കോരുത്തോട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനപാലകന് പരിക്ക്. മൂഴിക്കൽ വനമേഖലയിൽ പുതുശേരി ഫീൽഡ് സന്ദർശനത്തിനിടെ ഫോറസ്റ്റ് ഫീൽഡ് ഓഫീസറായ കുഴിമാവ് ഓലിക്കൽ പുഷ്പാംഗദ (52) നാണ് സാരമായി പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് കോരുത്തോട് കണ്ടങ്കയത്തുനിന്നും അഞ്ചു കിലോമീറ്ററോളം ഉള്ളിൽ ശബരിമല വനത്തിലാണ് ആക്രമണമുണ്ടായത്. പുഷ്പാംഗദനും ഓഫീസർമാരായ കെ.ജി. ജിനീഷ്, ലിബിൻ ജോസഫ് ഉൾപ്പെടെയുള്ള സംഘമായിരുന്നു ഫീൽഡ് സന്ദർശനത്തിന് പോയത്. പരിശോധനക്കിടയിൽ അപ്രതീക്ഷമായി കാട്ടുപോത്തിന്റെ ആക്രമണമുണ്ടാവുകയായിരുന്നു. മുന്പിൽ നടന്ന പുഷ്പാംഗദനെ കുത്തിയ കാട്ടുപോത്തിനെ കൂടെയുണ്ടായിരുന്നവർ ശബ്ദമുണ്ടാക്കി തുരത്തി.
തുടയ്ക്ക് പരിക്കേറ്റ പുഷ്പാംഗദനെ സ്ട്രെച്ചറിൽ കിടത്തി കിലോമീറ്ററുകളോളം ചുമന്നു റോഡിലെത്തിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് കോരുത്തോട് കണ്ടങ്കയത്തുനിന്നും അഞ്ചു കിലോമീറ്ററോളം ഉള്ളിൽ ശബരിമല വനത്തിലാണ് ആക്രമണമുണ്ടായത്. പുഷ്പാംഗദനും ഓഫീസർമാരായ കെ.ജി. ജിനീഷ്, ലിബിൻ ജോസഫ് ഉൾപ്പെടെയുള്ള സംഘമായിരുന്നു ഫീൽഡ് സന്ദർശനത്തിന് പോയത്. പരിശോധനക്കിടയിൽ അപ്രതീക്ഷമായി കാട്ടുപോത്തിന്റെ ആക്രമണമുണ്ടാവുകയായിരുന്നു. മുന്പിൽ നടന്ന പുഷ്പാംഗദനെ കുത്തിയ കാട്ടുപോത്തിനെ കൂടെയുണ്ടായിരുന്നവർ ശബ്ദമുണ്ടാക്കി തുരത്തി.
തുടയ്ക്ക് പരിക്കേറ്റ പുഷ്പാംഗദനെ സ്ട്രെച്ചറിൽ കിടത്തി കിലോമീറ്ററുകളോളം ചുമന്നു റോഡിലെത്തിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.