തിരുവനന്തപുരം: രണ്ടാം തരംഗമായി സംസ്ഥാനത്തു പടരുന്ന കോവിഡ് നിയന്ത്രണ വിധേയമാക്കാനായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സർക്കാരിന് 14 നിർദേശങ്ങൾ സമർപ്പിച്ചു.
ആരോഗ്യമേഖലയിലേത് അടക്കമുള്ള വിദഗ്ധരുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനും തടയുന്നതിനുമുള്ള നിർദേശങ്ങൾ അടങ്ങിയ കത്ത് ചീഫ് സെക്രട്ടറിക്കു കൈമാറിയത്. ചികിത്സ, പ്രതിരോധം, ഗവേഷണം, ക്രൈസിസ് മാനേജ്മെന്റ് എന്നിങ്ങനെ നാലു മേഖലകളായി തിരിച്ചുള്ള നിർദേശങ്ങളാണ് മുന്നോട്ടുവച്ചത്. രോഗ പ്രതിരോധത്തിനു തദ്ദേശ സ്ഥാപങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് നിർദേശിച്ചു.
കോവിഡ് രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിന് വ്യക്തമായ അഡ്മിഷൻ പ്രോട്ടോക്കോള്‍ വേണം. സാന്പത്തിക ശേഷി ഉള്ളവരും സ്വാധീനശക്തി ഉള്ളവരും ചെറിയ രോഗലക്ഷണങ്ങൾ കാണുന്പോൾ തന്നെ മുൻകരുതലെന്ന നിലയ്ക്ക് ആശുപത്രികളിൽ അഡ്മിറ്റായി കിടക്കകൾ കൈയടക്കുന്നു. ഇതിനാൽ ഗുരുതരാവസ്ഥയിലുള്ളവരെപ്പോലും പ്രവേശിപ്പിക്കാനാകില്ല. ഇതിനാൽ പ്രവേശനം റഫറൽ സംവിധാനത്തിലൂടെയാകണം.
പ്രാഥമിക ചികിത്സയ്ക്കും റഫറൽ സംവിധാനത്തിനുമുള്ള ശൃംഖല തയാറാക്കണം. സംസ്ഥാനത്തെ എല്ലാ ഐസിയുകളും വെന്റിലേറ്റർ സൗകര്യമുള്ള ഐസിയുകളും സർക്കാർ ഏറ്റെടുത്ത് കോമണ്‍ പൂൾ ഉണ്ടാക്കണം. ജില്ലാ മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിൽ അഡ്മിഷൻ പ്രോട്ടോ ക്കോള് പാലിച്ചു രോഗികളെ പ്രവേശിപ്പിക്കണം. പൊതു- സ്വകാര്യമേഖലയിലെ ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ എന്നിവർക്ക് കോവിഡ് ചികിത്സയിൽ യുദ്ധകാലാടിസ്ഥാനത്തിൽ പരിശീലനം നൽകണം.
മൂന്നു ദിവസത്തിനകം പരിശീലനം പൂർത്തിയാക്കാം. ആശുപത്രികൾക്ക് പുറമേ സ്വകാര്യ ക്ലിനികുകൾ, ദന്തൽ ക്ലിനികുകൾ, ഒപിഡികൾ തുടങ്ങിയ കിടക്കകളും സജ്ജമാക്കണം. ജീവൻ രക്ഷാ മരുന്നുകളുടെയും ഓക്സിജൻ സിലിണ്ടറുകളുടെയും ലഭ്യത ഉറപ്പാക്കണം. ജീവൻ രക്ഷാ ഔഷധങ്ങളും സ്റ്റിറോയിഡുകളും ആവശ്യത്തിനേ ഉപയോഗിക്കാവൂ. മരുന്നുകൾ പൂഴ്ത്തിവയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണം. ആരോഗ്യ അടിയന്തരാവസ്ഥയായി കണക്കാക്കി സ്വകാര്യ ആശുപത്രികളിലെയും ചികിത്സാച്ചെലവ് നിയന്ത്രിക്കണം. സാന്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ആർക്കും ആശുപത്രികളിൽ പ്രവേശനം നിഷേധിക്കപ്പെടരുത്. ബിപിഎൽ കുടുംബങ്ങൾക്കും സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ ഉറപ്പാക്കണം.
വാക്സിനേഷൻ യുദ്ധകാലാടിസ്ഥാനത്തിൽ തുടരണം. വാക്സിൻ ഓപ്പണ്‍ മാർക്കറ്റിലും ലഭ്യമാക്കണം. സംസ്ഥാനതല ലോക്ക്ഡൗണ്‍ ആവശ്യമില്ല. പകരം രോഗം പടരുന്ന പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന മൈക്രോ കണ്ടെയിൻമെന്റ് സ്ട്രാറ്റജി വേണം. കടകൾക്കു സമയപരിധി നിശ്ചയിക്കുന്നതിനു പകരം ടോക്കണ്‍ സന്പ്രദായത്തിലൂടെ തിരക്ക് നിയന്ത്രിക്കണം.
പരിശോധനകളുടെ എണ്ണം കൂട്ടി രോഗ വ്യാപനം കണ്ടെത്തി തടയണം. സന്പർക്ക പട്ടിക തയാറാക്കുകയും ക്വാറന്റൈൻ കർശനമാക്കുകയും വേണം. രോഗവ്യാപനത്തെക്കുറിച്ചും വൈറസിന്റെ ജനിതക മാറ്റത്തെക്കുറിച്ചുമുള്ള ഗവേഷണം അത്യാവശ്യമാണ്. ആരോഗ്യം, ആഭ്യന്തരം, തദ്ദേശഭരണം, റവന്യൂ വകുപ്പുകൾ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും രമേശ് ചെന്നിത്തല നിർദേശിച്ചു.
