കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ യുഡിഎഫ് അഴീക്കോട് മണ്ഡലം സ്ഥാനാര്‍ഥിയും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം. ഷാജി എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്തു . തൊണ്ടയാടുള്ള വിജിലന്‍സ് സ്പെഷല്‍ സെല്‍ ഓഫീസിലാണ് എസ്പി എസ്. ശശിധരന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്.
ഇന്നലെ രാവിലെ പത്തോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രണ്ടരവരെ നീണ്ടു. പിടിച്ചെടുത്ത പണത്തിന്റെ ചില രേഖകള്‍ മാത്രമാണ് ഷാജിക്ക് ഹാജരാക്കാനായത്. ബാക്കിയുള്ള രേഖകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കണമെന്ന് വിജിലന്‍സ് അറിയിച്ചു. ഷാജിയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.
സമര്‍പ്പിച്ച രേഖകളില്‍ വിശദമായ പരിശോധന നടത്തുന്നുണ്ട്. പിടിച്ചെടുത്ത പണത്തിന് കൃത്യമായ കണക്കുകളുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ഷാജി മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പണമാണ് പിടികൂടിയത്. കട്ടിലിനടിയിലാണ് സൂക്ഷിച്ചിരുന്നത്.
ജനങ്ങളുടെ കൈയില്‍ നിന്ന് പിരിച്ചെടുത്തതിന്റെ രേഖകളുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഇതു സമര്‍പ്പിക്കും. സംശയങ്ങളുണ്ടെങ്കില്‍ വീണ്ടും ചോദ്യം ചെയ്യുകയെന്നത് നടപടിയുടെ ഭാഗമാണ്. രാഷ്ട്രീയ പ്രേരിതമായ അന്വേഷണമാണിത്. മൂന്നുവര്‍ഷമായി വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നോട്ടീസ് വ്യാഴാഴ്ച വൈകീട്ടോടെ ഷാജിക്കു കൈമാറിയിരുന്നു. പരിശോധനയ്ക്കിടെ വീട്ടില്‍ നിന്ന് രേഖകളില്ലാതെ പിടികൂടിയ അരക്കോടിയോളം രൂപ ആരില്‍ നിന്നാണു ലഭിച്ചത്, അനധികൃത സ്വത്തായി കണ്ടെത്തിയ 1.47 കോടിരൂപയുടെ സ്രോതസ്, 28 തവണ വിദേശ യാത്ര നടത്തിയത് എന്തിന് എന്നതടക്കമുള്ള കാര്യങ്ങളാണ് വിജിലന്‍സ് ചോദിച്ചത്. ഇതിനായി പ്രത്യേക ചോദ്യാവലി ഉദ്യോഗസ്ഥര്‍ തയാറാക്കിയിരുന്നു.
പൊതുപ്രവര്ത്തകന് അഡ്വ. എം.ആര്. ഹരീഷ് നല്കിയ ഹർജിയില്‍ എംഎല്‍എ ആയശേഷം 2011 ജൂണ്‍ ഒന്നു മുതല്‍ 2020 ഒക്ടോബര്‍ 31 വരെയുള്ള സാമ്പത്തിക ഇടപാടുകളുടെ അന്വേഷണത്തില്‍ ഷാജി അനധികൃതമായി 1.47 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നും വരവിനേക്കാള്‍ 166 ശതമാനം അധികവരുമാനമുണ്ടാക്കിയെന്നുമാണ് വിജിലന്‍സ് നേരത്തേ കണ്ടെത്തിയത്.
ഇന്നലെ രാവിലെ പത്തോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രണ്ടരവരെ നീണ്ടു. പിടിച്ചെടുത്ത പണത്തിന്റെ ചില രേഖകള്‍ മാത്രമാണ് ഷാജിക്ക് ഹാജരാക്കാനായത്. ബാക്കിയുള്ള രേഖകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കണമെന്ന് വിജിലന്‍സ് അറിയിച്ചു. ഷാജിയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.
സമര്‍പ്പിച്ച രേഖകളില്‍ വിശദമായ പരിശോധന നടത്തുന്നുണ്ട്. പിടിച്ചെടുത്ത പണത്തിന് കൃത്യമായ കണക്കുകളുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ഷാജി മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പണമാണ് പിടികൂടിയത്. കട്ടിലിനടിയിലാണ് സൂക്ഷിച്ചിരുന്നത്.
ജനങ്ങളുടെ കൈയില്‍ നിന്ന് പിരിച്ചെടുത്തതിന്റെ രേഖകളുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഇതു സമര്‍പ്പിക്കും. സംശയങ്ങളുണ്ടെങ്കില്‍ വീണ്ടും ചോദ്യം ചെയ്യുകയെന്നത് നടപടിയുടെ ഭാഗമാണ്. രാഷ്ട്രീയ പ്രേരിതമായ അന്വേഷണമാണിത്. മൂന്നുവര്‍ഷമായി വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നോട്ടീസ് വ്യാഴാഴ്ച വൈകീട്ടോടെ ഷാജിക്കു കൈമാറിയിരുന്നു. പരിശോധനയ്ക്കിടെ വീട്ടില്‍ നിന്ന് രേഖകളില്ലാതെ പിടികൂടിയ അരക്കോടിയോളം രൂപ ആരില്‍ നിന്നാണു ലഭിച്ചത്, അനധികൃത സ്വത്തായി കണ്ടെത്തിയ 1.47 കോടിരൂപയുടെ സ്രോതസ്, 28 തവണ വിദേശ യാത്ര നടത്തിയത് എന്തിന് എന്നതടക്കമുള്ള കാര്യങ്ങളാണ് വിജിലന്‍സ് ചോദിച്ചത്. ഇതിനായി പ്രത്യേക ചോദ്യാവലി ഉദ്യോഗസ്ഥര്‍ തയാറാക്കിയിരുന്നു.
പൊതുപ്രവര്ത്തകന് അഡ്വ. എം.ആര്. ഹരീഷ് നല്കിയ ഹർജിയില്‍ എംഎല്‍എ ആയശേഷം 2011 ജൂണ്‍ ഒന്നു മുതല്‍ 2020 ഒക്ടോബര്‍ 31 വരെയുള്ള സാമ്പത്തിക ഇടപാടുകളുടെ അന്വേഷണത്തില്‍ ഷാജി അനധികൃതമായി 1.47 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നും വരവിനേക്കാള്‍ 166 ശതമാനം അധികവരുമാനമുണ്ടാക്കിയെന്നുമാണ് വിജിലന്‍സ് നേരത്തേ കണ്ടെത്തിയത്.