തിരുവനന്തപുരം: രാജ്യസഭയിലേക്ക് സിപിഎം കണ്ടെത്തിയ രണ്ട് സ്ഥാനാർഥികളും മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ടക്കാരാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിക്ക് ഇല്ലാത്ത പ്രതിച്ഛായ വർധിപ്പിക്കാൻ പിആർ ഏജൻസികൾക്കു പിന്നിൽ കഴിഞ്ഞ അഞ്ചുവർഷമായി പ്രവർത്തിച്ചവരാണ് ഇരുവരും.
പാർട്ടിക്കായി കഷ്ടപ്പെട്ടും കഠിനാധ്വാനം ചെയ്തും പ്രവർത്തിച്ച മുതിർന്ന നേതാക്കളെയും കഴിവും കാര്യശേഷിയുമുള്ള മറ്റ് ഉന്നത സിപിഎം നേതാക്കളെയും പൂർണമായി അവഗണിച്ചാണു മുഖ്യമന്ത്രി തന്റെ ഇഷ്ടക്കാർക്ക് രാജ്യസഭ സീറ്റ് നൽകിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.
പാർട്ടിക്കായി കഷ്ടപ്പെട്ടും കഠിനാധ്വാനം ചെയ്തും പ്രവർത്തിച്ച മുതിർന്ന നേതാക്കളെയും കഴിവും കാര്യശേഷിയുമുള്ള മറ്റ് ഉന്നത സിപിഎം നേതാക്കളെയും പൂർണമായി അവഗണിച്ചാണു മുഖ്യമന്ത്രി തന്റെ ഇഷ്ടക്കാർക്ക് രാജ്യസഭ സീറ്റ് നൽകിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.