തിരുവനന്തപുരം: 50 ലക്ഷം ഡോസ് കോവിഡ് വാക്സിൻ അടിയന്തരമായി ആവശ്യപ്പെട്ടിട്ടും കേന്ദ്രത്തിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടർന്ന് കേരളം ആശങ്കയിലേക്ക്. മാസ് വാക്സിനേഷൻ കൂടി ആരംഭിച്ചതോടെ നിലവിൽ സംസ്ഥാനത്ത് സ്റ്റോക്കുള്ള വാക്സിൻ ഡോസുകൾ ഏതാനും ദിവസങ്ങൾക്കകം തീരുമെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.
ജനുവരി 13 നു ശേഷം ഇതുവരെ 60.54 ലക്ഷം ഡോസ് വാക്സിനാണ് കേരളത്തിനു ലഭിച്ചത്. ഒന്നും രണ്ടും ഡോസുകളായി കഴിഞ്ഞ ദിവസം വരെ 58,27,074 ഡോസ് വാക്സിൻ നൽകി. കഴിഞ്ഞ ദിവസംവരെ 5157045 പേരാണ് ആദ്യഡോസ് വാക്സിൻ സ്വീകരിച്ചത്. 670029 പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചു.
ഏപ്രിൽ ഒന്നു മുതൽ 45 വയസിനു മുകളിലുള്ളവർക്കും വാക്സിനേഷൻ ആരംഭിച്ചതോടെയാണ് വാക്സിൻ ഡോസുകളുടെ ആവശ്യം ഏറിയത്. രോഗനിർണയ പരിശോധനയ്ക്കൊപ്പം വാക്സിനേഷനും വ്യാപകമാക്കി പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനിടെയാണ് വാക്സിൻ ക്ഷാമം കേരളത്തിനു വെല്ലുവിളിയായിരിക്കുന്നത്. ഏപ്രിൽ ആദ്യം മുതൽ ഒന്നാം ഡോസ് എടുത്തവർക്ക് നിശ്ചിത തീയതിക്കു ശേഷം രണ്ടാം ഡോസ് കൂടി നൽകേണ്ടതുണ്ട്.
ഇതുകൂടി കണക്കിലെടുത്താണ് സംസ്ഥാനം കേന്ദ്രത്തോട് 50 ലക്ഷം ഡോസ് വാക്സിൻ കൂടി അടിയന്തരമായി ആവശ്യപ്പെട്ടത്. എന്നാൽ രണ്ട് ലക്ഷം ഡോസ് മാത്രമാണ് ലഭിച്ചത്. ഇതാകട്ടെ രണ്ടാമത്തെ ഡോസുകാർക്ക് നൽകുന്നതിനായി നീക്കിവയ്ക്കേണ്ടി വരികയും ചെയ്തു.
കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 4,22,970 ഡോസ് വാക്സിനുകളാണ് സ്റ്റോക്കുള്ളത്. ഇതിൽ 160190 ഡോസ് കോവാക്സിനും 262780 ഡോസ് കോവിഷീൽഡ് വാക്സിനുമാണുള്ളത്.
ജനുവരി 13 നു ശേഷം ഇതുവരെ 60.54 ലക്ഷം ഡോസ് വാക്സിനാണ് കേരളത്തിനു ലഭിച്ചത്. ഒന്നും രണ്ടും ഡോസുകളായി കഴിഞ്ഞ ദിവസം വരെ 58,27,074 ഡോസ് വാക്സിൻ നൽകി. കഴിഞ്ഞ ദിവസംവരെ 5157045 പേരാണ് ആദ്യഡോസ് വാക്സിൻ സ്വീകരിച്ചത്. 670029 പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചു.
ഏപ്രിൽ ഒന്നു മുതൽ 45 വയസിനു മുകളിലുള്ളവർക്കും വാക്സിനേഷൻ ആരംഭിച്ചതോടെയാണ് വാക്സിൻ ഡോസുകളുടെ ആവശ്യം ഏറിയത്. രോഗനിർണയ പരിശോധനയ്ക്കൊപ്പം വാക്സിനേഷനും വ്യാപകമാക്കി പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനിടെയാണ് വാക്സിൻ ക്ഷാമം കേരളത്തിനു വെല്ലുവിളിയായിരിക്കുന്നത്. ഏപ്രിൽ ആദ്യം മുതൽ ഒന്നാം ഡോസ് എടുത്തവർക്ക് നിശ്ചിത തീയതിക്കു ശേഷം രണ്ടാം ഡോസ് കൂടി നൽകേണ്ടതുണ്ട്.
ഇതുകൂടി കണക്കിലെടുത്താണ് സംസ്ഥാനം കേന്ദ്രത്തോട് 50 ലക്ഷം ഡോസ് വാക്സിൻ കൂടി അടിയന്തരമായി ആവശ്യപ്പെട്ടത്. എന്നാൽ രണ്ട് ലക്ഷം ഡോസ് മാത്രമാണ് ലഭിച്ചത്. ഇതാകട്ടെ രണ്ടാമത്തെ ഡോസുകാർക്ക് നൽകുന്നതിനായി നീക്കിവയ്ക്കേണ്ടി വരികയും ചെയ്തു.
കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 4,22,970 ഡോസ് വാക്സിനുകളാണ് സ്റ്റോക്കുള്ളത്. ഇതിൽ 160190 ഡോസ് കോവാക്സിനും 262780 ഡോസ് കോവിഷീൽഡ് വാക്സിനുമാണുള്ളത്.