തിരുവനന്തപുരം: സമുദായ സംഘടനകൾ അവരുടെ പരിധിയിൽ നിന്നു പ്രവർത്തിക്കണമെന്നും പരിധി വിടുന്പോഴാണു പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും സിപിഎം.
സമുദായ സംഘടനകളോടു ശത്രുതാപരമായ നിലപാട് ഒരു കാലത്തും സിപിഎം സ്വീകരിച്ചിട്ടില്ല. എന്നാൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ അതിരുവിട്ട പ്രതികരണങ്ങൾ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയമാണെന്നും സ്വന്തം സമുദായത്തിലെ പാവപ്പെട്ടവരും സാധാരണക്കാരും അദ്ദേഹത്തിന്റെ ഈ നിലപാട് അംഗീകരിക്കില്ലെന്നും തെരഞ്ഞെടുപ്പു ഫലം വരുന്പോൾ മനസിലാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിൽ വിമർശിച്ചു.
ആർഎസ്എസിന്റെ അജൻഡ പ്രകാരം തീവ്രവർഗീയ നിലപാടുകളുമായി കേന്ദ്രത്തിലെ ബിജെപി സർക്കാർ മുന്നോട്ടു പോകുകയാണ്. വർഗീയ ധ്രുവീകരണമുണ്ടാക്കി ജനങ്ങളുടെ ഐക്യം തകർക്കുന്ന ഈ നയവും കോർപറേറ്റ് അനുകൂല സാന്പത്തിക നയവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികൾ.
ആർഎസ്എസ് രാഷ്ട്രീയത്തിന്റെ വാലാകാൻ ശ്രമിക്കുന്നതു സമുദായത്തിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും താൽപര്യത്തിന് എതിരായിരിക്കുമെന്നു സുകുമാരൻ നായർ മനസിലാക്കണമെന്നും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.
മന്നത്തു പദ്മനാഭന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുന്ന ലേഖനത്തിൽ വിമോചനസമരത്തിലൂടെ ഇഎംഎസ് സർക്കാരിനെ അട്ടിമറിച്ച സംഭവവും ഓർമപ്പെടുത്തുന്നു.
സമുദായ സംഘടനകളോടു ശത്രുതാപരമായ നിലപാട് ഒരു കാലത്തും സിപിഎം സ്വീകരിച്ചിട്ടില്ല. എന്നാൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ അതിരുവിട്ട പ്രതികരണങ്ങൾ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയമാണെന്നും സ്വന്തം സമുദായത്തിലെ പാവപ്പെട്ടവരും സാധാരണക്കാരും അദ്ദേഹത്തിന്റെ ഈ നിലപാട് അംഗീകരിക്കില്ലെന്നും തെരഞ്ഞെടുപ്പു ഫലം വരുന്പോൾ മനസിലാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിൽ വിമർശിച്ചു.
ആർഎസ്എസിന്റെ അജൻഡ പ്രകാരം തീവ്രവർഗീയ നിലപാടുകളുമായി കേന്ദ്രത്തിലെ ബിജെപി സർക്കാർ മുന്നോട്ടു പോകുകയാണ്. വർഗീയ ധ്രുവീകരണമുണ്ടാക്കി ജനങ്ങളുടെ ഐക്യം തകർക്കുന്ന ഈ നയവും കോർപറേറ്റ് അനുകൂല സാന്പത്തിക നയവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികൾ.
ആർഎസ്എസ് രാഷ്ട്രീയത്തിന്റെ വാലാകാൻ ശ്രമിക്കുന്നതു സമുദായത്തിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും താൽപര്യത്തിന് എതിരായിരിക്കുമെന്നു സുകുമാരൻ നായർ മനസിലാക്കണമെന്നും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.
മന്നത്തു പദ്മനാഭന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുന്ന ലേഖനത്തിൽ വിമോചനസമരത്തിലൂടെ ഇഎംഎസ് സർക്കാരിനെ അട്ടിമറിച്ച സംഭവവും ഓർമപ്പെടുത്തുന്നു.