പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ പുതിയ ബ്ലോക്ക് നാളെ പ്രവർത്തനം ആരംഭിക്കും. രോഗികൾക്കു കൂടുതൽ കരുതലും ആശ്രയവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്ലോക്കിന്റെ പ്രവർത്തനം ആരംഭിച്ചത്.
130 മുറികളുള്ള ഈ ബ്ലോക്കിൽ എസി, നോണ്‍ എസി, ഡീലക്സ് വിഭാഗങ്ങളിൽ മുറികൾ ലഭ്യമാണ്. രോഗികൾക്കുള്ള പരിചരണം മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെ നഴ്സസ് കോൾ സിസ്റ്റം, എല്ലാ മുറികളിലും മോട്ടോറൈസ്ഡ് കിടക്കകൾ, പൊള്ളലുകൾ ഏൽക്കുന്നവർക്കായി അത്യാധുനിക നിലവാരത്തിലുള്ള ബേണ്‍ ഐസിയു, അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കായുള്ള ട്രാൻസ്പ്ലാന്റ് ഐ സിയു തുടങ്ങി നിരവധി സൗകര്യങ്ങളോട് കൂടിയാണ് പുതിയ ബ്ലോക്ക് പ്രവർത്തന സജ്ജമായിരിക്കുന്നത്.
41 ൽ പരം വിഭാഗങ്ങളും 140 ലധികം ഡോക്ടർമാരും അടങ്ങുന്ന മെഡിസിറ്റിയിൽ 3 ടി എം ആർ ഐ, 128 സ്ലൈസ് സി ടി, 24 മണിക്കൂറും പ്രവർത്തന നിരതമായ എമർജൻസി ആൻഡ് റേഡിയോളജി വിഭാഗങ്ങൾ, 11 ഓപ്പറേഷൻ തീയേറ്ററുകൾ തുടങ്ങിയവയുണ്ട്.അലോപ്പതിക്ക് പുറമെ ആയുർവേദ, ഹോമിയോപ്പതി വിഭാഗങ്ങളും ഇവിടെ പ്രവർത്തിച്ചു വരുന്നു.
പ്രവർത്തനം ആരംഭിച്ചു കുറഞ്ഞ കാലയളവിൽ തന്നെ പുതിയൊരു ബ്ലോക്ക് കൂടി ആരംഭിക്കുവാൻ സാധിച്ചത് ജനങ്ങൾ തങ്ങളിൽ അർപ്പിക്കുന്ന വിശ്വാസവും സ്നേഹവും മൂലമാണെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു. നാളെ വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങിൽ മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപറന്പിൽ എന്നിവരുടെ സാന്നിധ്യത്തിൽ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവാദ കർമം നിർവഹിക്കും.
130 മുറികളുള്ള ഈ ബ്ലോക്കിൽ എസി, നോണ്‍ എസി, ഡീലക്സ് വിഭാഗങ്ങളിൽ മുറികൾ ലഭ്യമാണ്. രോഗികൾക്കുള്ള പരിചരണം മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെ നഴ്സസ് കോൾ സിസ്റ്റം, എല്ലാ മുറികളിലും മോട്ടോറൈസ്ഡ് കിടക്കകൾ, പൊള്ളലുകൾ ഏൽക്കുന്നവർക്കായി അത്യാധുനിക നിലവാരത്തിലുള്ള ബേണ്‍ ഐസിയു, അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കായുള്ള ട്രാൻസ്പ്ലാന്റ് ഐ സിയു തുടങ്ങി നിരവധി സൗകര്യങ്ങളോട് കൂടിയാണ് പുതിയ ബ്ലോക്ക് പ്രവർത്തന സജ്ജമായിരിക്കുന്നത്.
41 ൽ പരം വിഭാഗങ്ങളും 140 ലധികം ഡോക്ടർമാരും അടങ്ങുന്ന മെഡിസിറ്റിയിൽ 3 ടി എം ആർ ഐ, 128 സ്ലൈസ് സി ടി, 24 മണിക്കൂറും പ്രവർത്തന നിരതമായ എമർജൻസി ആൻഡ് റേഡിയോളജി വിഭാഗങ്ങൾ, 11 ഓപ്പറേഷൻ തീയേറ്ററുകൾ തുടങ്ങിയവയുണ്ട്.അലോപ്പതിക്ക് പുറമെ ആയുർവേദ, ഹോമിയോപ്പതി വിഭാഗങ്ങളും ഇവിടെ പ്രവർത്തിച്ചു വരുന്നു.
പ്രവർത്തനം ആരംഭിച്ചു കുറഞ്ഞ കാലയളവിൽ തന്നെ പുതിയൊരു ബ്ലോക്ക് കൂടി ആരംഭിക്കുവാൻ സാധിച്ചത് ജനങ്ങൾ തങ്ങളിൽ അർപ്പിക്കുന്ന വിശ്വാസവും സ്നേഹവും മൂലമാണെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു. നാളെ വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങിൽ മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപറന്പിൽ എന്നിവരുടെ സാന്നിധ്യത്തിൽ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവാദ കർമം നിർവഹിക്കും.