തിരുവനന്തപുരം: സ്വർണ- ഡോളർ കടത്തു കേസുകൾ അന്വേഷിക്കുന്ന ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾക്കെതിരേ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷൽ അന്വേഷണ തീരുമാനവും നിയമക്കുരുക്കിൽപ്പെട്ടേക്കും. ഇഡിക്കെതിരേ സംസ്ഥാന ക്രൈംബ്രാഞ്ച് ഫയൽ ചെയ്ത എഫ്ഐആർ റദ്ദാക്കുകയും അന്വേഷണത്തിലെ വിവരങ്ങൾ വിചാരണക്കോടതി ജഡ്ജിക്കു കൈമാറുകയും ചെയ്തു.
വീണ്ടും എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തുകയും ജുഡീഷൽ അന്വേഷണവുമായി സർക്കാർ മുന്നോട്ടു പോകുകയും ചെയ്യുന്നതിനിടയിൽ ആരെങ്കിലും ഹൈക്കോടതിയെ സമീപിച്ചാൽ തീരുമാനം നിയമക്കുരുക്കിലാകുകയും ഭരണഘടനാ സാധുത തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നുമാണു നിയമ വൃത്തങ്ങൾ നൽകുന്ന സൂചന. മറിച്ച് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ഇപ്പോഴത്തെ മന്ത്രിസഭാ തീരുമാനത്തെ മറ്റൊരു മന്ത്രിസഭാ തീരുമാനം വഴി റദ്ദാക്കാം.
പകരം, സ്വർണ- ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഉൾക്കൊള്ളിച്ചു പുതിയൊരു ജുഡീഷൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് അന്വേഷണം പ്രഖ്യാപിക്കാനുള്ള സാധ്യതയും ഏറെയാണ്. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ സർക്കാരിനു തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ട്. ജുഡീഷൽ അന്വേഷണ തീരുമാനത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരടക്കം എതിർത്തിരുന്നു.
സംസ്ഥാന മന്ത്രിസഭ പ്രഖ്യാപിച്ച ജുഡീഷൽ അന്വേഷണ പ്രഖ്യാപനത്തിന് ഇതുവരെ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ ഉത്തരവിറക്കാനായിട്ടില്ല. അന്തിമ അനുമതി തേടി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറിയിട്ടുണ്ട്. വോട്ടെണ്ണലിനു ശേഷം പെരുമാറ്റച്ചട്ടം പിൻവലിക്കുന്പോൾ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയില്ലാതെ തന്നെ സർക്കാരിന് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കാനാകും. എന്നാൽ, കാവൽ മന്ത്രിസഭ ഇറക്കുന്ന ഉത്തരവിൽ പുതിയ മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനത്തിന് ഏറെ പ്രസക്തിയുണ്ട്.
കസ്റ്റംസ്, ഇഡി, ആദായ നികുതി വകുപ്പ് എന്നിവ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെയാണു കഴിഞ്ഞ മാസം 26നു ചേർന്ന മന്ത്രിസഭ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചത്. കമ്മീഷനായി മുൻ ഹൈക്കോടതി ജഡ്ജിയും സംസ്ഥാന പോലീസ് കംപ്ലെയ്ന്റ്സ് അഥോറിറ്റി ചെയർമാനുമായ വി.കെ. മോഹനനെ ആറു മാസത്തേക്കു നിയമിക്കാനും തീരുമാനിച്ചിരുന്നു.
സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ജയിലിലെ ശബ്ദരേഖ, മറ്റൊരു പ്രതി സന്ദീപ് നായർ കോടതിക്ക് അയച്ച കത്ത്, മുഖ്യമന്ത്രിയെയും മന്ത്രിസഭാംഗങ്ങളെയും സ്പീക്കറെയും അപകീർത്തിപ്പെടുത്താൻ ശ്രമം നടന്നിട്ടുണ്ടോ, ഇത്തരം ആരോപണത്തിനും മൊഴികൾക്കും പിന്നിൽ പ്രവർത്തിച്ചവരും ഏജൻസികളും, ഇവർക്കെതിരേ സ്വീകരിക്കേണ്ട നടപടി എന്നിവയാണ് ജുഡീഷൽ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങൾ.
വീണ്ടും എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തുകയും ജുഡീഷൽ അന്വേഷണവുമായി സർക്കാർ മുന്നോട്ടു പോകുകയും ചെയ്യുന്നതിനിടയിൽ ആരെങ്കിലും ഹൈക്കോടതിയെ സമീപിച്ചാൽ തീരുമാനം നിയമക്കുരുക്കിലാകുകയും ഭരണഘടനാ സാധുത തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നുമാണു നിയമ വൃത്തങ്ങൾ നൽകുന്ന സൂചന. മറിച്ച് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ഇപ്പോഴത്തെ മന്ത്രിസഭാ തീരുമാനത്തെ മറ്റൊരു മന്ത്രിസഭാ തീരുമാനം വഴി റദ്ദാക്കാം.
പകരം, സ്വർണ- ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഉൾക്കൊള്ളിച്ചു പുതിയൊരു ജുഡീഷൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് അന്വേഷണം പ്രഖ്യാപിക്കാനുള്ള സാധ്യതയും ഏറെയാണ്. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ സർക്കാരിനു തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ട്. ജുഡീഷൽ അന്വേഷണ തീരുമാനത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരടക്കം എതിർത്തിരുന്നു.
സംസ്ഥാന മന്ത്രിസഭ പ്രഖ്യാപിച്ച ജുഡീഷൽ അന്വേഷണ പ്രഖ്യാപനത്തിന് ഇതുവരെ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ ഉത്തരവിറക്കാനായിട്ടില്ല. അന്തിമ അനുമതി തേടി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറിയിട്ടുണ്ട്. വോട്ടെണ്ണലിനു ശേഷം പെരുമാറ്റച്ചട്ടം പിൻവലിക്കുന്പോൾ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയില്ലാതെ തന്നെ സർക്കാരിന് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കാനാകും. എന്നാൽ, കാവൽ മന്ത്രിസഭ ഇറക്കുന്ന ഉത്തരവിൽ പുതിയ മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനത്തിന് ഏറെ പ്രസക്തിയുണ്ട്.
കസ്റ്റംസ്, ഇഡി, ആദായ നികുതി വകുപ്പ് എന്നിവ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെയാണു കഴിഞ്ഞ മാസം 26നു ചേർന്ന മന്ത്രിസഭ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചത്. കമ്മീഷനായി മുൻ ഹൈക്കോടതി ജഡ്ജിയും സംസ്ഥാന പോലീസ് കംപ്ലെയ്ന്റ്സ് അഥോറിറ്റി ചെയർമാനുമായ വി.കെ. മോഹനനെ ആറു മാസത്തേക്കു നിയമിക്കാനും തീരുമാനിച്ചിരുന്നു.
സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ജയിലിലെ ശബ്ദരേഖ, മറ്റൊരു പ്രതി സന്ദീപ് നായർ കോടതിക്ക് അയച്ച കത്ത്, മുഖ്യമന്ത്രിയെയും മന്ത്രിസഭാംഗങ്ങളെയും സ്പീക്കറെയും അപകീർത്തിപ്പെടുത്താൻ ശ്രമം നടന്നിട്ടുണ്ടോ, ഇത്തരം ആരോപണത്തിനും മൊഴികൾക്കും പിന്നിൽ പ്രവർത്തിച്ചവരും ഏജൻസികളും, ഇവർക്കെതിരേ സ്വീകരിക്കേണ്ട നടപടി എന്നിവയാണ് ജുഡീഷൽ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങൾ.