം മേട്ടിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടിമാലി ഓടക്കാസിറ്റി മൂന്നുകണ്ടത്തിൽ അനികുമാർ - മിനിമോൾ ദന്പതികളുടെ മകൾ ശിവഗംഗ (19), രണ്ടുകിലോമീറ്റർ അകലെയുള്ള മാങ്കടവ് മരോട്ടിമൂട്ടിൽ പരേതനായ രവീന്ദ്രന്റെയും തങ്കമണിയുടെയും മകൻ വിവേക് (21) എന്നിവരുടെ മൃതദേഹങ്ങളാണ് ഇടുക്കി ആൽപാറയ്ക്കു സമീപം പാൽക്കുളം മേട്ടിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കണ്ടെത്തിയത്. രണ്ടുദിവസത്തിലേറെ പഴക്കം കണക്കാക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ.
ശിവഗംഗ ധരിച്ചിരുന്ന ചുരിദാർ ഷാൾ രണ്ടാക്കി മരച്ചില്ലയിൽ കെട്ടിയശേഷമാണ് ഇരുവരുടെയും കഴുത്തിൽ കുരുക്കിട്ട നിലയിൽ കണ്ടെത്തിയത്. വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ചർ ജോജി എം. ജേക്കബിന്റെ നേതൃത്വത്തിൽ നടത്തിവന്ന അന്വേഷണത്തിലാണ് വനംവകുപ്പ് വാച്ചർമാർ ഇന്നലെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഈ മാസം 13-നാണ് ഇരുവരെയും കാണാതായത്. പതിമൂന്നിന് രാത്രി 7.15 വരെ വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടി കുടുംബ പ്രാർഥനയ്ക്കിടെ ശുചിമുറിയിൽ പോകുകയാണെന്നറിയിച്ചാണ് വീടുവിട്ടത്. പെണ്‍കുട്ടിയെ കാണാതായതിനെത്തുടർന്ന് അന്ന് രാത്രി 9.30-ന് ബന്ധുക്കൾ അടിമാലി പോലിസിയിൽ പരാതി നൽകി. 13-ന് രാത്രി വീടുവിട്ട ഇരുവരും ബൈക്കിൽ പോകുന്നത് വീടിനുസമീപം മാങ്കടവ് ദേവി ക്ഷേത്രത്തിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. 15-ന് ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ 68 എ 9417 പൾസർ ബൈക്ക് ഇടുക്കി കരിന്പനു സമീപം പാൽകുളംമേട് വിനോദസഞ്ചര മേഖലയോടു ചേർന്നുള്ള വനാതിർത്തിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പ്രദേശവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് നാട്ടുകാരും ബന്ധുക്കളുംചേർന്ന് വനമേഖലയിൽ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഇരുവരെയും കണ്ടെത്താനായിരുന്നില്ല. ബൈക്കിരിക്കുന്ന സ്ഥലത്തുനിന്നു മുക്കാൽ കിലോമീറ്റർ ഉള്ളിലേക്കു മാറിയാണു മൃതദേഹങ്ങൾ കാണപ്പെട്ടത്.
ഇരുവരും വീട് വിട്ടശേഷം 14-ന് രാവിലെ 9.30-ന് വിവേക് സുഹൃത്തിനെ വിളിച്ച് നാടുവിടുകയാണെന്ന് അറിയിച്ചിരുന്നു. ഇതിനുശേഷം ഇരുവരുടെയും മൊബൈൽ ഫോണുകൾ നിശ്ചലമായി. ഇരുവരുടെയും പ്രണയബന്ധം ഇരു വീട്ടുകാർക്കും അറിവുള്ളതായിരുന്നു. പെണ്‍കുട്ടിയുടെ പഠനം പൂർത്തിയായശേഷം വിവാഹം എന്ന തീരുമാനത്തിലായിരുന്നു മാതാപിതാക്കൾ. എന്നാൽ ഇതിനിടെയാണ് ഇരുവരുടെയും തിരോധാനം.
