തൃശൂർ: പ്രശ്നങ്ങളുമൊന്നുമില്ലാതെ എല്ലാം മംഗളമാക്കിത്തരണേ എന്ന പ്രാർത്ഥനയോടെ പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിനു കൊടിയേറി. പൂരത്തിന്റെ പ്രധാന നടത്തിപ്പുകാരായ തിരുവമ്പാടിയിലും പാറമേക്കാവിലും എട്ടു ഘടകക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടത്തിയത്. കോവിഡിന്റെ രണ്ടാംതരംഗം ആശങ്ക സൃഷ്ടിക്കുന്നതിനിടെയാണ് നാടും നഗരവും ഈ വർഷത്തെ തൃശൂർ പൂരത്തെ വരവേൽക്കാനൊരുങ്ങുന്നത്.
തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.15നും ഉച്ചയ്ക്ക് 12നുമിടയിൽ പൂരം കൊടിയേറി. പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കൽ ആശാരിഗൃഹത്തിൽ സുന്ദരൻ, സുഷിത്ത് എന്നിവർ അടയ്ക്കാമരം ചെത്തിമിനുക്കി നിർമിച്ച കൊടിമരം സ്ഥാപിക്കേണ്ട സ്ഥലത്തു ഭൂമിപൂജ നടത്തിയശേഷം ശ്രീകോവിലിൽ പൂജിച്ച കൊടി ഈ കൊടിമരത്തിൽ കെട്ടി നാട്ടുകാർ ചേർന്ന് കൊടിമരം ഉയർത്തുകയായിരുന്നു.
ഉച്ചകഴിഞ്ഞു മൂന്നിനു ക്ഷേത്രത്തിൽനിന്നുള്ള പുറപ്പാടിനു തിരുവമ്പാടി ചന്ദ്രശേഖരൻ ഭഗവതിയുടെ തിടമ്പേറ്റി. 3.30ന് എഴുന്നള്ളിപ്പ് നായ്ക്കനാലിൽ എത്തിയതോടെ നടുവിലാലിലും നായ്ക്കനാലിലും പൂരപ്പതാകകൾ ഉയർന്നു. ആചാരവെടികൾ മുഴങ്ങി. ശ്രീമൂലസ്ഥാനത്തു മേളം കൊട്ടിക്കലാശിച്ച് നടുവിൽ മഠത്തിലെത്തി ആറാട്ടു കഴിഞ്ഞ് അഞ്ചുമണിയോടെ തിരിച്ചെഴുന്നള്ളിപ്പു നടന്നു.
പാറമേക്കാവ് ക്ഷേത്രത്തിൽ ഉച്ചയ്ക്കു 12.05നാണ് പൂരം കൊടിയേറിയത്. കൊടിയേറ്റത്തിനു മുന്നോടിയായി 11.15 മുതൽ ഉച്ചയ്ക്ക് 12 വരെ വലിയ പാണിയുണ്ടായിരുന്നു. വടക്കുന്നാഥനിലെ കൊക്കർണിയിലേക്കുള്ള ഭഗവതിയുടെ എഴുന്നള്ളിപ്പിനു പാറമേക്കാവ് പത്മനാഭൻ തിടമ്പേറ്റി. പൂരം കൊടിയേറിയതോടെ തട്ടകങ്ങളെല്ലാം പൂരലഹരിയിലായിക്കഴിഞ്ഞു.
തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.15നും ഉച്ചയ്ക്ക് 12നുമിടയിൽ പൂരം കൊടിയേറി. പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കൽ ആശാരിഗൃഹത്തിൽ സുന്ദരൻ, സുഷിത്ത് എന്നിവർ അടയ്ക്കാമരം ചെത്തിമിനുക്കി നിർമിച്ച കൊടിമരം സ്ഥാപിക്കേണ്ട സ്ഥലത്തു ഭൂമിപൂജ നടത്തിയശേഷം ശ്രീകോവിലിൽ പൂജിച്ച കൊടി ഈ കൊടിമരത്തിൽ കെട്ടി നാട്ടുകാർ ചേർന്ന് കൊടിമരം ഉയർത്തുകയായിരുന്നു.
ഉച്ചകഴിഞ്ഞു മൂന്നിനു ക്ഷേത്രത്തിൽനിന്നുള്ള പുറപ്പാടിനു തിരുവമ്പാടി ചന്ദ്രശേഖരൻ ഭഗവതിയുടെ തിടമ്പേറ്റി. 3.30ന് എഴുന്നള്ളിപ്പ് നായ്ക്കനാലിൽ എത്തിയതോടെ നടുവിലാലിലും നായ്ക്കനാലിലും പൂരപ്പതാകകൾ ഉയർന്നു. ആചാരവെടികൾ മുഴങ്ങി. ശ്രീമൂലസ്ഥാനത്തു മേളം കൊട്ടിക്കലാശിച്ച് നടുവിൽ മഠത്തിലെത്തി ആറാട്ടു കഴിഞ്ഞ് അഞ്ചുമണിയോടെ തിരിച്ചെഴുന്നള്ളിപ്പു നടന്നു.
പാറമേക്കാവ് ക്ഷേത്രത്തിൽ ഉച്ചയ്ക്കു 12.05നാണ് പൂരം കൊടിയേറിയത്. കൊടിയേറ്റത്തിനു മുന്നോടിയായി 11.15 മുതൽ ഉച്ചയ്ക്ക് 12 വരെ വലിയ പാണിയുണ്ടായിരുന്നു. വടക്കുന്നാഥനിലെ കൊക്കർണിയിലേക്കുള്ള ഭഗവതിയുടെ എഴുന്നള്ളിപ്പിനു പാറമേക്കാവ് പത്മനാഭൻ തിടമ്പേറ്റി. പൂരം കൊടിയേറിയതോടെ തട്ടകങ്ങളെല്ലാം പൂരലഹരിയിലായിക്കഴിഞ്ഞു.