നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിമാനജീവനക്കാരനിൽനിന്ന് 1.07 കോടി രൂപ വിലവരുന്ന 2.5 കിലോഗ്രാം സ്വർണമിശ്രിതവും യാത്രക്കാരനിൽനിന്നു 35 ലക്ഷം രൂപ വിലവരുന്ന 921 ഗ്രാം സ്വർണവും പിടികൂടി. ആകെ 1.42 കോടി രൂപയുടെ സ്വർണമാണു പിടികൂടിയത്.
റാസൽഖൈമയിൽനിന്ന് എത്തിയ സ്പൈസ് ജെറ്റിന്റെ എസ് ജി 147-ാം നമ്പർ വിമാനത്തിലെ സീനിയർ ക്യാബിൻ ക്രൂ ആയ പാലക്കാട് സ്വദേശി മൻഹാസ് അബുലസിയിൽനിന്നു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗവും ചേർന്നാണു സ്വർണമിശ്രിതം പിടിച്ചത്. ഇതിൽനിന്നു 2. 200 കിലോ ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. സ്വർണ മിശ്രിതം അഞ്ച് കവറുകളിലാക്കി വസ്ത്രത്തിന്റെ അടിയിൽ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു.
സാധാരണനിലയിൽ വിമാനജീവനക്കാരെ കാര്യമായ പരിശോധനയ്ക്ക് വിധേയമാക്കാറില്ല. ഇതു മുതലെടുത്താണു സ്വർണം കടത്തിയത്. ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.
ദുബായിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിൽ എത്തിയ മലപ്പുറം സ്വദേശിയായ റഷീദിൽനിന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് 35 ലക്ഷത്തിന്റെ സ്വർണം പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കൊണ്ടുവന്നത്.
റാസൽഖൈമയിൽനിന്ന് എത്തിയ സ്പൈസ് ജെറ്റിന്റെ എസ് ജി 147-ാം നമ്പർ വിമാനത്തിലെ സീനിയർ ക്യാബിൻ ക്രൂ ആയ പാലക്കാട് സ്വദേശി മൻഹാസ് അബുലസിയിൽനിന്നു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗവും ചേർന്നാണു സ്വർണമിശ്രിതം പിടിച്ചത്. ഇതിൽനിന്നു 2. 200 കിലോ ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. സ്വർണ മിശ്രിതം അഞ്ച് കവറുകളിലാക്കി വസ്ത്രത്തിന്റെ അടിയിൽ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു.
സാധാരണനിലയിൽ വിമാനജീവനക്കാരെ കാര്യമായ പരിശോധനയ്ക്ക് വിധേയമാക്കാറില്ല. ഇതു മുതലെടുത്താണു സ്വർണം കടത്തിയത്. ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.
ദുബായിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിൽ എത്തിയ മലപ്പുറം സ്വദേശിയായ റഷീദിൽനിന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് 35 ലക്ഷത്തിന്റെ സ്വർണം പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കൊണ്ടുവന്നത്.