വിവേക് അടിമാലിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. പെണ്‍കുട്ടി ഇരിങ്ങാലക്കുടയിൽ ഡിഗ്രി വിദ്യാർഥിനിയായിരുന്നു. ഇന്ന് പോസ്റ്റ്മോർട്ടത്തിനും മറ്റു നടപടികൾക്കുംശേഷം മൃതേദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. ഉച്ചകഴിഞ്ഞ് ഇരുവരുടെയും സംസ്കാരം വീട്ടുവളപ്പുകളിൽ നടക്കും. വിശാഖ്് വിവേകിന്റെ ഇരട്ട സഹോദരനും വിഷ്ണു മറ്റൊരു സഹോദരനുമാണ്. അമർനാഥാണ് ശിവഗംഗയുടെ ഏക സഹോദരൻ.
ശിവഗംഗ ധരിച്ചിരുന്ന ചുരിദാർ ഷാൾ രണ്ടാക്കി മരച്ചില്ലയിൽ കെട്ടിയശേഷമാണ് ഇരുവരുടെയും കഴുത്തിൽ കുരുക്കിട്ട നിലയിൽ കണ്ടെത്തിയത്. വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ചർ ജോജി എം. ജേക്കബിന്റെ നേതൃത്വത്തിൽ നടത്തിവന്ന അന്വേഷണത്തിലാണ് വനംവകുപ്പ് വാച്ചർമാർ ഇന്നലെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഈ മാസം 13-നാണ് ഇരുവരെയും കാണാതായത്. പതിമൂന്നിന് രാത്രി 7.15 വരെ വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടി കുടുംബ പ്രാർഥനയ്ക്കിടെ ശുചിമുറിയിൽ പോകുകയാണെന്നറിയിച്ചാണ് വീടുവിട്ടത്. പെണ്‍കുട്ടിയെ കാണാതായതിനെത്തുടർന്ന് അന്ന് രാത്രി 9.30-ന് ബന്ധുക്കൾ അടിമാലി പോലിസിയിൽ പരാതി നൽകി. 13-ന് രാത്രി വീടുവിട്ട ഇരുവരും ബൈക്കിൽ പോകുന്നത് വീടിനുസമീപം മാങ്കടവ് ദേവി ക്ഷേത്രത്തിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. 15-ന് ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ 68 എ 9417 പൾസർ ബൈക്ക് ഇടുക്കി കരിന്പനു സമീപം പാൽകുളംമേട് വിനോദസഞ്ചര മേഖലയോടു ചേർന്നുള്ള വനാതിർത്തിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പ്രദേശവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് നാട്ടുകാരും ബന്ധുക്കളുംചേർന്ന് വനമേഖലയിൽ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഇരുവരെയും കണ്ടെത്താനായിരുന്നില്ല. ബൈക്കിരിക്കുന്ന സ്ഥലത്തുനിന്നു മുക്കാൽ കിലോമീറ്റർ ഉള്ളിലേക്കു മാറിയാണു മൃതദേഹങ്ങൾ കാണപ്പെട്ടത്.
ഇരുവരും വീട് വിട്ടശേഷം 14-ന് രാവിലെ 9.30-ന് വിവേക് സുഹൃത്തിനെ വിളിച്ച് നാടുവിടുകയാണെന്ന് അറിയിച്ചിരുന്നു. ഇതിനുശേഷം ഇരുവരുടെയും മൊബൈൽ ഫോണുകൾ നിശ്ചലമായി. ഇരുവരുടെയും പ്രണയബന്ധം ഇരു വീട്ടുകാർക്കും അറിവുള്ളതായിരുന്നു. പെണ്‍കുട്ടിയുടെ പഠനം പൂർത്തിയായശേഷം വിവാഹം എന്ന തീരുമാനത്തിലായിരുന്നു മാതാപിതാക്കൾ. എന്നാൽ ഇതിനിടെയാണ് ഇരുവരുടെയും തിരോധാനം.
വിവേക് അടിമാലിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. പെണ്‍കുട്ടി ഇരിങ്ങാലക്കുടയിൽ ഡിഗ്രി വിദ്യാർഥിനിയായിരുന്നു. ഇന്ന് പോസ്റ്റ്മോർട്ടത്തിനും മറ്റു നടപടികൾക്കുംശേഷം മൃതേദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. ഉച്ചകഴിഞ്ഞ് ഇരുവരുടെയും സംസ്കാരം വീട്ടുവളപ്പുകളിൽ നടക്കും. വിശാഖ്് വിവേകിന്റെ ഇരട്ട സഹോദരനും വിഷ്ണു മറ്റൊരു സഹോദരനുമാണ്. അമർനാഥാണ് ശിവഗംഗയുടെ ഏക സഹോദരൻ.