കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളിൽ പോലീസ് വിവേചനപരമായി നടപടി സ്വീകരിക്കുന്നുവെന്ന് പരാതി. കോഴിക്കോട് ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾക്കായി ജില്ലാ കളക്ടർ നൽകിയ നിർദേശങ്ങൾ പാലിച്ചുകൊണ്ടാണ് ഇന്നലെ ദേവാലയങ്ങളിൽ വിശുദ്ധകുർബാന അർപ്പിച്ചതെങ്കിലും ചിലയിടങ്ങളിൽ പോലീസ് തടയാൻ ശ്രമിച്ചുവെന്നാണ് പരാതി ഉയരുന്നത്.
ആരാധനാലയങ്ങളിൽ ഒരേസമയം തുറസായ സ്ഥലങ്ങളിൽ പരമാവധി 100 പേർക്കും അടച്ചിട്ട മുറികളിൽ പരമാവധി 50 പേർക്കും പങ്കെടുക്കാമെന്നാണ് കളക്ടറുടെ ഉത്തരവിൽ പറയുന്നത്.
ആളകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും സാനിറ്റൈസർ, സന്ദർശക ഡയറി എന്നിവ ഉറപ്പുവരുത്തണമെന്നും നിർദേശത്തിലുണ്ട്. ഈ നിർദേശങ്ങളെല്ലാം പാലിച്ചിട്ടും പോലീസ് ആരാധനയ്ക്കു തടസം നിൽക്കാൻ ശ്രമിക്കുകയായിരുന്നു.
ഞായറാഴ്ചകളിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും ഏർപ്പെടുത്തുന്ന കടുത്ത നിയന്ത്രണങ്ങളെക്കുറിച്ചുള്ള ഉത്തരവിൽ ദേവാലയങ്ങളിലെ ആരാധനയെക്കുറിച്ച് വ്യക്തത വരുത്തണമെന്നും വിശ്വാസികൾ ആവശ്യപ്പെടുന്നുണ്ട്. മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളിൽ ഇല്ലാത്ത കടുത്ത നിയന്ത്രണങ്ങൾ ക്രൈസ്തവ ദേവാലയങ്ങളിൽ ഏർപ്പെടുത്തന്നതിന്റെ അടിസ്ഥാനമെന്തെന്നും വിശ്വാസികൾ ചോദിക്കുന്നു.
ആരാധനാലയങ്ങളിൽ ഒരേസമയം തുറസായ സ്ഥലങ്ങളിൽ പരമാവധി 100 പേർക്കും അടച്ചിട്ട മുറികളിൽ പരമാവധി 50 പേർക്കും പങ്കെടുക്കാമെന്നാണ് കളക്ടറുടെ ഉത്തരവിൽ പറയുന്നത്.
ആളകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും സാനിറ്റൈസർ, സന്ദർശക ഡയറി എന്നിവ ഉറപ്പുവരുത്തണമെന്നും നിർദേശത്തിലുണ്ട്. ഈ നിർദേശങ്ങളെല്ലാം പാലിച്ചിട്ടും പോലീസ് ആരാധനയ്ക്കു തടസം നിൽക്കാൻ ശ്രമിക്കുകയായിരുന്നു.
ഞായറാഴ്ചകളിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും ഏർപ്പെടുത്തുന്ന കടുത്ത നിയന്ത്രണങ്ങളെക്കുറിച്ചുള്ള ഉത്തരവിൽ ദേവാലയങ്ങളിലെ ആരാധനയെക്കുറിച്ച് വ്യക്തത വരുത്തണമെന്നും വിശ്വാസികൾ ആവശ്യപ്പെടുന്നുണ്ട്. മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളിൽ ഇല്ലാത്ത കടുത്ത നിയന്ത്രണങ്ങൾ ക്രൈസ്തവ ദേവാലയങ്ങളിൽ ഏർപ്പെടുത്തന്നതിന്റെ അടിസ്ഥാനമെന്തെന്നും വിശ്വാസികൾ ചോദിക്കുന്നു.