തിരുവനന്തപുരം: ശനിയാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർവരെ വേഗത്തിൽ വീശിയടിക്കുന്ന കാറ്റിനും ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നു സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
ഞായർ തിങ്കൾ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ട്. പ്രവചനാതീത സ്വഭാവമുള്ള വേനൽ മഴ ഉച്ചകഴിഞ്ഞ് ആരംഭിക്കാനാണു സാധ്യത.
ഇടിമിന്നലുള്ള സമയത്ത് തുറസായ സ്ഥലത്ത് നിൽക്കരുതെന്നും ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണമെന്നും ടെലിഫോണും മൊബൈൽ ഫോണും ഉപയോഗിക്കരുതെന്നും തുറന്ന സ്ഥലത്ത് കളിക്കുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുതെന്നും വാഹനങ്ങൾ വൃക്ഷച്ചുവട്ടിൽ പാർക്ക് ചെയ്യരുതെന്നും ടെറസിലേക്കോ മുറ്റത്തേക്കോ തുണിയെടുക്കാൻ പോകരുതെന്നും പെപ്പിലൂടെ മിന്നൽ സഞ്ചരിക്കാവുന്നതിനാൽ ടാപ്പിൽ നിന്നു വെള്ളം ശേഖരിക്കുന്നതും കുളിക്കുന്നതും ഒഴിവാക്കണമെന്നും നിർദേശിച്ചു.
ഞായർ തിങ്കൾ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ട്. പ്രവചനാതീത സ്വഭാവമുള്ള വേനൽ മഴ ഉച്ചകഴിഞ്ഞ് ആരംഭിക്കാനാണു സാധ്യത.
ഇടിമിന്നലുള്ള സമയത്ത് തുറസായ സ്ഥലത്ത് നിൽക്കരുതെന്നും ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണമെന്നും ടെലിഫോണും മൊബൈൽ ഫോണും ഉപയോഗിക്കരുതെന്നും തുറന്ന സ്ഥലത്ത് കളിക്കുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുതെന്നും വാഹനങ്ങൾ വൃക്ഷച്ചുവട്ടിൽ പാർക്ക് ചെയ്യരുതെന്നും ടെറസിലേക്കോ മുറ്റത്തേക്കോ തുണിയെടുക്കാൻ പോകരുതെന്നും പെപ്പിലൂടെ മിന്നൽ സഞ്ചരിക്കാവുന്നതിനാൽ ടാപ്പിൽ നിന്നു വെള്ളം ശേഖരിക്കുന്നതും കുളിക്കുന്നതും ഒഴിവാക്കണമെന്നും നിർദേശിച്ചു.