ആരോഗ്യമേഖലയിലേത് അടക്കമുള്ള വിദഗ്ധരുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനും തടയുന്നതിനുമുള്ള നിർദേശങ്ങൾ അടങ്ങിയ കത്ത് ചീഫ് സെക്രട്ടറിക്കു കൈമാറിയത്. ചികിത്സ, പ്രതിരോധം, ഗവേഷണം, ക്രൈസിസ് മാനേജ്മെന്റ് എന്നിങ്ങനെ നാലു മേഖലകളായി തിരിച്ചുള്ള നിർദേശങ്ങളാണ് മുന്നോട്ടുവച്ചത്. രോഗ പ്രതിരോധത്തിനു തദ്ദേശ സ്ഥാപങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് നിർദേശിച്ചു.
കോവിഡ് രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിന് വ്യക്തമായ അഡ്മിഷൻ പ്രോട്ടോക്കോള്‍ വേണം. സാന്പത്തിക ശേഷി ഉള്ളവരും സ്വാധീനശക്തി ഉള്ളവരും ചെറിയ രോഗലക്ഷണങ്ങൾ കാണുന്പോൾ തന്നെ മുൻകരുതലെന്ന നിലയ്ക്ക് ആശുപത്രികളിൽ അഡ്മിറ്റായി കിടക്കകൾ കൈയടക്കുന്നു. ഇതിനാൽ ഗുരുതരാവസ്ഥയിലുള്ളവരെപ്പോലും പ്രവേശിപ്പിക്കാനാകില്ല. ഇതിനാൽ പ്രവേശനം റഫറൽ സംവിധാനത്തിലൂടെയാകണം.
പ്രാഥമിക ചികിത്സയ്ക്കും റഫറൽ സംവിധാനത്തിനുമുള്ള ശൃംഖല തയാറാക്കണം. സംസ്ഥാനത്തെ എല്ലാ ഐസിയുകളും വെന്റിലേറ്റർ സൗകര്യമുള്ള ഐസിയുകളും സർക്കാർ ഏറ്റെടുത്ത് കോമണ്‍ പൂൾ ഉണ്ടാക്കണം. ജില്ലാ മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിൽ അഡ്മിഷൻ പ്രോട്ടോ ക്കോള് പാലിച്ചു രോഗികളെ പ്രവേശിപ്പിക്കണം. പൊതു- സ്വകാര്യമേഖലയിലെ ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ എന്നിവർക്ക് കോവിഡ് ചികിത്സയിൽ യുദ്ധകാലാടിസ്ഥാനത്തിൽ പരിശീലനം നൽകണം.
മൂന്നു ദിവസത്തിനകം പരിശീലനം പൂർത്തിയാക്കാം. ആശുപത്രികൾക്ക് പുറമേ സ്വകാര്യ ക്ലിനികുകൾ, ദന്തൽ ക്ലിനികുകൾ, ഒപിഡികൾ തുടങ്ങിയ കിടക്കകളും സജ്ജമാക്കണം. ജീവൻ രക്ഷാ മരുന്നുകളുടെയും ഓക്സിജൻ സിലിണ്ടറുകളുടെയും ലഭ്യത ഉറപ്പാക്കണം. ജീവൻ രക്ഷാ ഔഷധങ്ങളും സ്റ്റിറോയിഡുകളും ആവശ്യത്തിനേ ഉപയോഗിക്കാവൂ. മരുന്നുകൾ പൂഴ്ത്തിവയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണം. ആരോഗ്യ അടിയന്തരാവസ്ഥയായി കണക്കാക്കി സ്വകാര്യ ആശുപത്രികളിലെയും ചികിത്സാച്ചെലവ് നിയന്ത്രിക്കണം. സാന്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ആർക്കും ആശുപത്രികളിൽ പ്രവേശനം നിഷേധിക്കപ്പെടരുത്. ബിപിഎൽ കുടുംബങ്ങൾക്കും സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ ഉറപ്പാക്കണം.
വാക്സിനേഷൻ യുദ്ധകാലാടിസ്ഥാനത്തിൽ തുടരണം. വാക്സിൻ ഓപ്പണ്‍ മാർക്കറ്റിലും ലഭ്യമാക്കണം. സംസ്ഥാനതല ലോക്ക്ഡൗണ്‍ ആവശ്യമില്ല. പകരം രോഗം പടരുന്ന പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന മൈക്രോ കണ്ടെയിൻമെന്റ് സ്ട്രാറ്റജി വേണം. കടകൾക്കു സമയപരിധി നിശ്ചയിക്കുന്നതിനു പകരം ടോക്കണ്‍ സന്പ്രദായത്തിലൂടെ തിരക്ക് നിയന്ത്രിക്കണം.
പരിശോധനകളുടെ എണ്ണം കൂട്ടി രോഗ വ്യാപനം കണ്ടെത്തി തടയണം. സന്പർക്ക പട്ടിക തയാറാക്കുകയും ക്വാറന്റൈൻ കർശനമാക്കുകയും വേണം. രോഗവ്യാപനത്തെക്കുറിച്ചും വൈറസിന്റെ ജനിതക മാറ്റത്തെക്കുറിച്ചുമുള്ള ഗവേഷണം അത്യാവശ്യമാണ്. ആരോഗ്യം, ആഭ്യന്തരം, തദ്ദേശഭരണം, റവന്യൂ വകുപ്പുകൾ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും രമേശ് ചെന്നിത്തല നിർദേശിച്ചു.