തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രം സൂക്ഷിക്കുന്ന സ്ട്രോംഗ് തുറക്കാൻ ഉദ്യോഗസ്ഥർ നടത്തിയ ശ്രമം വിവാദമായി. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ ഭാഗമായാണു സ്ട്രോംഗ് റൂം തുറക്കുന്നതെന്ന് ആരോപിച്ചു കോണ്ഗ്രസും ബിജെപിയും രംഗത്തെത്തിയതോടെയാണു നീക്കം ഉപേക്ഷിച്ചത്.
വോട്ടെടുപ്പു ദിവസം സ്ട്രോംഗ് റൂം പൂട്ടി സീൽ ചെയ്താൽ പിന്നെ വോട്ടെണ്ണലിനായി ഇവിഎമ്മുകൾ പുറത്തെടുക്കാൻ മാത്രമേ തുറക്കാൻ പാടുള്ളൂ. വോട്ടെടുപ്പിനിടെ കേടുപാടു സംഭവിച്ച ഇവിഎം പുറത്തെടുക്കാൻ സ്ട്രോംഗ് റൂം തുറക്കണമെന്നു കാട്ടിയാണു റിട്ടേണിംഗ് ഓഫീസർ അറിയിപ്പു നൽകിയത്. ഈ മെഷിനിൽ 70 വോട്ടുകൾ രേഖപ്പെടുത്തിയ ശേഷമാണു കേടായത്.
സ്ട്രോംഗ് റൂം തുറക്കാൻ പദ്ധതിയിട്ടത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇതിനു തുനിഞ്ഞവർക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷനും ജില്ലാ കളക്ടറും അടിയന്തര നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് സ്ഥാനാർഥി ഡോ. എസ്.എസ്. ലാൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച റിട്ടേണിംഗ് ഓഫീസർക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ടു തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകുമെന്നു ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പറഞ്ഞു.
വോട്ടെടുപ്പു ദിവസം സ്ട്രോംഗ് റൂം പൂട്ടി സീൽ ചെയ്താൽ പിന്നെ വോട്ടെണ്ണലിനായി ഇവിഎമ്മുകൾ പുറത്തെടുക്കാൻ മാത്രമേ തുറക്കാൻ പാടുള്ളൂ. വോട്ടെടുപ്പിനിടെ കേടുപാടു സംഭവിച്ച ഇവിഎം പുറത്തെടുക്കാൻ സ്ട്രോംഗ് റൂം തുറക്കണമെന്നു കാട്ടിയാണു റിട്ടേണിംഗ് ഓഫീസർ അറിയിപ്പു നൽകിയത്. ഈ മെഷിനിൽ 70 വോട്ടുകൾ രേഖപ്പെടുത്തിയ ശേഷമാണു കേടായത്.
സ്ട്രോംഗ് റൂം തുറക്കാൻ പദ്ധതിയിട്ടത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇതിനു തുനിഞ്ഞവർക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷനും ജില്ലാ കളക്ടറും അടിയന്തര നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് സ്ഥാനാർഥി ഡോ. എസ്.എസ്. ലാൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച റിട്ടേണിംഗ് ഓഫീസർക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ടു തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകുമെന്നു ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പറഞ്ഞു.