ചങ്ങനാശേരി: വളഞ്ഞ വഴിയിലൂടെയുള്ള സിപിഎമ്മിന്റെ ഉപദേശം എൻഎസ്എസിനോടു വേണ്ടായിരുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
ഇന്നലെ സിപിഎം പാർട്ടി പത്രത്തിൽ സമുദായ സംഘടനകളും ജനവിധിയും എന്ന തലക്കെട്ടോടുകൂടി എ. വിജയരാഘവൻ എഴുതിയ ലേഖനത്തിനു മറുപടിയായാണ് സുകുമാരൻ നായർ ഇങ്ങനെ പ്രതികരിച്ചത്.
ലേഖനത്തിനു മറുപടി അർഹിക്കുന്നില്ലെങ്കിലും അതിൽ അടങ്ങിയിട്ടുള്ള പൊള്ളത്തരം ജനങ്ങളെ അറിയിക്കേണ്ട ബാധ്യതയുള്ളതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.
എല്ലാ രാഷ്ട്രീയപ്പാർട്ടികളുമായും ആർഎസ്എസ് പോലെയുള്ള സംഘടനകളുമായും സൗഹൃദം പങ്കിടുന്നതോടൊപ്പം എല്ലാവരുമായും തുല്യഅകലം പാലിച്ചു പ്രവർത്തിക്കുന്ന എൻഎസ്എസിനെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി വിമർശിക്കാൻ തയാറായത് എൻഎസ്എസിനെക്കുറിച്ചുള്ള അജ്ഞതകൊണ്ടും കേരളചരിത്രം പഠിക്കാത്തതു കൊണ്ടുമാകാമെന്ന് സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പുദിവസം വോട്ടുചെയ്തു മടങ്ങവേ എൻഎസ്എസ് ജനറൽ സെക്രട്ടറി മാധ്യമങ്ങൾ ചോദിച്ചതിനു മറുപടിയായി പറഞ്ഞതിൽ രാഷ്ട്രീയമോ മതപരമോ ജാതീയമോ ആയതൊന്നും ഉണ്ടായിരുന്നില്ല .
മുന്നാക്കവിഭാഗങ്ങളിൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ആദ്യം നടപ്പിലാക്കിയത് കേരളത്തിലാണെന്നാണ് സർക്കാർ കൊട്ടിഘോഷിക്കുന്നത്.
10 ശതമാനം സാന്പത്തിക സംവരണം ഒരു ഭരണഘടനാഭേദഗതിയിലൂടെ രാജ്യമൊട്ടാകെ നടപ്പാക്കാൻ കേന്ദ്രഗവണ്മെന്റ് തയാറായ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും അതു നടപ്പാക്കാനുള്ള ബാധ്യതയുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.
ഇന്നലെ സിപിഎം പാർട്ടി പത്രത്തിൽ സമുദായ സംഘടനകളും ജനവിധിയും എന്ന തലക്കെട്ടോടുകൂടി എ. വിജയരാഘവൻ എഴുതിയ ലേഖനത്തിനു മറുപടിയായാണ് സുകുമാരൻ നായർ ഇങ്ങനെ പ്രതികരിച്ചത്.
ലേഖനത്തിനു മറുപടി അർഹിക്കുന്നില്ലെങ്കിലും അതിൽ അടങ്ങിയിട്ടുള്ള പൊള്ളത്തരം ജനങ്ങളെ അറിയിക്കേണ്ട ബാധ്യതയുള്ളതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.
എല്ലാ രാഷ്ട്രീയപ്പാർട്ടികളുമായും ആർഎസ്എസ് പോലെയുള്ള സംഘടനകളുമായും സൗഹൃദം പങ്കിടുന്നതോടൊപ്പം എല്ലാവരുമായും തുല്യഅകലം പാലിച്ചു പ്രവർത്തിക്കുന്ന എൻഎസ്എസിനെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി വിമർശിക്കാൻ തയാറായത് എൻഎസ്എസിനെക്കുറിച്ചുള്ള അജ്ഞതകൊണ്ടും കേരളചരിത്രം പഠിക്കാത്തതു കൊണ്ടുമാകാമെന്ന് സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പുദിവസം വോട്ടുചെയ്തു മടങ്ങവേ എൻഎസ്എസ് ജനറൽ സെക്രട്ടറി മാധ്യമങ്ങൾ ചോദിച്ചതിനു മറുപടിയായി പറഞ്ഞതിൽ രാഷ്ട്രീയമോ മതപരമോ ജാതീയമോ ആയതൊന്നും ഉണ്ടായിരുന്നില്ല .
മുന്നാക്കവിഭാഗങ്ങളിൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ആദ്യം നടപ്പിലാക്കിയത് കേരളത്തിലാണെന്നാണ് സർക്കാർ കൊട്ടിഘോഷിക്കുന്നത്.
10 ശതമാനം സാന്പത്തിക സംവരണം ഒരു ഭരണഘടനാഭേദഗതിയിലൂടെ രാജ്യമൊട്ടാകെ നടപ്പാക്കാൻ കേന്ദ്രഗവണ്മെന്റ് തയാറായ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും അതു നടപ്പാക്കാനുള്ള ബാധ്യതയുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.