മുണ്ടക്കയം: മുണ്ടക്കയം ടൗണിനുസമീപം ജനവാസമേഖലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. വരിക്കാനി പുളിമൂട്ടിൽ തെക്കേതിൽ പരേതനായ ശിവന്റെ മകൻ പ്രദീപി (37)നാണു പരിക്കേറ്റത്.
ഇന്നലെ രാവിലെ 7.30ന് വീട്ടുമുറ്റത്തുനിന്ന പ്രദീപിനെ പിന്നിലൂടെ വന്ന പന്നി ആക്രമിക്കുകയായിരുന്നു. നിലത്തു വീണ പ്രദീപ് പന്നിയുമായി മൽപിടുത്തം നടത്തിയെങ്കിലും കാലിനും കൈക്കും പുറത്തും പന്നിയുടെ കുത്തേറ്റു. പ്രദീപിനെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മുന്പ് വന അതിർത്തി മേഖലയിലും റബർ തോട്ടങ്ങൾക്കു സമീപമുള്ള പ്രദേശങ്ങളിലുമായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. ഇപ്പോൾ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് കാട്ടുപന്നിയുടെ കടന്നുകയറ്റം. വീടിന്റെ പിറകിൽനിന്നും പാഞ്ഞെത്തി കാട്ടുപന്നി പ്രദീപിനെ ആക്രമിച്ചശേഷം ഓടി മറയുകയായിരുന്നു. വണ്ടൻപതാൽ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായിട്ടും യാതൊരു നടപടിയും സ്വീകരിക്കുവാൻ വനംവകുപ്പ് തയാറായിട്ടില്ല.
ഇന്നലെ രാവിലെ 7.30ന് വീട്ടുമുറ്റത്തുനിന്ന പ്രദീപിനെ പിന്നിലൂടെ വന്ന പന്നി ആക്രമിക്കുകയായിരുന്നു. നിലത്തു വീണ പ്രദീപ് പന്നിയുമായി മൽപിടുത്തം നടത്തിയെങ്കിലും കാലിനും കൈക്കും പുറത്തും പന്നിയുടെ കുത്തേറ്റു. പ്രദീപിനെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മുന്പ് വന അതിർത്തി മേഖലയിലും റബർ തോട്ടങ്ങൾക്കു സമീപമുള്ള പ്രദേശങ്ങളിലുമായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. ഇപ്പോൾ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് കാട്ടുപന്നിയുടെ കടന്നുകയറ്റം. വീടിന്റെ പിറകിൽനിന്നും പാഞ്ഞെത്തി കാട്ടുപന്നി പ്രദീപിനെ ആക്രമിച്ചശേഷം ഓടി മറയുകയായിരുന്നു. വണ്ടൻപതാൽ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായിട്ടും യാതൊരു നടപടിയും സ്വീകരിക്കുവാൻ വനംവകുപ്പ് തയാറായിട്ടില്ല.